കെ. സുധാകരനെതിരെ കോടതിയുടെ ആ കരുനീക്കം... പറഞ്ഞ വാക്കിലുറച്ച് എംപി... ആരുടെ മനോനിലയാണ് ശരിയെന്ന് ഉടനറിയാം...

നിയമസഭാ കേന്ദ്രങ്ങളിലെ റിസൾട്ട് പുറത്തു വരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ഹൈക്കോടതിക്കെതിരായ വിവാദ പരാമർശങ്ങളിൽ കുടുങ്ങി കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപി. കെ. സുധാകരനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറൽ ഇതോടെ അനുമതി നൽകി. കണ്ണൂർ ഷുഹൈബ് വധകേസിൽ സുധാകരൻ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശങ്ങൾ വൻ വിവാദമായിരുന്നു.
കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതിവിധി മ്ലേച്ഛം എന്നായിരുന്നു സുധാകരൻ അന്ന് നടത്തിയ പരാമർശം. വിധിപ്രസ്താവന നടത്തിയ ജഡ്ജിയുടെ മനോനില തകരാറിൽ ആണെന്നും സുധാകരൻ വിമർശിച്ചിരുന്നു.
ഇത് കോടതി അലക്ഷ്യമാണെന്ന് ആരോപിച്ച് ഹൈക്കോടതി അഭിഭാഷകനായ ജനാർദ്ദന ഷേണായി സമർപ്പിച്ച ഹർജിയിലാണ് അഡ്വക്കേറ്റ് ജനറലിന്റെ അനുമതി ഇപ്പോൾ ലഭിച്ചിട്ടുള്ളത്.
എന്നാൽ, തനിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറൽ അനുമതി നൽകിയതിൽ പ്രതികരണം അറിയിച്ചിരിക്കുകയാണ് അദ്ദേഹം. തന്റെ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യമായി ഒന്നുമില്ലെന്ന് സുധാകരന്‍ പ്രതികരിച്ചു. അതുകൂടാതെ, താൻ പറഞ്ഞ കാര്യത്തിൽ തന്നെ ഉറച്ചു നിൽക്കുന്നുവെന്നും കെ. സുധാകരൻ പറഞ്ഞു.
പറയാൻ പറ്റാത്ത വാക്കുകളൊന്നും പറഞ്ഞിട്ടില്ല. പറഞ്ഞത് ജഡ്ജിയെ അല്ല. വിധിയെ ആണെന്നും കെ. സുധാകരൻ തന്റെ ഭാഗം ന്യായീകരിച്ചു. പരമാർശത്തിൽ ശിക്ഷിക്കാൻ വകുപ്പില്ലെന്നാണ് തന്‍റെ പൂർണവിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
തന്‍റെ വാക്കില്‍ തെറ്റില്ലെന്നും തിരുത്തേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ നിയമ തത്വങ്ങളുടെയും ആത്മാവിടെ ഞെക്കി കൊല്ലുന്നതായിരുന്നു ആ വിധി. അത്തരം സമീപനം ജഡ്ജിമാർക്ക് ഉചിതമല്ലെന്നും സുധാകരൻ പ്രതികരിച്ചു.
2019 ആഗസ്റ്റിൽ സർക്കാർ നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബഞ്ച് ഷുഹൈബ് വധകേസ് സിബിഐയ്ക്ക് വിട്ട സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ കെ. സുധാകരൻ അപകീർത്തികരമായ പരാമർശം നടത്തിയിരുന്നു.
ഹൈകോടതി വിധി മ്ലേച്ഛമാണെന്നും ജഡ്ജിയുടെ മനോനില തകരാറിലാണെന്നും കണ്ണൂരിലെ പൊതുയോഗത്തിൽ വെച്ച് നടത്തിയ പരാമർശമാണ് വിവാദമായത്. ഇത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുധാകരനെതിരെ തുടർ നടപടി സ്വീകരിക്കാൻ അനുമതി തേടി അഡ്വ.ജനാർദ്ദന ഷേണായി എ.ജിയെ സമീപിച്ചത്.
മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ പ്രതികളെ കണ്ടെത്തിയത് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ഒളിച്ചിരുന്ന മുഴക്കുന്ന് മുടക്കോഴി മലയിൽ നിന്നായിരുന്നു. സിപിഎം പാർട്ടി ഗ്രാമങ്ങളിൽ പൊലീസ് റെയ്ഡ് നടത്താൻ എത്തുന്നുവെന്ന് അറിഞ്ഞ എം. വി. ആകാശും രജിൻ രാജും ഇവിടെ നിന്നു രക്ഷപെടുകയായിരുന്നു.
പിറ്റേന്നു രാവിലെ അവർ മാലൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തിരുന്നു. എന്നാൽ, പരോളിലായിരുന്ന ടിപി കേസ് പ്രതികൾക്കു കൊലപാതകവുമായി ബന്ധമില്ലെന്നാണു പ്രാഥമിക നിഗമനം.
അതിനിടെ, ഷുഹൈബിന്റെ കൊലപാതകത്തിന്റെ ആസൂത്രണവും നടപ്പാക്കലുമടക്കമുള്ള സംഭവങ്ങളുമായി പത്തു പേർക്കു നേരിട്ട് ബന്ധമുണ്ടെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. ഇവരിൽ ഏഴു പേരെ പോലീസ് തിരിച്ചറിയുകയും ചെയ്തിരുന്നു.
അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും രജിന്‍ രാജും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വെട്ടാനെത്തിയ സംഘത്തിൽ ഡ്രൈവർ അടക്കം അഞ്ചു പേരാണുണ്ടായിരുന്നത്. അറസ്റ്റിലായ ആകാശും രജിൻ രാജുമാണ് വാൾ ഉപയോഗിച്ച് ഷുഹൈബിനെ വെട്ടിയതെന്നും പൊലീസ് സാക്ഷ്യപ്പെടുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha
























