Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഇത്രയും പ്രതീക്ഷിച്ചില്ല... തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷവും വിഴുപ്പലക്കി ധര്‍മ്മജനും തിരഞ്ഞെടുപ്പ് യു.ഡി.എഫ്. കമ്മിറ്റി ജനറല്‍ കണ്‍വീനറും; പണപ്പിരിവിന് മറുപടിയായി സന്ധ്യ കഴിഞ്ഞാല്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ലെന്ന് ആരോപണം

24 MAY 2021 08:26 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസിന്റെ ഗ്ലാമര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു ധര്‍മ്മജന്‍ ബോള്‍ഗാട്ടി. തിരഞ്ഞെടുപ്പിന് മുമ്പ് ധര്‍മ്മജനെപ്പറ്റി കോണ്‍ഗ്രസുകാര്‍ എന്തൊക്കെയാ പുകഴത്തി പറഞ്ഞത്. ഇപ്പോള്‍ അതെല്ലാം വെറും നുണയാണെന്നാണ് അവര്‍ തന്നെ പറഞ്ഞതില്‍ നിന്നും പറഞ്ഞു വരുന്നത്.

സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ബാലുശേരിയില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി വന്‍ പരാജയമായിരുന്നുവെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഗിരീഷ് മൊടക്കല്ലൂര്‍ ആരോപിച്ചു. പ്രചാരണ സമയത്ത് സന്ധ്യക്കുശേഷം സ്ഥാനാര്‍ഥി എവിടെയായിരുന്നെന്ന് ആര്‍ക്കും അറിയില്ലായിരുന്നെന്നും പിന്നീട് രാവിലെ 10 മണിക്കു ശേഷമാണ് പ്രത്യക്ഷപ്പെട്ടിരുന്നതെന്നും ഗിരീഷ് പ്രസ്താവനയില്‍ ആരോപിച്ചു.

 



രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്നു തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തെന്നും തന്നെ തോല്‍പിക്കാന്‍ ശ്രമിച്ചെന്നും ധര്‍മജന്‍ കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ധര്‍മ്മജന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹി തന്നെ രംഗത്തെത്തിയത്.

സ്ഥാനാര്‍ത്ഥികള്‍ക്കു സ്വന്തം നിലയില്‍ പ്രചാരണത്തിന് പണം കണ്ടത്താന്‍ കഴിയാതെ വരുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി സംഭാവന സ്വീകരിക്കുന്നതു സാധാരണമാണ്. ഫണ്ടില്ലാത്തതിനാല്‍ പ്രചാരണം മുന്നോട്ടുപോകില്ലെന്ന ഘട്ടത്തിലാണ് സ്ഥാനാര്‍ത്ഥിയുടെ അനുമതിയോടുകൂടി ചില പ്രധാന വ്യക്തികളില്‍നിന്ന് സംഭാവന സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് ഗിരീഷ് പറയുന്നു. സംഭാവനയായി കിട്ടിയ 80,000 രൂപ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്ത ഡി.സി.സി ഭാരവാഹിയെയും കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗത്തെയും ഏല്‍പിച്ചതായും ജനറല്‍ കണ്‍വീനര്‍ പറഞ്ഞു. രണ്ടാംഘട്ട സ്ഥാനാര്‍ഥി പര്യടനം വേണ്ടെന്നു തീരുമാനിച്ചത് ഈ നേതാക്കളാണ്.

 



ഉണ്ണികുളത്ത് സി.പി.എം പ്രവര്‍ത്തകരുടെ അക്രമത്തില്‍ തകര്‍ന്ന കോണ്‍ഗ്രസ് ഓഫിസ് സന്ദര്‍ശിക്കാന്‍ ധര്‍മജന്‍ തയ്യാറായില്ല. വോട്ടെണ്ണല്‍ ദിനത്തിലും എത്തിയില്ല. ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച യുഡിഎഫ് പ്രവര്‍ത്തകരോടു ധര്‍മജന്‍ നന്ദികേടാണ് കാണിക്കുന്നത്.

ബാലുശ്ശേരിയില്‍ ജനങ്ങളുമായി ബന്ധമുള്ള ഒട്ടേറെ പേര്‍ സ്ഥാനാര്‍ത്ഥികളാവാന്‍ യോഗ്യരായിട്ടും ധര്‍മജനെ സ്ഥാനാര്‍ഥിയാക്കിയതിനു പിന്നിലുള്ള താത്പര്യം ദുരൂഹമാണ്. ചില ആളുകളുടെ പ്രേരണയില്‍ യാഥാര്‍ഥ്യം മനസിലാക്കാതെയാണ് ധര്‍മജന്‍ പരാതി നല്‍കിയത്. കെപിസിസി ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ഗിരീഷ് മൊടക്കല്ലൂര്‍ ആവശ്യപ്പെട്ടു

 



നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്റെ പേരില്‍ വന്‍ പണപിരിവ് നടത്തിയെന്ന പരാതിയുമായി നടനും ബാലുശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടി രംഗത്തു വന്നതോടെയാണ് കാര്യങ്ങള്‍ കലങ്ങി മറിഞ്ഞത്. ഒരു കെപിസിസി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പിരിവ് നടത്തിയതെന്നും പണം നേതാക്കളടക്കം തട്ടിയെടുത്തെന്നുമാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയെന്ന് ധര്‍മജന്‍ പറഞ്ഞു.

സംഘടനാപരമായ വീഴ്ച കാരണമാണ് താന്‍ ബാലുശേരിയില്‍ തോറ്റതെന്നാണ് ധര്‍മ്മജന്‍ പറയുന്നത്. ബാലുശേരിയില്‍ ഭൂരിപക്ഷം കിട്ടേണ്ട പഞ്ചായത്തുകളില്‍ പോലും കോണ്‍ഗ്രസ് പിന്നിലായി. ഈ വോട്ടുകള്‍ കിട്ടാത്തതിന് കാരണം സംഘടനാപരമായ വീഴ്ചയാണെന്നും ഇക്കാര്യങ്ങളെല്ലാം കെപിസിസി അദ്ധ്യക്ഷനെ അറിയിച്ചിട്ടുണ്ടെന്നും ധര്‍മജന്‍ വ്യക്തമാക്കി.

 



ഈ പരാതിയ്ക്ക് ശേഷമാണ് ധര്‍മ്മജനെ വ്യക്തിപരമായി അധിഷേപിക്കുന്ന പ്രസ്താവനയുമായി യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഗിരീഷ് മൊടക്കല്ലൂര്‍ രംഗത്തെത്തിയത്. എന്തായാലും ഇരുവരും പരാതിയുമായി രംഗത്തെത്തിയതോടെ ഇനിയും വിഴുപ്പലക്ക് തുടരും.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends