Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

2007 നവംബര്‍ ഒന്നിന് രാത്രിയില്‍ പൂനെയില്‍ നടന്ന അതിക്രൂര പീഡനകൊലപാതകം

24 DECEMBER 2025 06:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഡിവോഴ്‌സ് നോട്ടീസ് അയച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്

റെയിൽവേ ട്രാക്കിൽ റീൽസ് നിർമ്മിക്കുന്നതിനിടെ പാസഞ്ചർ ട്രെയിൻ ഇടിച്ച് രണ്ട് കൗമാരക്കാർക്ക് ദാരുണാന്ത്യം

വായുമലീനീകരണം രൂക്ഷം..... ഡൽഹിയിലെ വായുമലിനീകരണം മൂലം തനിക്ക് അലർജിയുണ്ടായെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി...

ഡിറ്റ്‍വ ചുഴലിക്കാറ്റും തുടർന്നുണ്ടായ പ്രളയവും... കനത്ത നാശനഷ്ടമുണ്ടാക്കിയ ശ്രീലങ്കയ്ക്ക് 45 കോടിഡോളറിന്റെ സഹായപാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ

ക്രിസ്മസ് ദിനത്തിൽ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ നോർത്ത് അവന്യൂവിലുള്ള സി.എൻ.ഐ സഭയുടെ റിഡംപ്ഷൻ കത്തീഡ്രൽ ചർച്ച് സന്ദർശിക്കും...

ജ്യോതി കുമാരി എന്ന 22 വയസ്സുകാരിയെയാണ് മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം. ക്രൂരമായ കൊലപാതകമായിരുന്നു 2007 നവംബര്‍ ഒന്നിന് രാത്രിയില്‍ പൂനെയില്‍ നടന്നത്. കൃത്യമായ ആസൂത്രണമായിരുന്നു അത്. ജ്യോതിയെപ്പോലൊരു സുന്ദരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുക എന്നതായിരുന്നു ആ ക്രിമിനലുകളുടെ ലക്ഷ്യം. 26കാരനായ പുരുഷോത്തം വറോഡക്കും 19കാരനായ പ്രദീപ് യശ്വന്ത് കക്കോഡെക്കും കോടതി വിധിച്ചത് വധശിക്ഷയായിരുന്നു.

പൂനെ നഗരത്തിലെ വിപ്രോ ക്യാമ്പസ്, അന്ന് ആ ക്യാമ്പസില്‍ ജോതികുമാരി ചൗധരി എന്ന 22കാരിക്ക് അവസാനത്തെ ദിവസമായിരുന്നു. ഉത്തര്‍പ്രദേശിലെ ഘോരഖ്പൂര്‍ സ്വദേശിനിയായ ജ്യോതി പൂനെയില്‍ തന്റെ ചേച്ചിക്കും അളിയനും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. വിപ്രോയിലെ ജോലി രാജിവെച്ച് നവംബര്‍ മൂന്നിന് പുതിയൊരു കമ്പനിയില്‍ ചേരാനിരിക്കുകയായിരുന്നു അവള്‍. വരാനിരിക്കുന്ന പുതിയൊരു ജീവിതത്തിന്റെ സന്തോഷത്തിലായിരുന്നു ജ്യോതി അന്ന് ഓഫീസ് വിട്ടിറങ്ങിയത്. എന്നാല്‍ അത് വിപ്രോയിലെ അവസാന ദിവസം മാത്രമല്ല, ജീവിതത്തിലെ തന്നെ അവസാനത്തെ ദിവസമാണെന്ന് അവള്‍ അറിഞ്ഞിരുന്നില്ല.

പതിവുപോലെ ജ്യോതിയെ കൊണ്ടുപോകാന്‍ കമ്പനിയുടെ ക്യാബ് എത്തി. സമയം രാത്രി 10 മണി. പുരുഷോത്തം വറോഡ എന്ന െ്രെഡവറായിരുന്നു വണ്ടി ഓടിച്ചിരുന്നത്. കൂടെ പ്രദീപ് യശ്വന്ത് കൊക്കാഡെ എന്ന അയാളുടെ സുഹൃത്തും ഉണ്ടായിരുന്നു. ഇരുവരെയും മുന്‍പരിചയം ഉള്ളതുകൊണ്ട് ജ്യോതിക്ക് വണ്ടിയില്‍ കയറുമ്പോള്‍ യാതൊന്നും തോന്നിയിരുന്നില്ല. കമ്പനിയുടെ ക്യാബ് ആയതുകൊണ്ട് തികഞ്ഞ സുരക്ഷിതത്വ ബോധവും ഉണ്ടായിരുന്നു. അവള്‍ കാറിന്റെ പിന്‍സീറ്റിലേക്ക് കയറി. ഹിഞ്ചവാടിയിലെ വിപ്രോ ക്യാമ്പസിലേക്കുള്ള യാത്രയ്ക്കിടെ ജ്യോതി തന്റെ ബോയ്ഫ്രണ്ടുമായി ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി.

ഇരുവരും സംസാരത്തില്‍ മുഴുകിയിരിക്കെ, കാര്‍ പതിവ് റൂട്ടില്‍ നിന്നും മാറി സഞ്ചരിക്കുന്നതായി ജ്യോതിക്ക് തോന്നി. പരിചയമില്ലാത്ത വഴികളിലൂടെ കാര്‍ നീങ്ങുന്നത് കണ്ടപ്പോള്‍ ഒരു നേരിയ ആശങ്ക അവളിലുണ്ടായി. ഏകദേശം 40 മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ വിജനമായൊരിടത്ത് കാര്‍ പെട്ടെന്ന് നിന്നു. എന്താ നിര്‍ത്തിയതെന്ന് ജ്യോതി ചോദിച്ചു. 'ടയര്‍ പഞ്ചറായതാണ് മാഡം', ഞാന്‍ ഒന്ന് നോക്കട്ടെയന്നു പറഞ്ഞ് പുരുഷോത്തം മറുപടി നല്‍കി. ശേഷം കാറില്‍ നിന്നും ഇറങ്ങി. പിന്നാലെ പ്രദീപ് യശ്വന്തും പുറത്തിറങ്ങി. ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന ബോയ്ഫ്രണ്ടിനോട് ജ്യോതി കാര്യം പറഞ്ഞു. 'ഇവിടെ കാര്‍ പഞ്ചറായി കിടക്കുകയാണ്, സ്ഥലം ആകെ വിജനമാണ്.' അവളുടെ ശബ്ദത്തില്‍ ഭയം നിഴലിച്ചു തുടങ്ങിയിരുന്നു.

സംശയം തോന്നിയ ബോയ്ഫ്രണ്ട് ഫോണ്‍ െ്രെഡവര്‍ക്ക് കൊടുക്കാന്‍ ജോതിയോടു പറഞ്ഞു. പുരുഷോത്തം ഫോണ്‍ വാങ്ങി, 'ഒന്നും പേടിക്കാനില്ല, ടയര്‍ പഞ്ചറായതാണ്, ഉടനെ ശരിയാക്കാം,' എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പിന്നീടുണ്ടായതെല്ലാം ആര്‍ക്കും അറിയാന്‍ പാടില്ലാത്ത സംഭവങ്ങളായിരുന്നു. അതായിരുന്നു ജ്യോതിയുടെ പുറം ലോകവുമായുള്ള അവസാനത്തെ ബന്ധം. പിന്നീട് എത്ര വിളിച്ചിട്ടും അവളുടെ ഫോണിലേക്ക് കോള്‍ പോയില്ല. സ്വിച്ച് ഓഫ് ആയിരുന്നു. ഭയന്നുപോയ ബോയ്ഫ്രണ്ട് ഉടന്‍ തന്നെ ജ്യോതിയുടെ ചേച്ചിയെയും അളിയനെയും വിവരമറിയിച്ചു. അവര്‍ പരിഭ്രാന്തരായി വിപ്രോ ഓഫീസിലേക്ക് വിളിച്ചു.

'ജ്യോതി ഇതുവരെ എത്തിയിട്ടില്ല, ഫോണ്‍ കിട്ടുന്നില്ല, വണ്ടി പഞ്ചറായി എന്ന് പറഞ്ഞു,' എന്ന് അറിയിച്ചപ്പോള്‍, അപ്പുറത്ത് നിന്നും ലഭിച്ച മറുപടി തികച്ചും നിരുത്തരവാദപരമായിരുന്നു. 'പേടിക്കാനില്ല, വണ്ടി പഞ്ചറായതു കൊണ്ടാകും, അവള്‍ എത്തിക്കോളും,' എന്നായിരുന്നു കമ്പനി അധികൃതരുടെ മറുപടി. ആ ഒരു നിമിഷത്തിലെ അനാസ്ഥ ഒഴിവാക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ ജ്യോതിയുടെ വിധി മാറ്റിയെഴുതാമായിരുന്നു. നേരം വെളുത്തു. നവംബര്‍ 2. ഗാഹുഞ്ചി ഗ്രാമത്തിലെ കര്‍ഷകനായ പ്രവീണ്‍ പട്ടേല്‍ തന്റെ വയലിലേക്ക് നടക്കുമ്പോഴാണ് ആ ദാരുണമായ കാഴ്ച കണ്ടത്. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം. മുഖം കല്ലുകൊണ്ട് ഇടിച്ചു വികൃതമാക്കിയ നിലയിലായിരുന്നു. മൃതദേഹത്തില്‍ തുണിയില്ല.

ഉടന്‍ തന്നെ അയാള്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് ജ്യോതികുമാരിയാണെന്ന് തിരിച്ചറിഞ്ഞു. സംഭവം നടന്ന രാത്രി തന്നെ ജ്യോതിയുടെ തിരോധാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ ലൊക്കേഷനും പിന്തുടര്‍ന്ന് പോലീസ് െ്രെഡവര്‍ പുരുഷോത്തമിനെയും സുഹൃത്ത് പ്രദീപിനെയും പിടികൂടി. ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കൃത്യമായ ആസൂത്രണമായിരുന്നു അത്. ജ്യോതിയെപ്പോലൊരു സുന്ദരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി ഉപദ്രവിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനായി അവര്‍ ടയര്‍ പഞ്ചറായെന്ന് കള്ളം പറഞ്ഞ് വണ്ടി നിര്‍ത്തി.

പിന്നീട് അവളെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിക്കുകയും, തെളിവ് നശിപ്പിക്കാനായി തലയില്‍ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയും ചെയ്തു. യാതൊരു കുറ്റബോധവുമില്ലാതെയാണ് അവര്‍ കുറ്റം സമ്മതിച്ചത്. ഈ സംഭവം പൂനെ നഗരത്തെയാകെ പിടിച്ചുകുലുക്കി. മാധ്യമങ്ങള്‍ വിപ്രോ കമ്പനിയുടെ സുരക്ഷാവീഴ്ചയെയും പ്രതികരിച്ച രീതിയെയും രൂക്ഷമായി വിമര്‍ശിച്ചു. 5 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍, 2012ല്‍ പൂനെ കോടതി ഇരുവര്‍ക്കും വധശിക്ഷ വിധിച്ചു. പിന്നീട് 2015ല്‍ സുപ്രീം കോടതിയും ഈ വിധി ശരിവെച്ചു.

2016ല്‍ ഗവര്‍ണര്‍ക്ക് നല്‍കിയ ദയാഹര്‍ജിയും തള്ളപ്പെട്ടു. ഒരു പുതിയ ജോലിയിലും ജീവിതത്തിലും പ്രതീക്ഷയര്‍പ്പിച്ച് ഇറങ്ങിയ ജ്യോതികുമാരിയുടെ സ്വപ്‌നങ്ങള്‍, മനുഷ്യരൂപം പൂണ്ട രണ്ട് മൃഗങ്ങളുടെ ക്രൂരതയില്‍ എന്നെന്നേക്കുമായി പൊലിഞ്ഞുപോയി. ശരിക്കും അന്ന് രാത്രി ആരും അന്വേഷിച്ച് വരില്ല എന്ന വിപ്രോ അധികൃതരുടെ ആ വാക്കുകളിലുള്ള വിശ്വാസമായിരുന്നു ആ പ്രതികള്‍ക്ക് കൃത്യം നടത്താന്‍ ധൈര്യം നല്‍കിയത്. അല്പം നേരത്തെ ഒരന്വേഷണം നടന്നിരുന്നെങ്കില്‍ ഒരുപക്ഷെ ജ്യോതി ഇന്നും ജീവിച്ചിരിക്കുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരോടും കണ്ടക്ടറോടും മോശമായി പെരുമാറി; ഇറക്കിവിട്ടപ്പോള്‍ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റിന്റെ ചില്ല് തകര്‍ത്ത യുവാവ് അറസ്റ്റില്‍  (48 minutes ago)

ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭര്‍ത്താവ്  (1 hour ago)

2007 നവംബര്‍ ഒന്നിന് രാത്രിയില്‍ പൂനെയില്‍ നടന്ന അതിക്രൂര പീഡനകൊലപാതകം  (1 hour ago)

മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു  (1 hour ago)

ഡിവോഴ്‌സ് നോട്ടീസ് അയച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്  (1 hour ago)

മോഷണം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മര്‍ദനം  (2 hours ago)

ഗൂഢാലോചനയില്‍ പങ്കാളിയായ ദിലീപിനെ വെറുതെവിട്ടു: സമാന ആരോപണം ഉണ്ടായ തനിക്കും അതേ ആനുകൂല്യം ലഭിക്കണമെന്ന് മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍  (2 hours ago)

വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍  (4 hours ago)

അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കത്തിന് മുതിരാതെ മക്കള്‍: ശ്രീനിവാസന്റെ അന്ത്യകര്‍മ്മം ചെയ്തത് കോടികളുടെ തട്ടിപ്പ് കേസ് പ്രതി  (4 hours ago)

'എടാ, വേട്ടാ വളിയാ. നീ ഒറ്റക്ക് നിന്നാൽ നിന്റെ വാർഡിൽ എന്ത് വികസനം വരും....!ഞാൻ ഒരുത്തനെയും പിന്തുണയ്ക്കില്ല സ്വതന്ത്രൻ ഒറ്റി  (4 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (4 hours ago)

റഹീം ജയിച്ചു ഇംഗ്ലീഷ് തോറ്റു...! ഉഫ് ഇംഗ്ലീഷ് കേട്ട് സ്‌പീക്കർ എഴുന്നേറ്റ് ഓടി..! പോയി പഠിച്ചിട്ട് വാ റഹീമേ...!  (5 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (5 hours ago)

പി കെ ശ്രീമതിയുടെ ബാഗ് അടിച്ചുമാറ്റി..40000 രൂപയും ഫോണും.. സ്വർണവും കൊണ്ടുപോയി ചെയിൻ വലിച്ചു..RPF എത്തി  (6 hours ago)

ഭാര്യയെ വെടിവെച്ച്കൊലപ്പെടുത്തി. യുവാവ്‌  (7 hours ago)

Malayali Vartha Recommends