സംസ്ഥാനത്തെ 1280 പോലീസുകാർക്ക് കൂടി കോവിഡ് പോസിറ്റീവ്; നിരത്തുകളിലിറങ്ങി കൊവിഡ് പ്രതിരോധ ഡ്യൂട്ടിയിൽ ഏർപ്പെടുത്തുന്നവർ സ്റ്റേഷനില്‍ വരേണ്ടെന്ന് ഡി ജി പി

കേരളത്തിൽ പോലീസുകാരുടെ ഇടയിൽ ശക്തമായി കോവിഡ് പടരുന്നു. നിലവില്‍ 1280 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. രണ്ട് വാക്‌സിനെടുത്തവര്‍ക്കും രോഗം സ്ഥിരീകരിച്ചിരിക്കുകയുമാണ്.
എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ പൊലീസുകാര്‍ക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചിരിക്കുന്നത്. രോഗവ്യാപനം തീവ്രമായ സാഹചര്യത്തില്‍ ഇന്ന് മുതല്‍ പൊലീസുകാര്‍ക്ക് ഷിഫ്റ്റ് സംവിധാനത്തില്‍ ഡ്യൂട്ടി ക്രമീകരിച്ചു. രോഗവ്യാപനം ഉണ്ടായതിനാല്‍ പല ഡ്യൂട്ടിയിലും മാറ്റം വരുത്തിയിരിക്കുകയാണ്.
നിരത്തുകളിലിറങ്ങി കൊവിഡ് പ്രതിരോധ ഡ്യൂട്ടി ചെയ്യുന്നവര്‍ സ്റ്റേഷനില്‍ വരേണ്ടന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റയുടെ നിർദേശം. അതേസമയം, സംസ്ഥാനത്ത് ലോക്ക്‌ഡൗണ്‍ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോ ള്‍ പ്രവര്‍ത്തി ദിവസമായതിനാല്‍ നിരത്തില്‍ വന്‍ തിരക്ക് അനുഭവപ്പെടുമെന്ന ആശങ്കയാണ് പോലീസിനുള്ളത്.
ഈ സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കാനാണ് ഡി ജി പി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അവശ്യ സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന യാത്രകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും. വീട്ടുജോലിക്കാര്‍, ഹോം നഴ്‌സ് തുടങ്ങിയവര്‍ക്കായി തൊഴിലുടമ ഇ-പാസിന് അപേക്ഷ നൽകണം.
ഇ-പാസിന് ഇതുവരെ ഒന്നേ മുക്കാല്‍ ലക്ഷത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്‌തത്. ഇതില്‍ എണ്‍പത്തി ഒന്നായിരത്തിലേറെ അപേക്ഷകളും നിരസിച്ചിരുന്നു. നിസാര ആവശ്യങ്ങള്‍ക്കാണ് ഭൂരിഭാഗം പേരും യാത്രാനുമതി തേടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നു.
https://www.facebook.com/Malayalivartha


























