പ്രാണവായുവിനായി വീർപ്പുമുട്ടി കേരളവും... പാലക്കാട്ടെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷം... നെട്ടോട്ടമോടുമോ..?

കൊവിഡ് സാഹചര്യം രൂക്ഷമാകുന്ന സംസ്ഥാനത്ത് വീണ്ടും ഓക്‌സിജൻ ക്ഷാമമെന്ന് പരാതി. രാജ്യത്ത് ഓക്സിജൻ ക്ഷാമം മൂലം ജനങ്ങൾ മരിച്ചു വീഴുന്ന കാഴ്ചയായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ ഏവരും കേട്ടത്. ഈ സാഹചര്യത്തിലാണ് കേരളത്തിലും സമാന സ്ഥിതി ഉണ്ടാകുമോ എന്ന സംശയം ജനങ്ങളിൽ ഉണ്ടക്കും വിധം വാർത്തകൾ വരുന്നത്.
പാലക്കാട്ടെ സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. പാലക്കാട് ജില്ലയിലെ ആശുപത്രികളിലാണ് വേണ്ടത്ര ഓക്‌സിജൻ ഇല്ലാത്തത്. നൂറിലേറെ കൊവിഡ് രോഗികളാണ് വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുളളത്. പാലന ആശുപത്രിയില്‍ നാല് മണിക്കൂറിലേക്കുള്ള ഓക്‌സിജന്‍ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് ആശുപത്രി അധികൃതര്‍ ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. നിലവില്‍ 60ഓളം രോഗികള്‍ ഇവിടെ ചികിത്സയിൽ കഴിയുന്നുണ്ട്.
ഓക്‌സിജന്‍ ലഭിക്കാതെ വന്നാല്‍ രോഗികളുടെ നില മോശമാകുമെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കളക്ടറോ ഡിഎംഒയോ ഇടപെട്ട് എത്രയും വേഗത്തില്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്നാണ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുന്നത്.
ഒറ്റപ്പാലത്തെ പി.കെ. ദാസ് ആശുപത്രിയില്‍ ഇന്നലെ രാത്രി തന്നെ ഓക്‌സിജന്‍ സ്റ്റോക്ക് തീര്‍ന്നിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഓക്‌സിജന്‍ റീഫില്‍ ചെയ്യാന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞത്.
ജില്ലയില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമാണെങ്കിലും ജില്ലാ ഭരണകൂടം വിതരണത്തില്‍ കാണിക്കുന്ന അലംഭാവമാണ് ഓക്‌സിജന്‍ ക്ഷാമത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പാലക്കാട്ടെ കഞ്ചിക്കോട് പ്ലാന്റില്‍ നിന്നാണ് കേരളത്തിലും ദക്ഷിണേന്ത്യയിലെ പല സംസ്ഥാനങ്ങളിലേക്കും ഓക്‌സിജന്‍ എത്തിക്കുന്നത്. ജില്ലയിലെ മറ്റു ഓക്‌സിജന്‍ കേന്ദ്രങ്ങള്‍ കളക്ടറുടെ ഉത്തരവില്ലാതെ ഓക്‌സിജന്‍ നല്‍കില്ലെന്നാണ് ആശുപത്രി അധികൃതരെ അറിയിക്കുന്നത്.
ഇവിടെയുൾപ്പടെ വിവിധ ആശുപത്രികളിൽ ഓക്‌സിജൻ ലഭിക്കാതെ വരുന്നത് രോഗികളുടെ ബന്ധുക്കൾക്ക് വലിയ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ജില്ലാ കളക്‌ടർ ഡി.എം.ഒ ഉൾപ്പടെയുളളവരുടെ യോഗം വിളിച്ചു ചേർത്ത് തടസമില്ലാത്ത ഓക്‌സിജൻ വിതരണത്തിന് നടപടിയെടുത്തു.
എന്നാൽ ഓക്‌സിജൻ വിതരണം ചെയ്യുന്ന ഇടനിലക്കാരുണ്ടാക്കുന്ന പ്രശ്‌നമാണെന്നും തങ്ങളുടെ ഭാഗത്ത് നിന്നും നിർമ്മാണത്തിൽ കുറവൊന്നുമില്ലെന്ന് കഞ്ചിക്കോട്ടെ ഓക്‌സിജൻ പ്ളാന്റ് അധികൃതർ അറിയിച്ചുിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം പത്തനംതിട്ട ജനറൽ ആശുപത്രിയിലും ഓക്സിജൻ ക്ഷാമം ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സിലിണ്ടറുകൾ ജനറൽ ആശുപത്രിയിലെത്തിച്ച്. സ്ഥിതി ഗുരുതരമല്ലെന്നും താത്കാലിക പ്രശ്നങ്ങൾ പരിഹരിച്ചെന്നുമാണ് ജില്ലാ ഭരണകൂടം ഉടൻ തന്നെ വിശദീകരണം നൽകിയിരുന്നു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും വരും ദിവസങ്ങളിൽ സംസ്ഥാനത്തും ഗുരുതര ഓക്സിജൻ സിലിണ്ടറുകളുടെ ക്ഷാമം ഉണ്ടാവുമെന്നതിന്റെ സൂചനയാണ് പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം രാത്രി മുതലുണ്ടായത്. ജില്ലയിൽ കൊവിഡ് ബാധിച്ചവരെ ചികിത്സിക്കുന്ന രണ്ട് സർക്കാർ ആശുപത്രികളിൽ ഒന്നാണ് പത്തനംതിട്ട ജനറൽ ആശുപത്രി.
123 കൊവിഡ് രോഗികളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 15 പേരുടെ ആരോഗ്യനില ഇവിടെ ഗുരുതരവുമാണ്. ഈ സാഹചര്യത്തിലാണ് ആശുപത്രിയിൽ കൂടുതൽ ഓക്സിജന്റെ ആവശ്യമാകുന്നത്.
ആകെ 93 സിലിണ്ടറുകൾ ഉണ്ടെങ്കിലും കരുതൽ ശേഖരത്തിലുള്ളവയിൽ ഭൂരിഭാഗവും കാലിയായ അവസ്ഥയാണ്. ഓക്സിജൻ സിലിണ്ടറുകളുടെയും അപര്യാപതതയുണ്ട് ഇവിടെ. അടിയന്തര ഘട്ടതത്തെ നേരിടാൻ കരുതൽ ശേഖരത്തിലേക്കാണ് ഇന്നലെയും ഇന്നുമായി 26 സിലിണ്ടറുകൾ എത്തിച്ചത്.
സ്വകാര്യ മേഖലയുടെ സഹായത്തോടെ എറണാകുളത്ത് നിന്ന് കൂടുതൽ സിലിണ്ടറുകൾ ഉടൻ എത്തിക്കും. കഴിഞ്ഞ ദിവസം ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം ഉണ്ടായപ്പോൾ ജനറൽ ആശുപത്രിയിലെ കരുതൽ ശേഖരത്തിൽ നിന്നാണ് ഓക്സിജൻ ഇവിടേക്ക് എത്തിച്ചത്.
https://www.facebook.com/Malayalivartha
























