Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോറല്‍ പോലുമേറ്റില്ല... എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടപ്പോഴും രക്ഷയായത് ഭാഗ്യവും പൈലറ്റിന്റെ മനസാന്നിധ്യവും; തിരക്കേറിയ ഇടപ്പള്ളി അരൂര്‍ ബൈപ്പാസിനോട് ചേര്‍ന്നുള്ള ഈ സ്ഥലത്തിറക്കിയതിനാല്‍ രക്ഷയായി; ആര്‍ക്കും ഒന്നും പറ്റാത്തത് ദൈവത്തിന്റെ അത്ഭുതകരമായ കരം

12 APRIL 2021 08:17 AM IST
മലയാളി വാര്‍ത്ത

More Stories...

വീണയെ കരിങ്കൊടി കാണിച്ച് വീഴ്ത്തിയ KSUകാരന് നേരെ ലൈം​ഗീകാരോപണ പരാതി

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...

വിദ്യാലയത്തിലെ കുട്ടികൾക്കായി കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും.... ആവശ്യമായ അധ്യാപകരെ അടിയന്തരമായി താൽക്കാലികമായി നിയമിക്കും... മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അധ്യായനം മുടങ്ങില്ലെന്ന ഉറപ്പുമായി പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

ചെങ്ങന്നൂരിൽ കാർ ഒന്നിലധികം ബസുകളിലിടിച്ച് അപകടം.... രണ്ട് പേർക്ക് പരുക്ക്

9മരണം തന്റെ കൈയ്യാലോ!! മനസ്സും ശരീരവും ഒരേ പോലെ നീറിപുകഞ്ഞ് ആശുപത്രിയിൽ നാഷാദിന്റെ മൊഴി നിർണായകം

മലയാളികള്‍ ഏറെ അത്ഭുതത്തോടെയും ഞടുക്കത്തോടെയുമാണ് എം.എ. യൂസഫലിയുടെ ഹെലീകോപ്ടര്‍ ചതുപ്പില്‍ പതിഞ്ഞ് കിടക്കുന്നത് കണ്ടത്. അതില്‍ യാത്ര ചെയ്തവര്‍ക്ക് ആര്‍ക്കും ഒന്നും പറ്റിയിട്ടില്ലെന്ന് അറിഞ്ഞതോടെ ആശ്വാസമായി. അരലക്ഷം പേര്‍ക്ക് ജോലി നല്‍കുന്ന നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂസഫലിയെ അത്ഭുതകരമായി രക്ഷിച്ചത് ദൈവത്തിന്റെ ആ അദൃശ്യ കരമാണ്.

എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ദൃക്‌സാക്ഷിയായ പനങ്ങാട് കുറ്റിക്കാട്ടുവീട്ടില്‍ രാജേഷിന്റെ വാക്കുകളിലൂടെയാണ് അപകടത്തിന്റെ ആഴം മനസിലാകുന്നത്. വീടിന് മുകളില്‍ വീഴുമോ എന്ന പേടിയിലാണ് ആ ഹെലികോപ്ടര്‍ നോക്കിനിന്നത്. ആ കാഴ്ച ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല എന്നാണ് രാജേഷ് പറയുന്നത്.

 

 



പുലര്‍ച്ചെ മുതല്‍ മഴ തകര്‍ത്തുപെയ്തതിനാല്‍ മുറ്റത്ത് കെട്ടിക്കിടന്ന മഴവെള്ളം ചാലുവെട്ടി ഞാനും ഭാര്യ ബിജിയും ഒഴുക്കിവിടുകയായിരുന്നു. ഇതിനിടെയാണ് ഹെലികോപ്ടര്‍ താഴ്ന്നുപറക്കുന്നത് കണ്ടത്. ഹെലികോപ്ടര്‍ ഈ തെങ്ങിന് കുറച്ചു കൂടി ഉയരത്തിലാണ് പോയതെന്നും രാജേഷ് പറഞ്ഞു.

ഞൊടിയിടയില്‍ ചതുപ്പ് നിലത്തിന് മുകളിലെത്തി. രണ്ടു നിമിഷം നിന്ന ശേഷം വലിയ ശബ്ദത്തില്‍ താഴേക്ക് വീണു. പേടിച്ച് വിറച്ചുപോയി. സമനില കിട്ടിയപ്പോള്‍ ഞാന്‍ ചതുപ്പിലേക്ക് ഓടി. പങ്ക അതിവേഗം കറങ്ങുന്നതിനാല്‍ അടുത്തേക്കെത്താനായില്ല. ഏതാനും മിനിറ്റെടുത്താണ് പങ്കയുടെ കറക്കം നിന്നത്. ഉടന്‍ കുടയുമായി ചതുപ്പിലേക്കിറങ്ങി.

 

 

അപ്പോഴും മഴയായിരുന്നു. അകത്തു നിന്ന് വാതില്‍ തുറക്കാന്‍ പൈലറ്റ് ശ്രമിക്കുന്നുണ്ടായിരുന്നു. കുറേ ശ്രമത്തിനു ശേഷമാണ് അദ്ദേഹത്തിന് വാതില്‍ തുറക്കാനായത്. തുടര്‍ന്ന് ഓരോത്തരെയും കുടയില്‍ കരയിലെത്തിച്ചു. ഇതിനിടയിലാണ് യൂസഫലി ഇറങ്ങിയത്.

അദ്ദേഹം ഇറങ്ങിയപ്പോള്‍ നടുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. ഭാര്യയോട് പറഞ്ഞ് വീട്ടില്‍ നിന്ന് കസേര എത്തിച്ച് അദ്ദേഹത്തെ ഇരുത്തി. അപ്പോഴും അത് യൂസഫലിയും ഭാര്യയുമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. എല്ലാവരും നീല നിറത്തിലുള്ള പി.പി.ഇ കിറ്റ് ധരിച്ചിരുന്നു. ഭാര്യയാണ് പനങ്ങാട് പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചത്. അവര്‍ ഉടനെത്തി ഏഴുപേരെയും വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു.

 

 



പനങ്ങാട് ചുമട്ടു തൊഴിലാളിയാണ് രാജേഷ്. രാജേഷിന്റെയും പെങ്ങള്‍ പ്രമീളയുടെയും വീടുകള്‍ മാത്രമാണ് ഇവിടെയുള്ളത്. നെട്ടൂര്‍ സ്വദേശി പീറ്ററിന്റെ സ്ഥലത്താണ് ഹെലികോപ്ടര്‍ വീണത്.

ഭാഗ്യവും പൈലറ്റിന്റെ മനസ്സാന്നിദ്ധ്യവും മിടുക്കുമാണ് വലിയൊരു ദുരന്തത്തില്‍ നിന്ന് യൂസഫലിയെയും സംഘത്തെയും രക്ഷിച്ചത്. ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയത് ഉറച്ചഭൂമിയിലായിരുന്നെങ്കില്‍ തീപിടിത്തവും സ്‌ഫോടനവും ഉണ്ടായേനെയെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ചതുപ്പായതിനാല്‍ ആഘാതം കുറഞ്ഞു. ലാന്‍ഡിംഗിന് സമാനമായി നേരെ ഇറങ്ങിയതിനാല്‍ സഞ്ചാരികളും സുരക്ഷിതരായി.

 

 



തിരക്കേറിയ ഇടപ്പള്ളി അരൂര്‍ ബൈപ്പാസിനോട് ചേര്‍ന്നാണ് അപകട സ്ഥലം. ഇടയ്ക്ക് സര്‍വീസ് റോഡ് മാത്രമേയുള്ളൂ. പ്രധാന റോഡും സര്‍വീസ് റോഡും തമ്മില്‍ ആറടിയോളം ഉയരവ്യത്യാസമുണ്ട്. സര്‍വീസ് റോഡിന്റെ നിരപ്പിലും താഴെയാണ് ചതുപ്പുനിലം. റോഡില്‍ കോപ്റ്റര്‍ പതിച്ചിരുന്നെങ്കിലും ദുരന്തമായേനെ.

മതില്‍ക്കെട്ടുള്ള അമ്പത് സെന്റ് വരുന്ന ചതുപ്പുനിലത്തിന്റെ നടുക്ക് കൃത്യമായി കോപ്റ്റര്‍ ഇടിച്ചിറക്കിയതാണ് പൈലറ്റിന്റെ സാമര്‍ത്ഥ്യം. ഒന്നോ രണ്ടോ മീറ്റര്‍ മാറിയിരുന്നെങ്കില്‍ പങ്ക മതിലില്‍ തട്ടി വലിയ അപകടമുണ്ടായേനെ. രാജേഷിന്റെയും സമീപത്തെ പ്രമീളയുടെയും വീടുകളും കോണ്‍ക്രീറ്റ് മിക്‌സിംഗ് യൂണിറ്റും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. രാജേഷും പൊലീസുകാരിയായ ഭാര്യ ബിജിയും രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയതും തൊട്ടടുത്ത പനങ്ങാട് പൊലീസ് സ്‌റ്റേഷനില്‍ നിന്ന് പൊലീസുകാരെത്തിയതും വലിയ സഹായമായി.

 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗീകതിക്രമം; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.  (44 minutes ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (1 hour ago)

വിദ്യാലയത്തിലെ കുട്ടികൾക്കായി കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും.... ആവശ്യമായ അധ്യാപകരെ അടിയന്തരമായി താൽക്കാലികമായി നിയമിക്കും... മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അധ്യ  (2 hours ago)

ചെങ്ങന്നൂരിൽ കാർ ഒന്നിലധികം ബസുകളിലിടിച്ച് അപകടം.... രണ്ട് പേർക്ക് പരുക്ക്  (2 hours ago)

9മരണം തന്റെ കൈയ്യാലോ!! മനസ്സും ശരീരവും ഒരേ പോലെ നീറിപുകഞ്ഞ് ആശുപത്രിയിൽ നാഷാദിന്റെ മൊഴി നിർണായകം  (2 hours ago)

വാഹന പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടികൂടി... മൂന്നു പേർ അറസ്റ്റിൽ  (2 hours ago)

കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി  (2 hours ago)

തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു....സഹോദരനും കടിയേറ്റെന്ന് സംശയം  (2 hours ago)

മറച്ച് വച്ച തെളിവ് പുറത്തേക്ക്!! വേദനയിലും നീതിക്ക് വേണ്ടി പോരാടാൻ നിതിന്റെ കുടുംബം  (2 hours ago)

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ  (3 hours ago)

അവസാനം കണ്ടത് ബാങ്കിൽ പിന്നീട് അവനെയാരും കണ്ടില്ല വടകരയിൽ യുവാവ് MISSING !!  (3 hours ago)

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (3 hours ago)

സുഹൃത്തിന്റെ മർദനമേറ്റ് ഇരട്ടയാർ വയലുങ്കൽ സ്വദേശി മരിച്ചു, സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്  (3 hours ago)

നാലര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനൊടുവിൽ സൗദിയിൽ കിളിമാനൂർ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

Malayali Vartha Recommends