Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

തോരാമഴയില്‍ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയില്‍.... അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് ജില്ലയില്‍ വ്യാപക മഴയ്ക്ക് കാരണം, വിവിധ താലൂക്കുകളിലായി 54 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു, ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു

15 MAY 2021 08:12 AM IST
മലയാളി വാര്‍ത്ത

More Stories...

റോഡില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ കൈപ്പത്തി അറ്റു...  

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവാദം തുടങ്ങി... പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞു ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ...

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു

നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് ... ആന്ധ്രാപ്രദേശിലെ അല്ലൂരി ജില്ലയില്‍ ബസ് അപകടത്തില്‍ ഒമ്പതുമരണം.... നിരവധി പേർക്ക് പരുക്ക്

താഴ്ന്ന ഭാഗങ്ങളെ വെള്ളത്തില്‍ മുക്കി ജില്ലയില്‍ രണ്ടു ദിവസമായി കനത്ത മഴ. മഴയിലും കാറ്റിലും വിവിധ താലൂക്കുകളിലായി 54 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.


നെയ്യാറ്റിന്‍കര താലൂക്കില്‍ 39 വീടുകള്‍ പൂര്‍ണമായും 2 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വര്‍ക്കലയില്‍ ഏഴും ചിറയിന്‍കീഴില്‍ അഞ്ചും വീടുകള്‍ തകര്‍ന്നു. വീടുകള്‍ തകര്‍ന്നവരെ മാറ്റിപ്പാര്‍പ്പിക്കാനായി ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു.

 



ജില്ലയിലാകെ രണ്ടുകോടിയിലധികം രൂപയുടെ കൃഷിനാശമുണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ടുണ്ട്.വിവിധ താലൂക്കുകളിലായി അറുപതിലധികം സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി. നെടുമങ്ങാട് താലൂക്കില്‍ അരുവിക്കരയില്‍ വീടിന് മുകളില്‍ അപകടകരമായി നിന്ന മരം ഫയര്‍ഫോഴ്സ് മുറിച്ചുമാറ്റി.

നഗരത്തില്‍ ആമയിഴഞ്ചാന്‍ തോട് കരകവിഞ്ഞ് തമ്പാനൂര്‍, കിഴക്കേകോട്ട, ചാല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളം കയറി. കരമന, കിള്ളിയാറുകള്‍ ഏതുനിമിഷവും കരകവിഞ്ഞ് ഒഴുകുമെന്ന സ്ഥിതിയിലാണ്.

 




കഴിഞ്ഞദിവസം കാവില്‍ കടവില്‍ ചൂണ്ടയിടുന്നതിനിടെ കിള്ളിയാറില്‍ വീണയാള്‍ അര കിലോമീറ്ററോളം കുത്തൊഴുക്കില്‍പ്പെട്ടെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു.


പൂജപ്പുരയില്‍ മരം റോഡിന് കുറുകെ വീണത് ഗതാഗത തടസമുണ്ടായി. ഫയര്‍ഫോഴ്‌സ് മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

 



അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് ജില്ലയില്‍ വ്യാപക മഴയ്ക്ക് കാരണം. ഇന്നലെ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും രാവിലെ മഴ കുറഞ്ഞതിനെ തുടര്‍ന്ന് അലര്‍ട്ട് പിന്‍വലിച്ചു. എന്നാല്‍ വൈകിട്ടോടെ മഴ കനത്തപ്പോള്‍ വീണ്ടും പ്രഖ്യാപനമുണ്ടായി. ആമയിഴഞ്ചാന്‍ തോട്ടില്‍ അടിഞ്ഞു കൂടിയ മണ്ണ് യഥാസമയം നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് ആദ്യ മഴയില്‍ത്തന്നെ തമ്പാനൂര്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു.

മഴയില്‍ കിഴക്കേകോട്ടയിലും ചാലയിലും വെള്ളക്കെട്ടായി. ചാലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി സാധനങ്ങള്‍ നശിച്ചു. കരിമഠം കോളനിയിലെ ചില ഭാഗങ്ങളിലും വെള്ളം കയറി. റോഡു ടാര്‍ ചെയ്തതിലെ അശാസ്ത്രീയത കാരണം ജനറല്‍ ആശുപത്രിക്കു സമീപം തമ്പുരാന്‍മുക്കിലെ പത്തോളം വീടുകളില്‍ വെള്ളം കയറി.

 



ഒന്നാം നിലയുടെ പകുതിയോളം വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് വീട്ടുപകരണങ്ങള്‍ക്കും കേടുപാടുണ്ട്. റോഡുനിരപ്പില്‍ നിന്നു മുകളിലായി സ്ലാബുകള്‍ സ്ഥാപിച്ചതാണ് പ്രശ്നത്തിനിടയാക്കിയത്. കോര്‍പ്പറേഷന്‍ അധികൃതരെത്തി സ്ലാബുകള്‍ ഉയര്‍ത്തി വെള്ളം കടത്തിവിട്ട ശേഷമാണ് വെള്ളപ്പൊക്കത്തിനു ശമനമായത്.

പുത്തന്‍പാലം, വലിയ വാഴപ്പണ, ബണ്ടുകോളനി, ആനയറ, ജഗതി തുടങ്ങിയ സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ജില്ലയില്‍ 39.45 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് ഇതുവരെ നശിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രൂപക്ക് റെക്കോഡ് തകർച്ച...  (27 minutes ago)

കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ ...  (30 minutes ago)

‌മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാർഥിനിക്ക് ദാരുണാന്ത്യം  (40 minutes ago)

പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞു ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ...  (1 hour ago)

രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ.  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്....  (1 hour ago)

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു  (2 hours ago)

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (2 hours ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (2 hours ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (2 hours ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (3 hours ago)

ശിവരാജ് പാട്ടീൽ അന്തരിച്ചു  (3 hours ago)

രാഹുല്‍ ഈശ്വര്‍ ഇപ്പോഴും അകത്ത് തന്നെ... ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍കൂര്ർ ജാമ്യം നിഷേധിച്ചല്‍ രാഹുല്‍ വീണ്ടും ഒളിവിലാകും  (3 hours ago)

നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വിയ്യൂർ  (3 hours ago)

Malayali Vartha Recommends