Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...


വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി; നാല് വയസ്സുകാരൻ മരിച്ചു, അമ്മക്ക് പരിക്ക്...

ദൈവം പിടിച്ചുകൊടുത്തു... ഫ്‌ളാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിനെ കുടുക്കിയത് ആ ഓട്ടം; പോലീസ് യൂണിഫോമില്ലാതെ എത്തിയ ആറംഗ സംഘം താന്‍ ഒളിച്ചിരുന്ന വീട്ടിലെത്തി വിവരം തിരക്കുന്നതു കണ്ടപ്പോള്‍ തെറ്റിദ്ധരിച്ചു; മടങ്ങി പോകാനിരുന്നപ്പോള്‍ കുടുക്കിയത് മാര്‍ട്ടിന്റെ ഓട്ടം

12 JUNE 2021 07:57 AM IST
മലയാളി വാര്‍ത്ത

കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫ് അപ്രതീക്ഷിതമായാണ് പോലീസിന്റെ വലയില്‍ കുടുങ്ങിയതെന്ന് റിപ്പോര്‍ട്ട്. മാര്‍ട്ടിന്‍ ഒരുപക്ഷേ ഓടാതിരുന്നെങ്കില്‍ ഉടനെയെന്നും പിടികൂടാന്‍ കഴിയുമായിരുന്നില്ല. പോലീസിനെക്കണ്ട് ഓടിയതു തെറ്റിദ്ധാരണമൂലമാണ്.

പോലീസ് യൂണിഫോമില്ലാതെ എത്തിയ ആറംഗ സംഘം താന്‍ ഒളിച്ചിരുന്ന വീട്ടിലെത്തി വിവരം തിരക്കുന്നതു കണ്ടപ്പോള്‍ മാര്‍ട്ടിന്‍ കരുതിയത് ഫ്‌ളാറ്റില്‍ മഫ്തി പൊലീസ് വീടുവളഞ്ഞെന്നാണ്. മാര്‍ട്ടിനെ കണ്ടിട്ടില്ലെന്നു വീട്ടുടമസ്ഥന്‍ മറുപടി നല്‍കിയപ്പോള്‍ പൊലീസ് സംഘം അടുത്ത വീട്ടിലേക്കു പോകാനൊരുങ്ങി. ഇതറിയാതെ, പൊലീസ് വീടുവളഞ്ഞെന്നു കരുതി മാര്‍ട്ടിന്‍ പിന്‍വാതിലിലൂടെ ഇറങ്ങിയോടി. പൊലീസ് പിന്നാലെയും.

 



ഓരോ പോലീസുകാരന്റെയും നേതൃത്വത്തില്‍ പത്തോളം നാട്ടുകാരടങ്ങുന്ന സംഘമാണ് മുണ്ടൂരിനടുത്തുള്ള കിരാലൂരില്‍ മാര്‍ട്ടിനെ തിരയാനിറങ്ങിയത്. നിഴല്‍ പോലീസ് എസ്‌ഐ പി.എം. റാഫിയും 5 നാട്ടുകാരുമടങ്ങിയ സംഘം പല വീടുകള്‍ കയറിയിറങ്ങി ചെമ്മാഞ്ചിറയിലെ ഒരു വീടിനു മുന്നിലെത്തി. മാര്‍ട്ടിന്റെ ഫോട്ടോ കാണിച്ചപ്പോള്‍ പതര്‍ച്ചയൊന്നുമില്ലാതെ വീട്ടുകാരന്‍ പറഞ്ഞു, 'ഇങ്ങനെയൊരാളെ കണ്ടിട്ടില്ല.' ആ വീട്ടിലായിരുന്നു 2 ദിവസമായി മാര്‍ട്ടിന്‍ ഒളിവില്‍ കഴിഞ്ഞത്.

മാര്‍ട്ടിന്റെ അകന്ന ബന്ധുവായിരുന്നു വീട്ടുടമസ്ഥന്‍. വീടിനുള്ളില്‍ നിന്നു തലപൊക്കി നോക്കിയപ്പോള്‍ മാര്‍ട്ടിന്‍ കരുതി 'മഫ്തി' സംഘം വീടുവളഞ്ഞെന്ന്. രണ്ടാമതൊന്ന് ആലോചിക്കാതെ പിന്‍വാതിലിലൂടെ ഇറങ്ങിയോടി. ഒരു കാര്യവുമില്ലാതെ ഒരാള്‍ ഓടുന്നതു കണ്ട റാഫിയും സംഘവും പിന്നാലെ കുതിച്ചപ്പോഴാണ് മാര്‍ട്ടിനാണതെന്നു മനസ്സിലായത്. സമീപത്തെ പാടം വഴിയോടി മാര്‍ട്ടിന്‍ കാടുമൂടിയ ചതുപ്പില്‍ പതുങ്ങി. പിന്നീടാണ് പിടികൂടിയത്.

 



മാര്‍ട്ടിന്‍ ഉപയോഗിച്ചിരുന്ന ഫോണിലെ വാട്‌സാപ്പിലൂടെ ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിഞ്ഞതില്‍ നിന്നാണ് കേസിന്റെ ഗതിമാറ്റം. കാക്കനാട്ടെ മാര്‍ട്ടിന്റെ സുഹൃത്തിലേക്ക് അന്വേഷണസംഘം എത്തിയതങ്ങനെ. ഈ നമ്പര്‍ പിന്തുടര്‍ന്നപ്പോള്‍ തൃശൂര്‍ ദിശയില്‍ സഞ്ചരിക്കുന്നതായി മനസ്സിലായി. മാര്‍ട്ടിന്റെ ബിഎംഡബ്ല്യു കാറില്‍ മാര്‍ട്ടിനെ സുഹൃത്ത് മുണ്ടൂര്‍ വഴി കിരാലൂരിലെത്തിച്ചു.

മാര്‍ട്ടിനെ ഇറക്കിയശേഷം കാര്‍ മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ ഒളിപ്പിച്ചു. ഈ കാറും മാര്‍ട്ടിനെ സഹായിക്കാന്‍ കൂട്ടാളികള്‍ സഞ്ചരിച്ച മറ്റൊരു കാറും 2 ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. സുഹൃത്തുക്കള്‍ പിടിയിലായ വിവരം മാര്‍ട്ടിന്‍ ആദ്യം അറിഞ്ഞിരുന്നില്ല. ഇവരെ കാണാതായപ്പോള്‍ അന്വേഷിക്കാന്‍ ബൈക്കില്‍ പുറത്തിറങ്ങിയപ്പോഴാണ് മാര്‍ട്ടിന്റെ ലൊക്കേഷന്‍ ഏറെക്കുറെ പൊലീസ് തിരിച്ചറിഞ്ഞത്. മെഡിക്കല്‍ കോളജ് ഇന്‍സ്‌പെക്ടര്‍ അനന്ത് ലാലും 25 അംഗ സംഘവും ആദ്യദിവസം അരിച്ചു പെറുക്കിയിട്ടും മാര്‍ട്ടിനെ കിട്ടിയില്ല.

 



രണ്ടാം ദിവസം കൂടുതല്‍ മികച്ച 'സ്ട്രാറ്റജി' പുറത്തെടുത്തു. സ്ഥലം നന്നായി അറിയാവുന്ന നാട്ടുകാരെ കൂടി തിരച്ചിലില്‍ ഉള്‍പ്പെടുത്തുക അതാണ് ഫലം കണ്ടത്.

മാര്‍ട്ടിന്‍ ജോസഫിനെ പിടികൂടാന്‍ പൊലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയത് 'ഗറില' വേട്ടയ്ക്കു സമാനമായ ഓപ്പറേഷന്‍. കാടും ചതുപ്പും തോടുമെല്ലാം താണ്ടി പൊലീസിനൊപ്പം മാര്‍ട്ടിന്‍ വേട്ടയില്‍ പങ്കെടുത്തത് മുന്നൂറോളം നാട്ടുകാരാണ്. കൊച്ചി സെന്‍ട്രല്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നിസാറും സംഘവും 3 ദിവസമായി തൃശൂരില്‍ ക്യാംപ് ചെയ്തു നടത്തിയ അന്വേഷണത്തിലാണ് കിരാലൂരിലെ ഒളിസങ്കേതം കണ്ടെത്തിയത്.

 



ഓരോ പൊലീസുകാരന്റെയും കീഴില്‍ 4 നാട്ടുകാര്‍ വീതമുള്ള 'നാടന്‍ ടാസ്‌ക് ഫോഴ്‌സ്' നിരന്നു. 2 ഡ്രോണുകള്‍ പൊലീസിനു വഴികാട്ടിയായി ആകാശത്തു പറന്നു.

ചെളിയും കാടും അരയ്‌ക്കൊപ്പം വെള്ളമുള്ള തോടുമൊക്കെ പൊലീസും നാട്ടുകാരും നീന്തിക്കയറി തിരഞ്ഞതോടെ മാര്‍ട്ടിന്‍ സമീപത്തെ അയ്യംകുന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്കു സമീപത്തെ വീടിനു പിന്നിലൊളിച്ചു. പൊലീസ് സംഘങ്ങള്‍ ഇവിടേക്ക് എത്തിയപ്പോള്‍ മാര്‍ട്ടിന്‍ വീണ്ടുമോടി. 75 മീറ്റര്‍ പിന്നിലായി പൊലീസും. ഒരു ഫ്‌ലാറ്റിനു മുകളില്‍ കയറിയ മാര്‍ട്ടിന്‍ പൊലീസ് വളഞ്ഞതോടെ ചെറുത്തുനില്‍പ്പിനു ശ്രമിക്കാതെ കീഴടങ്ങി.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; സ്വാതന്ത്ര്യം ആഘോഷിക്കാന്‍ യുവാവ് ചെയ്തത്  (7 minutes ago)

ജാനകി വിv/s സ്‌റ്റേറ്റ് ഒഫ് കേരള യുടെ റിലീസ് തീയതി എത്തി  (1 hour ago)

ഔദ്യോഗിക വസതിയായ റോസ്ഹൗസിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുട്ടികളെ ക്ഷണിച്ച് മന്ത്രി വി ശിവൻകുട്ടി  (1 hour ago)

കമ്യൂണിസ്റ്റ് അക്രമത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് പ്രതിരോധ ശക്തിയുടെ പ്രതീകമായും ലക്ഷക്കണക്കിന് ബിജെപി പ്രവർത്തകർക്ക് പ്രചോദനമായും നിലകൊള്ളുന്നു; സദനന്ദൻ മാസ്റ്ററെ പുകഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ ര  (1 hour ago)

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകമാണ്; ഗുരു വന്ദനത്തിനെതിരെ വന്ന പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ  (1 hour ago)

കുട്ടികളെ കൊണ്ട് കാലുകഴുകിപ്പിക്കുന്നതാണ് നാടിന്റെ സംസ്‌കാരം എന്ന് ഗവര്‍ണ്ണര്‍ പറഞ്ഞാല്‍ കേരള ജനത അംഗീകരിക്കില്ല; തുറന്നടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി  (1 hour ago)

Tennis-player-radhika-yadav- വെളിപ്പെടുത്തലുമായി സഹതാരം.  (3 hours ago)

Pakistani-actress ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്  (3 hours ago)

AIR INDIA CRASH ആ ട്രോമയിൽ നിന്നും കരകയറാനായിട്ടില്ല  (3 hours ago)

KSRTC ഡ്രൈവറുടെ കൺഡ്രോൾ കളഞ്ഞ വനിതാ കണ്ടക്ടർക്ക് ജോലിയിൽ തുടരാം..! രാത്രിക്ക് രാത്രി മാന്തി എല്ലാം മാറ്റി  (3 hours ago)

'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...  (3 hours ago)

ദേ വിമാനത്തിനുള്ളിൽ അദൃശ്യ ശക്തി...!ജൂൺ 11-ന് ആ വിമാനത്തിൽ സംഭവിച്ചത് ഇത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

AKG സെന്റർ വിട്ട് ശശി CPIM-ൽ നിന്നിറങ്ങുന്നു പി കെ ശശി കോൺഗ്രസിലേക്ക്..?! നാറിയവനെ പേറിയാൽ നാറുമെന്ന്  (4 hours ago)

വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി; നാല് വയസ്സുകാരൻ മരിച്ചു, അമ്മക്ക് പരിക്ക്...  (4 hours ago)

ഒന്നിന് പിറകെ ഒന്നായി തേടിയെത്തിയ ദുരന്തം; മക്കളുടെ മരണമറിയാതെ ജീവനുവേണ്ടി മല്ലിട്ട് എൽസി...  (4 hours ago)

Malayali Vartha Recommends