Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ദൈവം പിടിച്ചുകൊടുത്തു... ഫ്‌ളാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിനെ കുടുക്കിയത് ആ ഓട്ടം; പോലീസ് യൂണിഫോമില്ലാതെ എത്തിയ ആറംഗ സംഘം താന്‍ ഒളിച്ചിരുന്ന വീട്ടിലെത്തി വിവരം തിരക്കുന്നതു കണ്ടപ്പോള്‍ തെറ്റിദ്ധരിച്ചു; മടങ്ങി പോകാനിരുന്നപ്പോള്‍ കുടുക്കിയത് മാര്‍ട്ടിന്റെ ഓട്ടം

12 JUNE 2021 07:57 AM IST
മലയാളി വാര്‍ത്ത

കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫ് അപ്രതീക്ഷിതമായാണ് പോലീസിന്റെ വലയില്‍ കുടുങ്ങിയതെന്ന് റിപ്പോര്‍ട്ട്. മാര്‍ട്ടിന്‍ ഒരുപക്ഷേ ഓടാതിരുന്നെങ്കില്‍ ഉടനെയെന്നും പിടികൂടാന്‍ കഴിയുമായിരുന്നില്ല. പോലീസിനെക്കണ്ട് ഓടിയതു തെറ്റിദ്ധാരണമൂലമാണ്.

പോലീസ് യൂണിഫോമില്ലാതെ എത്തിയ ആറംഗ സംഘം താന്‍ ഒളിച്ചിരുന്ന വീട്ടിലെത്തി വിവരം തിരക്കുന്നതു കണ്ടപ്പോള്‍ മാര്‍ട്ടിന്‍ കരുതിയത് ഫ്‌ളാറ്റില്‍ മഫ്തി പൊലീസ് വീടുവളഞ്ഞെന്നാണ്. മാര്‍ട്ടിനെ കണ്ടിട്ടില്ലെന്നു വീട്ടുടമസ്ഥന്‍ മറുപടി നല്‍കിയപ്പോള്‍ പൊലീസ് സംഘം അടുത്ത വീട്ടിലേക്കു പോകാനൊരുങ്ങി. ഇതറിയാതെ, പൊലീസ് വീടുവളഞ്ഞെന്നു കരുതി മാര്‍ട്ടിന്‍ പിന്‍വാതിലിലൂടെ ഇറങ്ങിയോടി. പൊലീസ് പിന്നാലെയും.

 



ഓരോ പോലീസുകാരന്റെയും നേതൃത്വത്തില്‍ പത്തോളം നാട്ടുകാരടങ്ങുന്ന സംഘമാണ് മുണ്ടൂരിനടുത്തുള്ള കിരാലൂരില്‍ മാര്‍ട്ടിനെ തിരയാനിറങ്ങിയത്. നിഴല്‍ പോലീസ് എസ്‌ഐ പി.എം. റാഫിയും 5 നാട്ടുകാരുമടങ്ങിയ സംഘം പല വീടുകള്‍ കയറിയിറങ്ങി ചെമ്മാഞ്ചിറയിലെ ഒരു വീടിനു മുന്നിലെത്തി. മാര്‍ട്ടിന്റെ ഫോട്ടോ കാണിച്ചപ്പോള്‍ പതര്‍ച്ചയൊന്നുമില്ലാതെ വീട്ടുകാരന്‍ പറഞ്ഞു, 'ഇങ്ങനെയൊരാളെ കണ്ടിട്ടില്ല.' ആ വീട്ടിലായിരുന്നു 2 ദിവസമായി മാര്‍ട്ടിന്‍ ഒളിവില്‍ കഴിഞ്ഞത്.

മാര്‍ട്ടിന്റെ അകന്ന ബന്ധുവായിരുന്നു വീട്ടുടമസ്ഥന്‍. വീടിനുള്ളില്‍ നിന്നു തലപൊക്കി നോക്കിയപ്പോള്‍ മാര്‍ട്ടിന്‍ കരുതി 'മഫ്തി' സംഘം വീടുവളഞ്ഞെന്ന്. രണ്ടാമതൊന്ന് ആലോചിക്കാതെ പിന്‍വാതിലിലൂടെ ഇറങ്ങിയോടി. ഒരു കാര്യവുമില്ലാതെ ഒരാള്‍ ഓടുന്നതു കണ്ട റാഫിയും സംഘവും പിന്നാലെ കുതിച്ചപ്പോഴാണ് മാര്‍ട്ടിനാണതെന്നു മനസ്സിലായത്. സമീപത്തെ പാടം വഴിയോടി മാര്‍ട്ടിന്‍ കാടുമൂടിയ ചതുപ്പില്‍ പതുങ്ങി. പിന്നീടാണ് പിടികൂടിയത്.

 



മാര്‍ട്ടിന്‍ ഉപയോഗിച്ചിരുന്ന ഫോണിലെ വാട്‌സാപ്പിലൂടെ ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിഞ്ഞതില്‍ നിന്നാണ് കേസിന്റെ ഗതിമാറ്റം. കാക്കനാട്ടെ മാര്‍ട്ടിന്റെ സുഹൃത്തിലേക്ക് അന്വേഷണസംഘം എത്തിയതങ്ങനെ. ഈ നമ്പര്‍ പിന്തുടര്‍ന്നപ്പോള്‍ തൃശൂര്‍ ദിശയില്‍ സഞ്ചരിക്കുന്നതായി മനസ്സിലായി. മാര്‍ട്ടിന്റെ ബിഎംഡബ്ല്യു കാറില്‍ മാര്‍ട്ടിനെ സുഹൃത്ത് മുണ്ടൂര്‍ വഴി കിരാലൂരിലെത്തിച്ചു.

മാര്‍ട്ടിനെ ഇറക്കിയശേഷം കാര്‍ മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ ഒളിപ്പിച്ചു. ഈ കാറും മാര്‍ട്ടിനെ സഹായിക്കാന്‍ കൂട്ടാളികള്‍ സഞ്ചരിച്ച മറ്റൊരു കാറും 2 ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. സുഹൃത്തുക്കള്‍ പിടിയിലായ വിവരം മാര്‍ട്ടിന്‍ ആദ്യം അറിഞ്ഞിരുന്നില്ല. ഇവരെ കാണാതായപ്പോള്‍ അന്വേഷിക്കാന്‍ ബൈക്കില്‍ പുറത്തിറങ്ങിയപ്പോഴാണ് മാര്‍ട്ടിന്റെ ലൊക്കേഷന്‍ ഏറെക്കുറെ പൊലീസ് തിരിച്ചറിഞ്ഞത്. മെഡിക്കല്‍ കോളജ് ഇന്‍സ്‌പെക്ടര്‍ അനന്ത് ലാലും 25 അംഗ സംഘവും ആദ്യദിവസം അരിച്ചു പെറുക്കിയിട്ടും മാര്‍ട്ടിനെ കിട്ടിയില്ല.

 



രണ്ടാം ദിവസം കൂടുതല്‍ മികച്ച 'സ്ട്രാറ്റജി' പുറത്തെടുത്തു. സ്ഥലം നന്നായി അറിയാവുന്ന നാട്ടുകാരെ കൂടി തിരച്ചിലില്‍ ഉള്‍പ്പെടുത്തുക അതാണ് ഫലം കണ്ടത്.

മാര്‍ട്ടിന്‍ ജോസഫിനെ പിടികൂടാന്‍ പൊലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയത് 'ഗറില' വേട്ടയ്ക്കു സമാനമായ ഓപ്പറേഷന്‍. കാടും ചതുപ്പും തോടുമെല്ലാം താണ്ടി പൊലീസിനൊപ്പം മാര്‍ട്ടിന്‍ വേട്ടയില്‍ പങ്കെടുത്തത് മുന്നൂറോളം നാട്ടുകാരാണ്. കൊച്ചി സെന്‍ട്രല്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നിസാറും സംഘവും 3 ദിവസമായി തൃശൂരില്‍ ക്യാംപ് ചെയ്തു നടത്തിയ അന്വേഷണത്തിലാണ് കിരാലൂരിലെ ഒളിസങ്കേതം കണ്ടെത്തിയത്.

 



ഓരോ പൊലീസുകാരന്റെയും കീഴില്‍ 4 നാട്ടുകാര്‍ വീതമുള്ള 'നാടന്‍ ടാസ്‌ക് ഫോഴ്‌സ്' നിരന്നു. 2 ഡ്രോണുകള്‍ പൊലീസിനു വഴികാട്ടിയായി ആകാശത്തു പറന്നു.

ചെളിയും കാടും അരയ്‌ക്കൊപ്പം വെള്ളമുള്ള തോടുമൊക്കെ പൊലീസും നാട്ടുകാരും നീന്തിക്കയറി തിരഞ്ഞതോടെ മാര്‍ട്ടിന്‍ സമീപത്തെ അയ്യംകുന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്കു സമീപത്തെ വീടിനു പിന്നിലൊളിച്ചു. പൊലീസ് സംഘങ്ങള്‍ ഇവിടേക്ക് എത്തിയപ്പോള്‍ മാര്‍ട്ടിന്‍ വീണ്ടുമോടി. 75 മീറ്റര്‍ പിന്നിലായി പൊലീസും. ഒരു ഫ്‌ലാറ്റിനു മുകളില്‍ കയറിയ മാര്‍ട്ടിന്‍ പൊലീസ് വളഞ്ഞതോടെ ചെറുത്തുനില്‍പ്പിനു ശ്രമിക്കാതെ കീഴടങ്ങി.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (2 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (3 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (4 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (4 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends