ബന്ധുക്കള്‍ക്കൊപ്പം തേയിലനുള്ളാന്‍ പോയ പത്താംക്ലാസ് വിദ്യാര്‍ഥിനി മിന്നലേറ്റ് മരിച്ചു
ഗൂഡല്ലൂരിൽ ബന്ധുക്കള്‍ക്കൊപ്പം തേയിലനുള്ളാന്‍ പോയ പത്താംക്ലാസ് വിദ്യാര്‍ഥിനി മിന്നലേറ്റ് മരിച്ചു. കൂടെയുണ്ടായിരുന്ന അഞ്ചാം ക്ലാസ്കാരിക്കും പരിക്കേറ്റു.പാട്ട വയലിന് സമീപം അമ്മന്‍കാവ് കടുക്കാ സിറ്റിയിലെ സ്വകാര്യ തേയിലത്തോട്ടത്തില്‍ ബുധനാഴ്ച രണ്ടു മണിക്കാണ് സംഭവം.
കൊട്ടാട് കണ്ണം വയലിലെയിലെ രാമകൃഷ്ണന്റെ മകളും അമ്ബലമൂല ഗവണ്‍മെന്‍റ് ഹൈ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയുമായ കാര്‍ത്തിക എന്ന കോകില(15) ആണ് മരണപ്പെട്ടത്. കൊളപ്പള്ളിയിലെ സ്വകാര്യ സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയും രഞ്ജിത്ത്കുമാറിന്റെ മകളുമായ ജീവപ്രിയ എന്ന അനുവിനു(10 )മാണ് സാരമായ പരിക്കേറ്റത്. ബന്ധുവായ രവിയുടെ വീട്ടിലെത്തിയ ഇവര്‍ തേയില നുള്ളാന്‍
പോയപ്പോഴാണ് കനത്ത മഴ പെയ്തത്.മഴ നനയാതിരിക്കാന്‍ ഷെഡിലേക്ക് കയറിയതും ഇടിമിന്നലേറ്റ് കാര്‍ത്തികയും ജീവപ്രിയയും താഴെ വീഴുകയായിരുന്നു. രവിയും കൂടെയുള്ളവരും ഉടനെ പാട്ടവയലിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും കാര്‍ത്തിക വഴിമധ്യേ മരിച്ചു. ജീവപ്രിയയെ പന്തല്ലൂര്‍ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
https://www.facebook.com/Malayalivartha