ഐസക്ക് സാറെ, ലേശം ചോറ് കൂടി!; എന്‍ഡിഎ കണ്‍വീനറുടെ വീട്ടില്‍ അത്താഴ വിരുന്നിന് പങ്കെടുത്ത തോമസ് ഐസക്കിനും നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ള ഇടതുപക്ഷക്കാര്‍ വൈപ്പിന്‍ നിയോജക മണ്ഡലം എന്‍ഡിഎ കണ്‍വീനര്‍ രജ്ഞിത്ത് രാജ്വിയുടെ വീട്ടില്‍ പങ്കെടുത്ത അത്താഴ വിരുന്നിനെ പരിഹസിച്ചു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍.
ഇത്തരം കൂടിക്കാഴ്‌ച്ചകള്‍ മുമ്ബ് ഡല്‍ഹിയിലും നടന്നിട്ടുണ്ടെന്നും അന്നതില്‍ ശ്രീ എ ബി വാജ്പെയിയും, ശ്രീ L K അദ്വാനിയും, സഖാവ് ജ്യോതി ബസുവും, സഖാവ് EMS നമ്ബൂതിരിപ്പാടും, സഖാവ് ഇ രാജേശ്വര റാവുവുമൊക്കെ ആയിരുന്നു.ഭാഗമായിരുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തെരഞ്ഞെടുപ്പ് കാലത്ത്, വൈപ്പിനിലെ NDA കൺവീനറുടെ വീട്ടിൽ മുതിർന്ന CPIM നേതാവ് ശ്രീ തോമസ് ഐസക്ക് അത്താഴത്തിനെത്തിയ വാർത്ത കണ്ടു. ഇത്തരം 'ഒത്തുകൂടലുകൾ' മുൻപ് ഡൽഹിയിലുമുണ്ടായിട്ടുണ്ട്, അന്നതിൻ്റെ ഭാഗമായത് ശ്രീ A B വാജ്പെയിയും, ശ്രീ L K അദ്വാനിയും, സഖാവ് ജ്യോതി ബസുവും, സഖാവ് EMS നമ്പൂതിരിപ്പാടും, സഖാവ് C രാജേശ്വര റാവുവുമൊക്കെ ആയിരുന്നു.
അത്തരം കൂടിച്ചേരലുകൾ കൊണ്ട് BJP യുടെ സ്വീകാര്യത 'പിന്നോക്ക സമുദായങ്ങളിൽ' വർദ്ധിപ്പിച്ചുവെന്ന് ഗോവിന്ദാചാര്യ തന്നെ സാക്ഷിപ്പെടുത്തിയിട്ടുണ്ട്..
കേരളത്തിലും അത്താഴ വിരുന്നുകൾ കൂടുകയാണ്... കഴിക്കുന്നത് CPIM ആണെങ്കിലും, വിശപ്പ് അടങ്ങുന്നത് BJP യുടേതാണ്.
ഐസക്ക് സാറെ, ലേശം ചോറ് കൂടി!
https://www.facebook.com/Malayalivartha
























