ചെറുപ്പകാലത്തെ മോഹം പൂർത്തികരിച്ചു ഗിരിജാ വാര്യർ; സാക്ഷിയായി മഞ്ജുവാര്യർ

അമ്മയുടെ സ്വപ്നസാക്ഷാത്കാരത്തിന് സാക്ഷിയായി മഞ്ജുവാര്യർ. ചെറുപ്പത്തിൽ ഗിരിജവാര്യരുടെ സ്വപ്നമായിരുന്നു കഥകളി. ഇപ്പോളിതാ കഥകളിയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഗിരിജ മാധവൻ . കലാനിലയം ഗോപി ആശാന്റെ കീഴിലായിരുന്നു കഥകളി പഠനം.
പെരുവനം ക്ഷേത്രത്തില്‍ ശിവരാത്രിയുടെ ഭാഗമായി നടന്ന കല്യാണ സൗഗന്ധികം കഥകളിയില്‍ പാഞ്ചാലിയായാണ് ഗിരിജ അരങ്ങേറ്റം നടത്തിയിരുന്നത്. ഒന്നരക്കൊല്ലം മുമ്പാണ് കലാനിലയം ഗോപിയുടെ ശിക്ഷണത്തില്‍ ഗിരിജാ മാധവന്‍ കഥകളി അഭ്യസിച്ചു തുടങ്ങിയത്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനം ആയിരുന്നു.
കല്യാണ സൗഗന്ധികത്തിലെ പാഞ്ചാലിയെയാണ് ഗിരിജ അരങ്ങേറ്റം കുറിച്ചത്. മക്കളായ മഞ്ജു വാര്യരും മധു വാര്യരും കഥകളി പഠനത്തെ പ്രോത്സാഹിപ്പിച്ചു എന്ന് ഗിരിജ പറയുന്നു. വര്‍ഷങ്ങളായി യോഗ അഭ്യസിക്കുന്നതിനാല്‍ പഠനം ബുദ്ധിമുട്ടായില്ല. ഗിരിജ മാധവന്‍ കഥകളിക്ക് ഒപ്പം മോഹിനിയാട്ടവും ഇപ്പോൾ പരിശീലിക്കുന്നുണ്ട്.,
മഞ്ജുവിനൊപ്പം സഹോദരന്‍ മധു വാര്യരുടെ ഭാര്യ അനു വാര്യര്‍, മകള്‍ ആവണി വാര്യര്‍ എന്നിവരും കഥകളി കാണികളായി എത്തിയിരുന്നു. മഞ്ജു വാര്യര്‍ എത്തിയതറിഞ്ഞ് ക്ഷേത്രത്തില്‍ നിരവധി ആരാധകനായിരുന്നു എത്തിയത്. ഗുരു കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍, കലാനിലയം ഗോപി, മേളപ്രമാണി പെരുവനം കുട്ടന്‍ മാരാര്‍ തുടങ്ങിയ പ്രമുഖരും ഗിരിജ മാധവന്റെ കഥകളി കാണാൻ എത്തിയിരുന്നു.
https://www.facebook.com/Malayalivartha



























