Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഒട്ടും പ്രതീക്ഷിച്ചില്ല... സ്വര്‍ണ കള്ളക്കടത്ത് യു.എ.പി.എ നിയമപ്രകാരം ഭീകര പ്രവര്‍ത്തനമാണെന്ന എന്‍ഐഎ നിലപാടിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി; രാജസ്ഥാന്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്നും വിധി വന്നാല്‍ സ്വപ്നയും മറ്റ് പ്രതികളും ഭീകര പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ നിന്ന് പുറത്താകും

10 MARCH 2021 12:45 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് ഭീകര പ്രവര്‍ത്തനമാണെന്ന എന്‍ ഐ എ നിലപാട് എങ്ങനെ അംഗീകരിക്കും എന്നാണ് സുപ്രീം കോടതി ചോദിക്കുന്നത്.

സ്വര്‍ണ കള്ളക്കടത്ത് നടത്തിയതിന് യു.എ.പി.എ. നിയമപ്രകാരം ഭീകരപ്രവര്‍ത്തനത്തിന് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. കേന്ദ്ര സര്‍ക്കാരിനും എന്‍.ഐ.എയ്ക്കുമാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

 



രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് അസ്ലാം നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, ബി.ആര്‍. ഗവായ് എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് നോട്ടീസ് അയച്ചത്.

അസ്ലാമിനെയും പത്തുപേരെയും സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തിയതിന് 2020 ജൂലൈയില്‍ ജയ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു.

 



രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വും അഖണ്ഡതയും തകര്‍ക്കുന്നതിനാണ് സ്വര്‍ണക്കടത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍.ഐ.എ. അസ്‌ളാം ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ യു.എ.പി.എ. നിയമത്തിന്റെ 16ാം വകുപ്പും ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 120 ബി വകുപ്പ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട തനിക്ക്, സ്വര്‍ണ്ണം കടത്തിയാല്‍ 10,000 രൂപ തരാമെന്ന് ലാല്‍ മുഹമ്മദ് എന്ന വ്യക്തി വാഗ്ദാനം ചെയ്തിരുന്നതായി അസ്ലാം അവകാശപ്പെടുന്നു. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാലാണ് സ്വര്‍ണം കടത്തിയത്.

 

 

യു.എ.പി.എ. നിയമത്തിന്റെ 15(1)(iii F) വകുപ്പ് പ്രകാരം ഭീകര പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ സ്വര്‍ണക്കടത്ത് എന്ന് രേഖപ്പെടുത്തിയിട്ടില്ല. അസ്ലാമിന് ഭീകര പ്രവര്‍ത്തകരോ സംഘടനകളോ ആയി ബന്ധം തെളിയിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയിഞ്ഞിട്ടില്ലെന്നും അഭിഭാഷകര്‍ വാദിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്വര്‍ണ്ണക്കടത്ത് മാത്രമേ യു.എ.പി.എ. നിയമപ്രകാരമുളള ഭീകര പ്രവര്‍ത്തനനത്തിന്റെ പരിധിയില്‍ വരുകയുള്ളു എന്ന കേരള ഹൈക്കോടതി വിധിയും അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

 

 

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തെ രാജസ്ഥാന്‍ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ ആണ് അസ്ലാം സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ മറുപടി കിട്ടിയാല്‍ ഇക്കാര്യത്തില്‍ സുപ്രീം കോടതി വിധി പറയും.

കേരളത്തിലെ സ്വര്‍ണ്ണക്കടത്തും ഭീകരപ്രവര്‍ത്തനമാണെന്നാണ് ഇഡിയും കസ്റ്റംസും കേരള ഹൈക്കോടതിയെ അറിയിച്ചത്. ഇത് നിലനില്‍ക്കുമോ എന്ന സംശയം അന്നു തന്നെ കോടതി ഉന്നയിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം തകര്‍ക്കാന്‍ കേരളത്തിലെ കടത്തുകാര്‍ ശ്രമിച്ചെന്നാണ് ഏജന്‍സികള്‍ പറഞ്ഞത്. എന്നാല്‍ ഇത് യു എ പി എ പ്രകാരം കുറ്റകരമാണോ എന്നാണ് കോടതി ചോദിച്ചത്.

 



കേരളത്തിലെ സ്വര്‍ണ്ണ കടത്തുകാര്‍ കടത്തിയ തുക ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചതായി ഇ ഡി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ അത് ശരിയല്ലെന്ന് കോടതി തന്നെ പറഞ്ഞു. ഇതേ സാഹചര്യത്തിലാണ് രാജസ്ഥാനിലെ കേസും ഉള്ളത്.

രാജസ്ഥാന്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്നും വിധി വന്നാല്‍ സ്വപ്നയും മറ്റ് പ്രതികളും ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ നിന്ന് പുറത്താകും. എന്‍ ഐ എ സ്വപ്നയെയും സരിത്തിനെയും ഭീകര പ്രവര്‍ത്തനത്തില്‍ പ്രതിയാക്കിയിരുന്നു.

 

എന്നാല്‍ കേസില്‍ നിന്ന് ശിവശങ്കറെ ഒഴിവാക്കുകയും ചെയ്തു. അതു കൊണ്ടു തന്നെ സ്വപ്നയുടെ കേസില്‍ സുപ്രീം കോടതി വിധി നിര്‍ണായകമായി മാറും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (15 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (24 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (39 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends