Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...


വർഷങ്ങൾക്കുശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...

പുരകത്തുമ്പോൾ വാഴവെട്ടരുത്; ആരോഗ്യപരിപാലന രംഗത്ത് പരാജയപ്പെട്ട് സർക്കാർ, വളക്കൂറുള്ള മണ്ണിൽ കൂണുകൾ പോലെ മുളച്ചുപൊങ്ങി സ്വകാര്യ ആശുപത്രികൾ, പിണറായി സർക്കാരിന്റെ രണ്ടാം വരവിൽ ഇതിനൊരു അന്ത്യം ഉണ്ടാകുമോ?

12 MAY 2021 02:45 PM IST
മലയാളി വാര്‍ത്ത

പുര കത്തുമ്പോൾ വാഴ വെട്ടിയാൽ എന്താണ് കുഴപ്പം? പുരയോ കത്തി. ഒരു വാഴക്കുലയെങ്കിലും മിച്ചം കിട്ടട്ടെ എന്ന് ചിന്തിക്കുന്നവരും ഉണ്ടാകില്ലേ? പക്ഷേ ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ അതൊരു ശരിയായ ചിന്തയല്ല. കാരണം പുര കത്തുമ്പോൾ ഓടിക്കൂടുന്നവർ ആദ്യം തീ അണയ്‌ക്കാനാണ് ശ്രമിക്കേണ്ടത്. കൊവിഡ് എന്ന തീക്കാറ്റിൽ രാജ്യമാകെ കത്തുകയാണ്.

അതിനിടയിൽ വാഴ വെട്ടുന്ന ചിലരെ സമൂഹം വ്യക്തമായി തിരിച്ചറിയുന്നുണ്ട്. സ്വകാര്യ ആശുപത്രികൾക്ക് അമിത നിരക്ക് പുത്തരിയല്ല. കൊവിഡ് കാലത്തിനും വളരെ മുൻപേ തുടങ്ങിയതാണത്. ആരോഗ്യപരിപാലന രംഗത്ത് പരാജയപ്പെട്ട സർക്കാർ സംവിധാനത്തിന്റെ വളക്കൂറുള്ള മണ്ണിലാണ് കൂണുകൾ പോലെ സ്വകാര്യ ആശുപത്രികൾ മുളച്ചുവന്നത്.

 

 

മുപ്പതു വർഷം മുൻപ് വിരലിലെണ്ണാവുന്ന സ്വകാര്യ ക്ലിനിക്കുകളെ കേരളത്തിലുണ്ടായിരുന്നുള്ളൂ. അവരും കഴുത്തറുപ്പൻ രീതികളൊന്നും സ്വീകരിച്ചിട്ടില്ലായിരുന്നു. ഗൾഫ് ബൂമിന് ശേഷം പണത്തിന്റെ ഒഴുക്ക് കൂടി. കുറച്ചേറെ പൊങ്ങച്ചവും ആരോഗ്യ പരിപാലനത്തിൽ അമിത ശ്രദ്ധയുമുണ്ടായി. അത് മുതലെടുക്കുന്നതിന്റെ ഭാഗമായി കൂടിയാണ് മറ്റ് ബിസിനസുകൾ നടത്തിയിരുന്നവർ സ്വകാര്യ ആശുപത്രികളുടെ ഉടമകളായി മാറിയത്.

ചികിത്സാ ഫീസിന്റെ കാര്യത്തിൽ അവരെ നിയന്ത്രിക്കാൻ ആരുമില്ല.ചികിത്സയുടെ കാര്യമെടുത്താൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ ലഭിക്കുന്നതാണ് സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് ഇന്നും കേരളത്തിലെ ഏറ്റവും മെച്ചപ്പെട്ട ചികിത്സ. മെഡിക്കൽ കോളേജുകളിലെ ജീവനക്കാരുടെ സമീപനവും ആശുപത്രികളുടെ ശുചിത്വവും മെച്ചപ്പെട്ടാൽ സ്വകാര്യ വിദ്യാലയങ്ങളിൽ നിന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളുടെ ഒഴുക്കുണ്ടായതുപോലെ ആരോഗ്യ രംഗത്തും അത് സംഭവിക്കാം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അതു മാത്രമാണ് സ്വകാര്യ ആശുപത്രികളുടെ അമിത നിരക്ക് തടയാനുള്ള ഏറ്റവും നല്ല വഴി. രണ്ടാം വരവിൽ പിണറായി മന്ത്രിസഭ ആ രംഗത്തിന് അമിത പ്രാധാന്യം നൽകിയാലും ഒരു കുഴപ്പവുമില്ല. ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനം അതായിരിക്കും.

ഹൈക്കോടതി കർശനമായി ഇടപെട്ടിട്ടുപോലും പല സ്വകാര്യ ആശുപത്രികളും തോന്നിയ നിരക്കാണ് കൊവിഡ് ചികിത്സയ്ക്ക് ഈടാക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട കോടതി ഇത് സംബന്ധിച്ച് വീണ്ടും റിപ്പോർട്ട് തേടിയിരിക്കുകയാണ്.

 

സ്വകാര്യ ആശുപത്രികളിൽ നല്‌കുന്ന ബില്ല് കൗണ്ടറിൽ അടച്ച് ജാതകദോഷത്തെ പഴിച്ച് വീട്ടിൽ പോകുന്നവരാണ് 99 ശതമാനവും. വളരെ കുറച്ചുപേരാണ് പ്രതികരിക്കാൻ തുനിയുന്നത്. സമ്പന്നരിൽ മിക്കവർക്കും ഇൻഷ്വറൻസ് പരിരക്ഷ ഉണ്ടായിരിക്കുമെന്നതിനാൽ ഇത് അവരെ ബാധിക്കുന്ന പ്രശ്നമല്ല. പക്ഷെ, മധ്യവർഗ്ഗത്തിൽ ഉള്ളവരാണ് ഇതിൽ പെട്ടുപോകുന്നതും.

പാറശാലയിലെ ഒരു ആശുപത്രി ഓക്‌സിജൻ നൽകിയതിന് 45000 രൂപ ബില്ല് നൽകിയതായി വാർത്തയുണ്ടായിരുന്നു. കേസായപ്പോൾ 30000 രൂപ തിരിച്ച് നൽകാമെന്ന് സമ്മതിച്ചതായും വാർത്ത വന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

പി. പി. ഇ കിറ്റിന് ഓരോ ദിവസവും വ്യത്യസ്ത നിരക്ക് ഈടാക്കുന്ന ആശുപത്രികളും വിരളമല്ല. കാട്ടാക്കടയിൽ ഒരു കൊവിഡ് രോഗിയുടെ മൃതദേഹം ബില്ല് അടയ്ക്കാത്തതിന്റെ പേരിൽ ഒരു സ്വകാര്യ ആശുപത്രി തടഞ്ഞുവച്ചു. 4,44,808 രൂപയുടെ ബില്ല് പൂർണമായി അടയ്ക്കാതെ മൃതദേഹം വിട്ടുനൽകില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്.

ഒടുവിൽ ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ ഇടപെട്ടിരുന്നു. ഇത്തരം പ്രവണത ജില്ലയിൽ നിരോധിച്ചതായും ഇക്കാര്യം വ്യക്തമാക്കി ദുരന്ത നിവാരണ നിയമത്തിലെ 26, 30, 34 വകുപ്പുകൾ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതായും കളക്ടർ അറിയിച്ചു. എല്ലാ ജില്ലകളിലും ഇത്തരം ഇടപെടലുകളാണ് ആവശ്യം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (34 minutes ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (46 minutes ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (1 hour ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (1 hour ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (1 hour ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (2 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (2 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (2 hours ago)

പാനറ്റോണിയും എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് 800 കോടിയുടെ, ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് കൊച്ചിയില്‍ സ്ഥാപിക്കും...  (2 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് 15 കാരിക്ക് ദാരുണാന്ത്യം  (2 hours ago)

കോവളം ബീച്ചില്‍ തെരുവുവിളക്കിനും സിസിടിവിയ്ക്കുമായി 1.19 കോടി രൂപയുടെ പദ്ധതിയ്ക്ക് അനുമതി...  (2 hours ago)

മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതി: മന്ത്രി റിപ്പോര്‍ട്ട് തേടി...  (2 hours ago)

മെഡിക്കല്‍ കോളേജുകളിലെ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍ക്ക് 18.87 കോടി: സ്‌ട്രോക്ക് ചികിത്സാ സംവിധാനങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കുക ലക്ഷ്യം  (3 hours ago)

ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്  (3 hours ago)

Malayali Vartha Recommends