185 രൂപയും ഒരു മൊബൈല്‍ ഫോണും അവിടെ നിന്ന് നഷ്ടപ്പെട്ടിരുന്നു; താടിയും മുടിയും കളറുള്ള വസ്ത്രം ധരിച്ചതിന് മോഷ്ട്ടാവാക്കി... എന്റെ സ്വഭിമാനത്തിന് യാതൊരു വിലയുമില്ല, ഇത് ജാതീയമായ അധിക്ഷേപമാണ്: ഒടുവിൽ ആരും അറിയാതെ മാപ്പും

കുടുംബത്തോടൊപ്പം ആശുപത്രിയിൽ എത്തിയ യുവാവിനെ തടഞ്ഞ് മോഷ്ടാവെന്ന് ആരോപിച്ചു. മലപ്പുറം പിരപ്പനങ്ങാടിയിലാണ് അധിക്ഷേപിക്കപെട്ട സംഭവം നടക്കുന്നത്.
തനിക്കെതിരെ നടന്ന ആരോപണങ്ങളെക്കുറിച്ച് യുവാവ് ലൈവ് വീഡിയോയില്‍ കൂടിയാണ് പുറംലോകത്തെ അറിയിച്ചത്. താടിയും മുടിയും കളറുള്ള വസ്ത്രം ധരിച്ചതുമാണ് തന്നെ മോഷ്ടാവാക്കിയതിന് പിന്നിലെ കാരണമെന്ന് യുവാവ് ആരോപിച്ചു. ജാതിയമായി അധിക്ഷേപമാണ് തനിക്കെതിരെ ഉണ്ടായതെന്നും അപമാനിക്കപെട്ടന്നും പറഞ്ഞു.
യുവാവ് വിഡിയോയിൽ പറഞ്ഞത്തിന്റെ ചുരുക്കം:
ഞാനും എന്റെ ഭാര്യയും അനിയത്തിയും കുട്ടികളും കൂടെ മലപ്പുറം പരപ്പനങ്ങാടിയിലെ നഹാസ് ആശുപത്രിയില്‍ ഇന്ന് രാവിലെ ഡോക്ടറെ കാണാനെത്തി. ടോക്കണെടുത്ത ശേഷം ഡോക്ടറെ കാണാന്‍ കാത്തിരിക്കുകയായിരുന്നു. ഇതിനിടെ കുട്ടി കരഞ്ഞു, കരച്ചില്‍ നിര്‍ത്തിക്കാന്‍ ഞാനൊരു മിഠായി വാങ്ങിക്കാമെന്ന് കരുതി പുറത്തിറങ്ങി. പരിചയമില്ലാത്ത രണ്ടുപേര്‍ ഞാന്‍ പോകുന്നതിനിടെ എന്നെ പിടിച്ചുവെച്ച് സംസാരിച്ചു.
സംഭവം എന്താണെന്ന് ആദ്യം മനസിലായില്ല. പിന്നീട് കാര്യം മനസിലായി. 185 രൂപയും ഒരു മൊബൈല്‍ ഫോണും അവിടെ നിന്ന് നഷ്ടപ്പെട്ടിരുന്നു. അതെടുത്തത് ഞാനാണെന്ന് ആരോപിച്ചാണ് ഇവരെന്നെ പിടിച്ചുവെച്ചത്.
ആശുപത്രിയിലെ ജീവനക്കാരും പിന്നെ വിശ്വം എന്ന് പേരായ ഒരാളുമാണ് എന്നെ യാതൊരു കാരണവുമില്ലാതെ ചോദ്യം ചെയ്യുന്നത്. വിശ്വം എന്നയാള്‍ മുന്‍പ് പോലീസിലാണെന്ന് തോന്നുന്നു.
പത്തു മിനിറ്റ് ഇവരെന്നെ ചോദ്യം ചെയ്തു, ഞാനവരോട് ഭാര്യയും കുട്ടിയും കൂടെയുണ്ടെന്ന് പറഞ്ഞു. എങ്കിലും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ചില സമയങ്ങളില്‍ ഭീഷണിയായി.
എന്റെ വസ്ത്രധാരണവും താടിയും മുടിയും കണ്ടിട്ടാണ് അവരെന്നെ പിടിച്ചുവെച്ചത്. സിസിടിവി ഉണ്ടായിട്ട് അത് പരിശോധിച്ചില്ല. എനിക്കിത്തിരി നിറം കുറവാണ് താടിയും മുടിയും നീട്ടി വളര്‍ത്തിയിട്ടുണ്ട്.
ഇത് ജാതീയമായ അധിക്ഷേപമാണ്. മറ്റൊരാള്‍ക്ക് ഈ ഗതികേട് വരരുത്. ഞാന്‍ പൊലീസിനെ വിളിച്ചിരുന്നു. പൊലിസ് വന്ന് അവരോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു. മാപ്പ് പറഞ്ഞു.
അപമാനിച്ചവരുടെ മുന്നില്‍ വെച്ച് മാപ്പ് പറയണമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അത് അവരുടെ അഭിമാനത്തിന് ക്ഷതമാണെന്ന് അവര്‍ പറഞ്ഞത്. നോക്കൂ എന്റെ സ്വഭിമാനത്തിന് യാതൊരു വിലയുമില്ല. മോഷ്ടാവായി ചിത്രീകരിക്കപ്പെട്ടത് പ്രശ്‌നമല്ല. ഇത് കാണുന്നവരും ആലോചിക്കണം. എത്രത്തോളം അപമാനമാണ് നേരിട്ടതെന്ന്.
വേഷവിധാനവും കളറും നോക്കി മോഷ്ട്ടാവേന്ന ആരോപിച്ചവർക്കെതിയുള്ള മറുപടി എന്ന രീതിയിലായിരുന്നു യുവാവിന്റെ വീഡിയോ.
https://www.facebook.com/Malayalivartha






















