ആ കാർ കത്തിച്ചത് സരിതയെ കുരുക്കാൻ .... സോളാർ കേസിൽ ജയിലിൽ കഴിയുന്ന സരിതാ നായരെയും കോൺഗ്രസ് നേതാക്കളെയും കേസിൽ കുരുക്കാൻ പോലീസുണ്ടാക്കിയ ബുദ്ധിയാണ് കുണ്ടറയിലെ കാർ കത്തിക്കലെന്ന് സംശയം
സോളാർ കേസിൽ ജയിലിൽ കഴിയുന്ന സരിതാ നായരെയും കോൺഗ്രസ് നേതാക്കളെയും കേസിൽ കുരുക്കാൻ പോലീസുണ്ടാക്കിയ ബുദ്ധിയാണ് കുണ്ടറയിലെ കാർ കത്തിക്കലെന്ന് സംശയം.കാർ കത്തിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ട്വിസ്റ്റ് ഉണ്ടായത് സരിതയുടെ അംഗരക്ഷകനായ വിനുകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ്. ഇയാൾ സരിതയുടെ അംഗരക്ഷകനും ക്വട്ടേഷൻ സംഘാംഗവുമാണ്. വിനുകുമാർ ഉണ്ടെങ്കിൽ കേസിൽ സരിത കാണുമെന്ന സംശയത്തിലാണ് പോലീസ്. എന്നാൽ വിനുകുമാറിൻറെ പങ്ക് സ്ഥിതീകരിച്ച പോലീസിന് സരിതയെ കേസിൽ ബന്ധപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സരിതക്കെതിരെ നിരനിരയായി കേസുകൾ വന്നതിന് പിന്നിലെ രഹസ്യമാണ് ഇതോടെ പുറത്തുവന്നിരിക്കുകയാണ്. സരിതയും ഷിജു വർഗീസും ചേർന്നാണ് തങ്ങളെ പ്രതിസന്ധിയിലാക്കിയതെന്ന് സർക്കാരും സി പി എമ്മും കരുതുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉന്നത രാഷ്ട്രീയ ഗൂഢാലോചന നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ 33 നിയമസഭ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഷിജു പദ്ധതിയിട്ടതായും പോലീസ് കണ്ടെത്തി. ഷിജുവർഗീസിൻറെ നീക്കങ്ങൾക്ക് പിന്നിൽ ഉന്നത ഗൂഢാലോചനയുണ്ടായെന്ന് പോലീസ് ആരോപിക്കുന്നത് . ഇത് കോൺഗ്രസിനെതിരെയാണെന്ന് വേണം കരുതാൻ. എന്നാൽ കോൺഗ്രസാണെന്ന് കേസിന് പിന്നിലെന്ന് പോലീസ് ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷേ അതാണ് ഉദ്ദേശം.33 മണ്ഡലങ്ങളിൽ തെരഞ്ഞടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം പോലീസ് പ്രത്യേകമായി എഴുതിചേർത്തതാണ്. അത് സി പി എമ്മിനുള്ള പോലീസിൻറെ ഗിഫ്റ്റാണ്. ആഴക്കടൽ മത്സ്യബന്ധന കരാറാണ് പിണറായി വിജയൻ സർക്കാരിൻറെ അവസാന കാലത്ത് സർക്കാരിനെ ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയത്. അതിന് പിന്നിലെ വില്ലനായിരുന്നു ഷിജു വർഗീസ്. ഷിജുവർഗീസ് കോൺഗ്രസിൻറെ ആരോപണം ഏറ്റെടുക്കാതിരുന്നെങ്കിൽ അത് ക്ലച്ച് പിടിക്കില്ലായിരുന്നു. രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഷിജുവർഗീസ് രംഗത്തെത്തിയത്. അപ്പോൾ തന്നെ ഷിജു വർഗീസ് കോൺഗ്രസിൻറെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപണം ഉയർന്നിരുന്നു. ചെന്നിത്തലയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എൻ. പ്രശാന്തിനും ഗൂഢാലോചനയിൽ പങ്കുണ്ടായിരുന്നു എന്ന് ആരോപണം ഉയർന്നിരുന്നു. പ്രശാന്തിനെതിരെ സർക്കാർ നടപടിയെടുക്കുമെന്ന് കേട്ടിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. പ്രശാന്തിനെതിരെ തെളിവില്ലാത്തതാണ് കാരണമെന്നറിയുന്നു.കേസിൽ ഗോവയിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇ.എം.സി.സി. ഡയറക്ടർ ഷിജു വർഗീസിന്റെയും സഹായി ശ്രീകാന്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഉടൻ കേരളത്തിലെത്തിക്കും. സ്വന്തം കാർ കത്തിക്കാൻ ശ്രമിച്ചതിന് പിന്നിൽ ഷിജു വർഗീസ് തന്നെയാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യം ഇലക്ഷൻ ദിവസം തന്നെ മന്ത്രി മേഴ്സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു. തുടർന്നാണ് ഗോവയിൽവെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതിനു പിന്നാലെയാണ് ഉന്നത ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നത്.
കേരളത്തിലെ ഒരു വിവാദനായകനായ ദല്ലാളും ഷിജു വർഗീസും ചേർന്നാണ് കാർ കത്തിക്കൽ അടക്കം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് നൽകുന്ന വിവരം. ദല്ലാൾ എന്ന് അറിയപ്പെട്ടിരുന്നയാൾ വി എസ് അച്ചുതാനന്ദൻറെ വിശ്വസ്തനാണ്. എന്നാൽ ഇന്ന് രാവിലെ സർക്കാർ അത് മാറ്റി പറഞ്ഞിട്ടുണ്ട്.അത് സിപിഎം സമ്മർദ്ദത്തിൻറെ ഫലമായെന്നു വേണം കരുതാൻ. എറണാകുളം കാക്കനാട്ടെ ഫ്ളാറ്റിൽവെച്ചായിരുന്നു ഗൂഢാലോചന നടന്നത്. ദല്ലാൾ എന്നറിയപ്പെടുന്നയാളും ഷിജു വർഗീസും ദീർഘനാളായി സുഹൃത്തുക്കളാണ്. സരിതാ നായരെ ദല്ലാളിനെ ഷിജു വർഗീസിന് പരിചയപ്പെടുത്തിയത്. കുണ്ടറയിലെ സംഭവമുൾപ്പെടെ കേരളത്തിലെ 33 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇവർ പദ്ധതിയിട്ടെന്നാണ് വിവരം. ആഴക്കടൽ മത്സ്യബന്ധന കരാർ വന്നതോടെ സരിതാ നായർ കോൺഗ്രസുമായി അടുപ്പം സ്ഥാപിച്ചെന്നാണ് സി പി എം കണക്കുകൂട്ടുന്നത്. കാർ കത്തിക്കൽ കേസിൽ നേരത്തെ അറസ്റ്റിലായ വിനുകുമാറാണ് കാറിന് നേരേ പെട്രോൾ ബോംബെറിഞ്ഞത്. ഇയാളെ പിടികൂടിയതിന് പിന്നാലെയാണ് കാർ കത്തിക്കലിന് പിന്നിലെ കൂടുതൽ രഹസ്യങ്ങൾ ചുരുളഴിഞ്ഞത്.നേരത്തെ ഷിജുവർഗീസിന്റെ ഡ്രൈവറിൽനിന്നാണ് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. ഈ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിനുകുമാർ ഉൾപ്പെടെയുള്ളവർ പിടിയിലായത്. ഷിജു വർഗീസിന്റെ കാർ കത്തിച്ച കേസിൽ ഇതുവരെ അദ്ദേഹം ഉൾപ്പെടെ നാല് പ്രതികളാണുള്ളത്.