എക്സിറ്റ് പോൾ എന്ന കറക്കിക്കുത്ത്... ജനം വോട്ട് ചെയ്തത് ഏഷ്യാനെറ്റിന്റേയും മാതൃഭൂമിയുടേയും പെട്ടിയിലേക്കല്ല.. വിടുവായത്തം വിളമ്പരുത്

എക്സിറ്റ് പോൾ ഫലത്തിൻ്റെ ഘോഷയാത്രയാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഫലം പ്രവചിക്കുന്നവർ കേരളത്തിലെ വോട്ടർമാരുടെ മനസ്സ് മുഴുവൻ പഠിച്ചിട്ടിരിക്കുകയാണ് എന്നാണ് ഭാവം' അധികാരത്തിലിരിക്കുന്നവരെ തിരസ്കരിക്കുന്ന പാരമ്പര്യമാണ് കേരളത്തിലെ വോട്ടർമാർ ചെയ്യാറുള്ളത്.
ഇക്കുറി എന്നാൽ ഇക്കാര്യത്തിൽ ഏറെ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. അധികാരത്തിൽ ഇരുന്നവർ തുടർ ഭരണം ഉറപ്പിച്ചു പ്രചരണത്തിന് ആക്കം കൂട്ടുകയും അത്തരത്തിലുളള ഒരു ഇമേജ് രൂപപ്പെടുത്തുകയും ചെയ്തു.പ്രഗത്ഭരുടെ അനുമാനം തുടർ ഭരണത്തിന് സാധ്യത ഇല്ലെന്നും മികച്ച സ്ഥാനാർത്ഥികൾ, ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം എന്നിവയുഡിഎഫിന് അനുകൂലമാവും എന്നാണ് നിഗമനം -
ഭരണവിരുദ്ധ വികാരമില്ലെന്നും പിണറായി സർക്കാരിൻ്റെ മികവുറ്റ പ്രവർത്തനത്തിന് ജനം വോട്ടു ചെയ്യുമെന്നു മാണ് ഇടതു മുന്നണി പറയുന്നത് - പക്ഷേ, അവസാന നിമിഷം സർക്കാരിനെതിരെ വോട്ടു ചെയ്യുന്ന പ്രവണതയാണ് വലിയൊരു വിഭാഗം കേരളീയർക്കുള്ളത്.
അതിന് മാറ്റം ഉണ്ടാവുമെന്ന് കരുതാനാവില്ല - പതിവ് ഗ്രൂപ്പ് വീതം വയ്ക്കലിൽ നിന്നൊക്കെ വ്യത്യസ്തമായി കുറെക്കൂടി നല്ല സ്ഥാനാർത്ഥികളെ രംഗത്ത് ഇറക്കാൻ കോൺഗ്രസിന് സാധിച്ചു. നേമം, വടകര, കയ്പമംഗലം, കായംകുളം ഒറ്റപ്പാലം, കോഴിക്കോട് നോർത്ത് തുടങ്ങിയ മണ്ഡലങ്ങളിൽ എല്ലാം അതിൻ്റെ പ്രതിഫലനം ഉണ്ട്. മുസ്ലീങ്ങൾ ഇത്തവണ യുഡിഎഫിന് അനുകൂലമായ നിലപാട് എടുത്തിട്ടുണ്ടെന്നാണ് സൂചന.
ഇത് ഒരു സർവ്വേയിലും പ്രതിഫലിക്കാത്ത സംഗതിയാണ്. ന്യൂനപക്ഷ വോട്ടുകൾ യു ഡി എഫിന് അനുകൂലമായി കേന്ദ്രീകരിക്കപ്പെട്ടിട്ടുണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ്.ഇതോടൊപ്പം തന്നെയാണ് എൻഎസ്എസ് നിലപാടും കൂട്ടി വായിക്കേണ്ടതും' ആണ്. തോമസ് ഐസക്, ജി.സുധാകരൻ, പി.ജയരാജൻ എന്നിവരെ തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് ഒഴിവാക്കിയതിൽ സി പി എമ്മിനുള്ളിൽ തന്നെ അമർഷമുണ്ട്.
ഈ പ്രതിഷേധവും വോട്ടെടുപ്പിൽ നിഴലിച്ചെക്കാം. സി പി എമ്മിൻ്റെ പാർട്ടി സംഘടന തന്നെ ഇല്ലാതാവുന്ന സ്ഥിതിവിശേഷമായിരുന്നു. പിണറായിയുടെ നേതൃത്വത്തിലുള്ര ള ഒരു സംഘം സി പി എം പിടിച്ചെടുക്കുന്ന കാഴ്ചയായിരുന്നു അത്. ആലപ്പുഴ ജില്ലയിൽ ഇതിനെതിരെ ശക്തമായ വികാരമുണ്ടെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത് -
എന്തായാലും ഭരണത്തുടർച്ചയായാലും ഭരണമാറ്റമായാലും രാഷ്ട്രീയ ഗതി മാറ്റത്തിന് കാരണമാകുന്ന തിരഞ്ഞെടുപ്പു ഫലമാണ് വരാനിരിക്കുന്നത്. ഇടതു മുന്നണി തുടർന്നാൽ അത് ചരിത്രമാകും. യു ഡി എഫ് വന്നാൽ അത് ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് കുതിപ്പേകും.മറിച്ചായാൽ ഇരുമുന്നണിയിലും പൊട്ടിത്തെറികളും അപസ്വരങ്ങളും ഉയരും -
ഒന്നിൽ നിന്ന് ഉയരാൻ നോക്കുന്ന ബി ജെ പി ക്കുണ്ടാകുന്ന ചെറിയ വളർച്ച പോലും ഭാവി രാഷ്ട്രീയത്തിൽ മാറ്റം വരുത്തും. ദേശീയ രാഷ്ട്രീയം കൈപ്പിടിയിലൊതുക്കുന്ന ബി ജെ പി ക്ക് കേരളത്തിൽ നില മെച്ചപ്പെടുത്താനായില്ലെങ്കിൽ അത് നേതൃത്വത്തെ ചോദ്യമുനയിലാക്കും. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് അഞ്ചു വർഷം ആടിയുലയാതെ ഭരിച്ച്, തുടർ ഭരണം നേടിയാൽ അത് പിണറായി വിജയനെന്ന ക്യാപ്റ്റൻ്റ റാങ്കിംഗ് ദേശീയ നിരയിലേക്ക് ഉയർത്തും.
അത്തരമൊരു ഭരണത്തുടർച്ച കേരളത്തിൽ മുമ്പൊരിക്കലും സംഭവിക്കാത്ത ചരിത്രമാകും - കേരള കോൺഗ്രസിൻ്റെ മുന്നണി പ്രവേശനമാണ് രണ്ടാം വരവിന് കാരണമാകുന്നതെങ്കിൽ ജോസ് കെ മാണിയെന്ന രാഷ്ട്രീയ നേതാവിൻ്റെ രാഗി തെളിയുന്ന വിധി കൂടിയായിരിക്കും. ഇടതു മുന്നണിയിൽ ജോസിൻ്റെ പ്രാധാന്യം കൂടിയാൽ അതിൻ്റെ ഗ്രഹണം സി പി ഐ ക്കാണ് ഏറ്റുവാങ്ങേണ്ടി വരിക.
രണ്ടുടേം കർശനമാക്കി 33 എം എൽ എ മാരെ മാറ്റി നിർത്തിയത് തുടർ ഭരണസാധ്യതയില്ലാതാക്കിയെങ്കിൽ അതും വിമർശിക്കപ്പെടാം.1957 നു ശേഷം ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഭരണപങ്കാളിത്തമില്ലാത്ത അവസ്ഥയിലേക്ക് കമ്യുണിസ്റ്റ് പാർട്ടികൾ മാറും.
ഇടതുമുന്നണി പ്രവേശം കേരളാ കോൺഗ്രസിന് ഗുണം ചെയ്തില്ലെങ്കിൽ, അവരുടെ രാഷ്ട്രീയ നിലനിൽപ്പ് അപകടത്തിലാകും - യു ഡി എഫ് അധികാരത്തിൽ വന്നാൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ ഒറ്റയ്ക്ക് പൊരുതിയ രമേശ് ചെന്നിത്തലയ്ക്ക് ക്യാപ്റ്റൻ പദവി പിണറായി കൈമാറേണ്ടി വരും.മറിച്ചായാൽ പരാജയത്തിൻ്റെ പാപഭാരം ഏറ്റവും കൂടുതൽ ഏറ്റു വാങ്ങേണ്ടി വരുന്നതും ചെന്നിത്തല ആകും -രാഹുലും പ്രിയങ്കയുമടക്കം ദേശീയ നേതൃത്വം ഒരുങ്ങിയിറങ്ങിയിട്ടും കേരളം നേടാനായില്ലെങ്കിൽ അത് കോൺഗ്രസിൻ്റെ പൂർണ പതനമായി കണക്കാക്കേണ്ടി വരും.
ആദ്യ മോദി സർക്കാരിൻ്റെ കാലത്ത് തുറന്ന അക്കൗണ്ടാണ് നേമം. ഒറ്റകക്ഷിയായി കേന്ദ്ര ഭരണം നേടി രണ്ടാം മോദി ഭരണം നിൽക്കുമ്പോഴാണ് ഈ തിരഞ്ഞെടുപ്പ് - പ്രധാനമന്ത്രിയടക്കം കളത്തിലിറങ്ങി യായിരുന്നു പ്രചാരണം -അധിക സീറ്റ് കൂട്ടണമെന്നത് ബി ജെ പി ക്ക് അനിവാര്യമാണ്. അതിന് കഴിഞ്ഞില്ലെങ്കിൽ സംസ്ഥാന നേതൃത്വം ഉത്തരം നൽകേണ്ടി വരും.a
" "
https://www.facebook.com/Malayalivartha
























