കളമശ്ശേരി ലീഗിൽ കലാപം; 'ഇബ്രാഹിംകുഞ്ഞിന്‍റെ മകനെ മാറ്റണം'; മത്സരിക്കാൻ തയ്യാറെന്ന് അഹമ്മദ് കബീർ എംഎൽഎ
ലീഗിൽ പരസ്യ പ്രതിഷേധവുമായി ലീഗ് എംഎൽഎ ടി എ അഹമ്മദ് കബീർ. കളമശ്ശേരിയിലെ സ്ഥാനാർത്ഥിയെ മാറ്റണമെന്ന് അഹമ്മദ് കബീർ ആവശ്യപ്പെട്ടു. പ്രവര്‍ത്തകരുടെ വികാരം അവഗണിക്കാന്‍ ഒരു പാര്‍ട്ടിക്കുമാവില്ല. മങ്കടയില്‍ നിന്ന് തന്നെ മാറ്റേണ്ട ഒരു സാഹര്യവും ഉണ്ടായിരുന്നില്ലെന്നും കളമശ്ശേരിയില്‍ മത്സരിക്കാൻ തയ്യാറെന്ന് ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അഹമ്മദ് കബീർ പറഞ്ഞു.
ജയസാധ്യതയാണ് പ്രധാനം. ജനവികാരം മനസിലാക്കിയാണ് സ്ഥാനാർത്ഥിയെ നിർണയിക്കേണ്ടത്. കളമശ്ശേരി സീറ്റിനെക്കുറിച്ച് ജില്ലാ നേതൃത്വത്തിന് വ്യത്യസ്ത അഭിപ്രായമുണ്ട്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടന്നും, അത് കൊണ്ടാണ് ഇന്നലെ തന്‍റെ വീട്ടില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഒത്തുകൂടിയതെന്നും ടി എ അഹമ്മദ് കബീർ വ്യക്തമാക്കി.
അതേസമയം, പ്രവർത്തകരുടെ വികാരം കണ്ടില്ലെന്ന് നടിക്കാൻ ഒരു പാർട്ടിക്കുമാകില്ല. മങ്കടയില്‍ നിന്ന് തന്നെ മാറ്റേണ്ട ഒരു സാഹര്യവും ഉണ്ടായിരുന്നില്ല. പ്രതിഷേധം ഉയര്‍ന്ന സാഹര്യത്തിൽ കളമശ്ശേരിയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഇന്ന് വൈകിട്ടോടെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഹമ്മദ് കബീര്‍ കൂട്ടിച്ചേർത്തു. വി കെ ഇബ്രാഹിം കുഞ്ഞിൻ്റ മകൻ അബ്ദുൽ ഗഫൂറാണ് നിലവിൽ നിശ്ചയിച്ച കളമശ്ശേരിയിലെ സ്ഥാനാർത്ഥി. ഇത്തരമൊരു സാഹചര്യത്തിലാണ് ലീഗിൽ പ്രശ്നം രൂക്ഷമാകുന്നത്.
https://www.facebook.com/Malayalivartha