Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

എവിടെ നമ്മുടെ വി.എസ് ? പ്രകൃതിയെയും മരങ്ങളെയും നെഞ്ചോട് ചേര്‍ത്ത് ജീവിച്ച മാര്‍ക്‌സിസ്റ്റ് ആചാര്യന്‍ വി. എസ്. അച്ചുതാനന്ദന്‍ ജീവിച്ചിരിക്കെ പ്രകൃതിയെ വെട്ടി മുറിച്ച് മരങ്ങള്‍ക്ക് കീഴില്‍ കത്തി വയ്ക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍

17 JUNE 2021 09:18 AM IST
മലയാളി വാര്‍ത്ത

എവിടെ നമ്മുടെ വി.എസ് ? പ്രകൃതിയെയും മരങ്ങളെയും നെഞ്ചോട് ചേര്‍ത്ത് ജീവിച്ച മാര്‍ക്‌സിസ്റ്റ് ആചാര്യന്‍ വി. എസ്. അച്ചുതാനന്ദന്‍ ജീവിച്ചിരിക്കെ തന്നെ ഇതാ പ്രകൃതിയെ വെട്ടി മുറിച്ച് മരങ്ങള്‍ക്ക് കീഴില്‍ കത്തി വയ്ക്കാന്‍ പിണറായി സര്‍ക്കാര്‍ ഒരുങ്ങുന്നു.

പട്ടയം ലഭിച്ച ഭൂമിയിലെ മരങ്ങള്‍ ഇഷ്ടാനുസരണം, നിയമാനുസരണം മുറിക്കാമെന്ന ഉത്തരവാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നും വൈകാതെ പുറത്തിറങ്ങാന്‍ പോകുന്നത്. ഇതോടെ പട്ടയ ഭൂമിയിലും കാട്ടിലും കയറി മരം മുറിക്കാമെന്ന അവസ്ഥ നിലവില്‍ വരും. അതോടെ അപ്പനപ്പൂന്‍മാര്‍ നട്ടുപിടിപ്പിച്ച മരങ്ങള്‍ക്കൊക്കെ മഴു വീഴുമെന്ന് ഉറപ്പായി.

 



മരങ്ങള്‍ മുറിക്കുന്നതുസംബന്ധിച്ച അവ്യക്തത നീക്കാന്‍ ചട്ടഭേദഗതിക്ക് നിയമവകുപ്പ് നടപടി തുടങ്ങികഴിഞ്ഞു. സര്‍ക്കാര്‍ തീരുമാന പ്രകാരമാണ് നടപടി. 1964-ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് നീക്കം.പ്രസ്തുത നിയമഭേദഗതിയില്‍ ഒറ്റനോട്ടത്തില്‍ പിശകൊന്നും കാണാന്‍ കഴിയില്ലെങ്കിലും ഉത്തരവിറങ്ങി അധികം വൈകാതെ കുഴപ്പങ്ങള്‍ കേരളം അനുഭവിച്ചു തുടങ്ങും. അങ്ങനെ കേരളത്തിന് ഡല്‍ഹിയുടെ അവസ്ഥ വരും.

ഭൂപതിവ് ചട്ടത്തിലെ ഷെഡ്യൂള്‍ ഒന്നില്‍ പറയുന്ന 65 ഇനം മരങ്ങള്‍ മുറിക്കാന്‍ അനുമതിനല്‍കുംവിധം ഭേദഗതിവരുത്തണമെന്നാണ് നിയമ വകുപ്പിന്റെ നിലപാട്. ഇക്കാര്യം നിയമവകുപ്പ് റവന്യൂവകുപ്പിനെ അറിയിച്ചു. മരങ്ങളുടെ പട്ടികയില്‍ വ്യക്തത വരുത്തുകയും വനേതരപ്രദേശത്തെ വൃക്ഷങ്ങള്‍ മുറിക്കാനുള്ള 2005-ലെ ആക്ടിന്റെ 2007-ലെ ഭേദഗതിയില്‍ വീണ്ടും ഭേദഗതി കൊണ്ടുവരേണ്ടിവരുമെന്നും നിയമവകുപ്പ് അറിയിച്ചിട്ടുണ്ട്. 2007 ലെ ഭേദഗതി കൊണ്ടു വന്നത് വി എസാണ്.

 



മരംകൊള്ളയ്ക്ക് വഴിയൊരുക്കിയ ഉത്തരവില്‍ അവ്യക്തതകള്‍ ഉണ്ടെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് പറയുന്നത് . ഉത്തരവിന്റെ മറവില്‍ സര്‍ക്കാരിലേക്ക് റിസര്‍വ് ചെയ്ത മരങ്ങള്‍പോലും മുറിക്കുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഉത്തരവ് റദ്ദുചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കെ. ബിജുവിനയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സദുദ്ദേശത്തോടെ കൊണ്ടുവന്ന ഒരു ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തതെന്നാണ് ജലതിലക് പറയുന്നത്.ഈ സാഹചര്യത്തിലാണ് ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ നിയമ വകുപ്പിനെ സമീപിച്ചത്.

പട്ടയഭൂമികളിലെ മരങ്ങള്‍, നഷ്ടപ്പെട്ട മരങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കളക്ടര്‍മാരില്‍നിന്ന് ഒരാഴ്ചയ്ക്കകം ശേഖരിച്ചുനല്‍കണമെന്ന് ജലതിലക് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2020 ഒക്ടോബര്‍ 24 -ലെ ഉത്തരവില്‍ പ്രശ്‌നമൊന്നുമില്ലെന്നും തെറ്റായി വ്യാഖ്യാനിച്ചാണ് മരംകൊള്ള നടന്നതെന്നുമുള്ള നിലപാടില്‍ മുന്‍ വനം, റവന്യൂ മന്ത്രിമാരും എല്‍.ഡി.എഫ്. നേതാക്കളും നില്‍ക്കുമ്പോഴാണ് ഉത്തരവിറക്കിയയാള്‍ നിലപാട് മാറ്റിയത് .

 



പട്ടയഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയതും നിലനിര്‍ത്തിയതുമായ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്നു കാണിച്ച് 2020 മാര്‍ച്ച് 11 -ന് ഉത്തരവിറക്കിയിരുന്നു. റിസര്‍വ് ചെയ്ത മരങ്ങളും മുറിക്കാമെന്ന ഉത്തരവിലെ പിശക് ഒഴിവാക്കിയാണ് ഒക്ടോബര്‍ 24 -ന് ഉത്തരവിറക്കിയതെന്നും ജയതിലക് കത്തില്‍ പറയുന്നു. 1964 -ലെ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം ഭൂമി പതിച്ചുകിട്ടുമ്പോള്‍ വൃക്ഷവില അടച്ച് റിസര്‍വ് ചെയ്തതും കര്‍ഷകര്‍ വെച്ചുപിടിപ്പിച്ചതും കിളിര്‍ത്തു വന്നതുമായ എല്ലാ മരങ്ങളുടെയും അവകാശം കര്‍ഷകര്‍ക്കു മാത്രമാണെന്നായിരുന്നു ഉത്തരവ്.

ഉത്തരവില്‍ സര്‍ക്കാര്‍ കണ്ട അവ്യക്തതകള്‍ ഏതാണെന്ന് അറിയില്ല. മരംകൊള്ളയ്ക്ക് സാഹചര്യമൊരുങ്ങുമെന്ന് കളക്ടര്‍മാരുള്‍പ്പെടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും 2021 ഫെബ്രുവരി രണ്ടിനാണ് ഉത്തരവ് റദ്ദുചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായത്. ഇതിലാണ് സര്‍ക്കാരിനെ കേരളം സംശയിക്കുന്നത്. അവ്യക്തത ഉണ്ടെന്ന് കണ്ടാല്‍ സര്‍ക്കാര്‍ അപ്പോള്‍ തന്നെ ഉത്തരവ് റദ്ദാക്കുകയാണ് ചെയ്യുന്നത്.

 



വിവരങ്ങള്‍ ഉടന്‍ നല്‍കാന്‍ നടപടിയെടുക്കണമെന്നാണ് നിര്‍ദേശം. വിവരശേഖരണത്തിന് വില്ലേജ് ഓഫീസുകളില്‍ കൂടുതല്‍ ജീവനക്കാര്‍ ആവശ്യമെങ്കില്‍ താത്കാലിക ക്രമീകരണത്തിന് കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാനും കത്തില്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends