Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

അതെങ്ങാനും സംഭവിച്ചാല്‍... സമ്പൂര്‍ണ പരാജയത്തിന് പിന്നാലെ വിവാദങ്ങളില്‍പ്പെട്ട കെ സുരേന്ദ്രന്‍ ബി.ജെ.പി.യുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ രാജി സന്നദ്ധത അറിയിക്കുമെന്ന് പ്രമുഖ പത്രത്തിന്റെ റിപ്പോര്‍ട്ട്; ഉപ്പുതിന്നവന്‍ വെള്ളം കുടിക്കണമെന്ന നിലപാടില്‍ നേതാക്കള്‍

06 JUNE 2021 08:38 AM IST
മലയാളി വാര്‍ത്ത

ബിജെപി കേന്ദ്ര നേതൃത്വം പോലും ചര്‍ച്ച ചെയ്യാത്ത കെ. സുരേന്ദ്രന്റെ രാജി ഉറപ്പിക്കുകയാണ് മലയാളത്തിലെ പ്രമുഖ പത്രം. ഇന്ന് നടക്കുന്ന ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിക്കുമെന്നാണ് പത്രം പറയുന്നത്. സമകാലിക വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എന്തുണ്ടാകുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും കഴിയില്ല.

തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി.യുടെ കോര്‍ കമ്മിറ്റി ഞായറാഴ്ച ചേരുമ്പോള്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ രാജിസന്നദ്ധത അറിയിക്കുമെന്ന് ചില മുതിര്‍ന്ന നേതാക്കളെങ്കിലും പ്രതീക്ഷിക്കുന്നു എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പണവിവാദങ്ങളില്‍പ്പെട്ട് നട്ടംതിരിയുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു അഭ്യൂഹം പാര്‍ട്ടിക്കുള്ളില്‍ പുകയുന്നത്. ഉപ്പുതിന്നവന്‍ വെള്ളംകുടിക്കണമെന്ന നിലപാടാണ് നേതാക്കള്‍ക്കിടയിലുള്ളത്.

 



ആരോപണങ്ങളുടെ ചെളിക്കുണ്ടിലായ പാര്‍ട്ടിയെ അതില്‍നിന്ന് പൊക്കിയെടുക്കാന്‍ കെ. സുരേന്ദ്രന് ആവില്ലെന്ന് കൃഷ്ണദാസ്-ശോഭാ സുരേന്ദ്രന്‍ പക്ഷം ഉറച്ചുവിശ്വസിക്കുന്നു. എന്നാല്‍, അവരിപ്പോള്‍ രാജിക്കായി കടുത്ത നിലപാട് സ്വീകരിച്ചേക്കില്ല. സുരേന്ദ്രനെ രാജിയിലേക്ക് എത്തിക്കാനുള്ള നീക്കമാവും ഉണ്ടാവുക. എന്നാല്‍, സുരേന്ദ്രന്‍ സ്ഥാനത്ത് തുടര്‍ന്നാല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളെല്ലാം ശക്തമായി തുടരുമെന്നും. അതിന് അയവുവരുത്താന്‍ സുരേന്ദ്രന്റെ രാജിക്ക് കഴിയുമെന്നും കരുതുന്ന നേതാക്കളുമുണ്ട്.

അതേസമയം സംസ്ഥാന പ്രസിഡന്റ് രാജിവെക്കേണ്ട സാഹചര്യങ്ങളൊന്നും ഇപ്പോള്‍ ഇല്ലെന്നാണ് മുരളീധരവിഭാഗം കരുതുന്നത്. രാജിവെച്ചാല്‍ അതൊരു കുറ്റസമ്മതമായി പ്രചരിപ്പിച്ചേക്കും. പാര്‍ട്ടിയില്‍ പുനഃസംഘടന വേണമെന്ന് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴുണ്ടായ ആരോപണങ്ങളെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്ന വിശദീകരണമാണ് അവര്‍ നല്‍കുന്നത്.

 



പുറമേനിന്നുള്ള ആരോപണങ്ങള്‍ക്ക് പകരം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവന്നിട്ടുള്ള പരാതികളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കൃഷ്ണദാസ് വിഭാഗം ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം ഓണ്‍ലൈന്‍ യോഗങ്ങള്‍ ചേര്‍ന്നെങ്കിലും അതിലൊന്നും കാര്യമായി ചര്‍ച്ചചെയ്യാന്‍ സാധിച്ചിട്ടില്ല.

ഡല്‍ഹിയില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ ദേശീയ യോഗം നടക്കുകയാണ്. കേരളത്തിലെ സംഭവങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും. ഇവിടത്തെ ദയനീയമായ തോല്‍വിയും പിന്നീടുണ്ടായ വിവാദങ്ങളും കേന്ദ്രം ഗൗരവത്തോടെ തന്നെയാണ് കാണുന്നത്.

 

കേരളത്തിലെ ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ അതൃപ്തിപോലും അവഗണിച്ചുകൊണ്ടാണ് കേന്ദ്രം സംസ്ഥാന പ്രസിഡന്റായി കെ. സുരേന്ദ്രനെ കൊണ്ടുവന്നത്. അദ്ദേഹത്തെ വളരെപ്പെട്ടെന്നുതന്നെ നീക്കേണ്ടിവരുന്നത് കേന്ദ്രനേതൃത്വത്തിനും തിരിച്ചടിയാണ്. കേന്ദ്രനിര്‍ദേശത്തിന്റെകൂടി അടിസ്ഥാനത്തിലാണ് അടിയന്തര കോര്‍ കമ്മിറ്റിയോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം.

 

അതേസമയം കൊടകരയില്‍ കുഴല്‍പ്പണം കവര്‍ന്ന കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സെക്രട്ടറി ദിപിന്‍, ഡ്രൈവര്‍ ലബീഷ് എന്നിവരെ തൃശൂര്‍ പൊലീസ് ക്ലബില്‍ വിളിച്ചു വരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തു. ധര്‍മ്മരാജനെ വിളിച്ചത് തിരഞ്ഞെടുപ്പു സാമഗ്രികളുമായി ബന്ധപ്പെട്ടാണെന്ന് ഇവര്‍ മൊഴി നല്‍കി.

 



അതേസമയം പ്രതികളിലൊരാളായ രഞ്ജിത് കവര്‍ച്ചപ്പണം കൈമാറിയ മുന്‍ സി.പി.എം പ്രവര്‍ത്തകന്‍ ശ്രീനാരായണപുരം പൂതോട്ട് പി.ആര്‍ റെജിലിനെയും (ടുട്ടു) പൊലീസ് ചോദ്യം ചെയ്തു. യുവമോര്‍ച്ച നേതാവ് സത്യേഷ് വധക്കേസിലും എടവിലങ്ങ് സ്വദേശി പ്രമോദ് വധക്കേസിലും പ്രതിയാണ് റെജില്‍.

 

രഞ്ജിത് മൂന്ന് ലക്ഷം രൂപ റെജിലിന് കൈമാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പണം കിട്ടിയെന്നും ഇത് കവര്‍ച്ചപ്പണമാണെന്ന് അറിയില്ലെന്നുമാണ് ഇദ്ദേഹം പൊലീസിനോട് പറഞ്ഞത്. ഇങ്ങനെ ഒരു വശത്ത് കേസും മറുവശത്ത് കമ്മിറ്റിയും ചേരുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരോടും കണ്ടക്ടറോടും മോശമായി പെരുമാറി; ഇറക്കിവിട്ടപ്പോള്‍ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റിന്റെ ചില്ല് തകര്‍ത്ത യുവാവ് അറസ്റ്റില്‍  (2 hours ago)

ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭര്‍ത്താവ്  (2 hours ago)

2007 നവംബര്‍ ഒന്നിന് രാത്രിയില്‍ പൂനെയില്‍ നടന്ന അതിക്രൂര പീഡനകൊലപാതകം  (3 hours ago)

മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു  (3 hours ago)

ഡിവോഴ്‌സ് നോട്ടീസ് അയച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്  (3 hours ago)

മോഷണം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മര്‍ദനം  (3 hours ago)

ഗൂഢാലോചനയില്‍ പങ്കാളിയായ ദിലീപിനെ വെറുതെവിട്ടു: സമാന ആരോപണം ഉണ്ടായ തനിക്കും അതേ ആനുകൂല്യം ലഭിക്കണമെന്ന് മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍  (3 hours ago)

വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍  (5 hours ago)

അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കത്തിന് മുതിരാതെ മക്കള്‍: ശ്രീനിവാസന്റെ അന്ത്യകര്‍മ്മം ചെയ്തത് കോടികളുടെ തട്ടിപ്പ് കേസ് പ്രതി  (6 hours ago)

'എടാ, വേട്ടാ വളിയാ. നീ ഒറ്റക്ക് നിന്നാൽ നിന്റെ വാർഡിൽ എന്ത് വികസനം വരും....!ഞാൻ ഒരുത്തനെയും പിന്തുണയ്ക്കില്ല സ്വതന്ത്രൻ ഒറ്റി  (6 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (6 hours ago)

റഹീം ജയിച്ചു ഇംഗ്ലീഷ് തോറ്റു...! ഉഫ് ഇംഗ്ലീഷ് കേട്ട് സ്‌പീക്കർ എഴുന്നേറ്റ് ഓടി..! പോയി പഠിച്ചിട്ട് വാ റഹീമേ...!  (6 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (6 hours ago)

പി കെ ശ്രീമതിയുടെ ബാഗ് അടിച്ചുമാറ്റി..40000 രൂപയും ഫോണും.. സ്വർണവും കൊണ്ടുപോയി ചെയിൻ വലിച്ചു..RPF എത്തി  (7 hours ago)

ഭാര്യയെ വെടിവെച്ച്കൊലപ്പെടുത്തി. യുവാവ്‌  (8 hours ago)

Malayali Vartha Recommends