ധര്‍മ്മടം നിയമസഭാ മണ്ഡലത്തില്‍ താന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥി; സംസ്ഥാനത്ത് പ്രതിപക്ഷം നുണകളുടെ മഴവെള്ളപ്പാച്ചിലുണ്ടാക്കി; വികസനം തകര്‍ക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗമാണ് കിഫ്ബിക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ; പ്രതികരണവുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് പ്രതിപക്ഷം നുണകളുടെ മഴവെള്ളപ്പാച്ചിലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസനം തകര്‍ക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗമാണ് കിഫ്ബിക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ ജനങ്ങളെ അതിന്‍റെ കൂടെ ഒഴുക്കാന്‍ കഴിഞ്ഞില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്താണുണ്ടായതെന്ന് നമ്മള്‍ കണ്ടതാണ്.
നാടിന്‍റെ പേരിന് ദോഷമുണ്ടാക്കുന്ന ഒന്നും എല്‍.ഡി.എഫ് ചെയ്തിട്ടില്ല. യു.ഡി.എഫ് നുണകള്‍ക്ക് മറുപടി പറയാന്‍ ഭരണപക്ഷത്തെ നിര്‍ബന്ധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ധര്‍മ്മടത്ത് മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനത്തിന് തുടക്കമായി. ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന പര്യടനത്തില്‍ 46 കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി എത്തുക.
ധര്‍മ്മടം നിയമസഭാ മണ്ഡലത്തില്‍ താന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . ധര്‍മ്മടത്ത് പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി കോമത്ത് കുന്നുമ്ബ്രത്ത് പ്രസംഗിക്കവെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. '11 മണിക്കായിരുന്നു സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രഖ്യാപിക്കുന്നത്. സിപിഐഎം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുവേണ്ടി ഇവിടെ ഞാന്‍ തന്നെ മത്സരിക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്.
ആ നിലയ്ക്ക് സ്ഥാനാര്‍ത്ഥിയായി ഞാന്‍ വീണ്ടും നിങ്ങളുടെ മുന്നിലേക്ക് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എപ്പോഴും നിങ്ങളെ ചേര്‍ത്തുനിര്‍ത്താനും നിങ്ങളോട് ചേര്‍ന്ന് നില്‍ക്കാനും മാത്രമേ ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളു. നിങ്ങള്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുക എന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























