പൊതുപ്രവർത്തനത്തിൽ സത്യസന്ധതയും അർപ്പണ മനോഭാവവും പുലർത്തിയ വ്യക്തി; നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന രാഷ്ട്രീയ നേതാക്കൾ ഈ കാലഘട്ടത്തിൽ കുറവാണ് ; നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വി.വി. പ്രകാശിന് അനുശോചനം അറിയിച്ച് കോൺഗ്രസ് നേതാവ് എ.കെ. ആന്റണി

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വി.വി.പ്രകാശിന്റെ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്ന് പ്രതിപക്ഷ നേതാക്കൾ . ഇതിനോടകം നിരവധിപ്പേർ അനുശോചനം അറിയിച്ച് രംഗത്ത് വന്നിരുന്നു.
പൊതുപ്രവർത്തനത്തിൽ സത്യസന്ധതയും അർപ്പണ മനോഭാവവും പുലർത്തിയ വ്യക്തിയായിരുന്നു വി.വി. പ്രകാശെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന രാഷ്ട്രീയ നേതാക്കൾ ഈ കാലഘട്ടത്തിൽ കുറവാണു. വി.വി. പ്രകാശൻ തികച്ചും വ്യത്യസ്തനായ രാഷ്ട്രീയക്കാരനായിരുന്നു.
വിദ്യാർഥി- യുവജന കാലഘട്ടം മുതൽ പ്രക്ഷുമായി വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന സഹപ്രവർത്തകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കുടുംബവുമായും ഏറെ അടുപ്പമുണ്ടായിരുന്നു. പ്രകാശിന്റെ വേർപാട് പൊതു ജീവിതത്തിൽ തീരാ നഷ്ടമാണെന്ന് എ.കെ. ആന്റണി അനുസ്മരിച്ചു.
പുലർച്ചെ തന്നെ വി.വി. പ്രകാശന്റെ മരണവാർത്ത കേട്ടപ്പോൾ ഞെട്ടലും അതിലേറെ അസ്വസ്‌ഥതയും ഉണ്ടായി. പൊതുരംഗത്തിനും കോൺഗ്രസ് പ്രസ്‌ഥാനത്തിനും ചുറുച്ചുറുക്കും ആത്മാർഥതയുമുള്ള ഒരു പ്രവർത്തകനെയാണ് നഷ്ടമായതെന്നും ആന്റണി പറഞ്ഞു.
മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വിവി പ്രകാശന്റെ നിര്യാണത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ അനുശോചിച്ചു. സൗമ്യതയുടെയും മാന്യതയുടെയും പര്യായമായിരുന്നു പ്രകാശ്.
ദീര്‍ഘകാലം മലപ്പുറം ജില്ലയുടെ ചുമതല വഹിച്ചിരുന്ന കാലഘട്ടത്തില്‍ തനിക്ക് പ്രകാശുമായി കൂടുതല്‍ അടുത്ത് ഇടപഴകി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ സത്യസന്ധതയോടെയും ആത്മാര്‍ത്ഥതയോടെയും പ്രതിബദ്ധതയോടെയും നിര്‍വഹിക്കാന്‍ പ്രകാശിന് കഴിഞ്ഞിരുന്നു.
തന്റെ നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു പ്രകാശ്.സാധരണ ജനങ്ങള്‍ക്ക് വേണ്ടി കര്‍മ്മനിരതനായി പ്രവര്‍ത്തിച്ച ഒരു പൊതുപ്രവര്‍ത്തകനെയാണ് പ്രകാശിന്റെ അകാല വിയോഗത്തിലൂടെ കോണ്‍ഗ്രസിന് നഷ്ടമായതെന്നും അനില്‍കുമാര്‍ പറഞ്ഞു.
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വി.വി.പ്രകാശിന്റെ വിയോഗം വിശ്വസിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ സഹോദരനുമായി ഫോണിൽ സംസാരിച്ചു. കോൺഗ്രസിനെ സംബന്ധിച്ച് ഏറ്റവും നല്ലൊരു നേതാവിനെയാണ് നഷ്ടമായത്. നിലമ്പൂർ സീറ്റ് അദ്ദേഹത്തിന് നൽകാനുള്ളത് ഒറ്റക്കെട്ടായ തീരുമാനം ആയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
പ്രകാശിന്റെ സൗമ്യമായ പെരുമാറ്റം ഏവരെയും ആകർഷിക്കുന്നതായിരുന്നുവെന്ന് കെ.സി.വേണുഗോപാൽ പ്രതികരിച്ചു. ധൈര്യമായി ഇരുന്നോ, ഞാൻ ഒരു സീറ്റുമായി വരും എന്നാണ് കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്. രാഹുൽ ഗാന്ധിക്ക് ഏറ്റവും പ്രിയപ്പെട്ട നേതാക്കളിൽ ഒരാളായിരുന്നു പ്രകാശെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ സത്യസന്ധനും കഠിനാധ്വാനിയുമായ ഒരു അംഗമെന്ന നിലയിൽ അദ്ദേഹം ഓർമിക്കപ്പെടുമെന്നും ജനത്തിനു സഹായം എത്തിക്കാൻ അദ്ദേഹം എല്ലായ്പ്പോഴും തയാറായിരുന്നെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha






















