Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ആക്‌സിഡന്റ് പറ്റിയതാണ്‌ പെരിന്തല്‍മണ്ണയിലേക്ക് ഒന്ന് കൊണ്ട് പോകണം' കൊലയാളിയെ തിരിച്ചറിയാതെ യാത്ര തുടങ്ങിയ ഓട്ടോക്കാരന്‍: വഴിമധ്യേ ഓട്ടോ ഡ്രൈവറുടെ ഫോണിലേക്ക് ആ ഫോണ്‍ കോള്‍: പിന്നിലിരിക്കുന്നത് കൊലയാളിയാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം: പിന്നെ സംഭവിച്ചത് നാടകീയരംഗങ്ങള്‍! 21 കാരിയെ കത്തി കൊണ്ട് കുത്തി കൊന്ന പ്രതിയെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത് ഇങ്ങനെ

18 JUNE 2021 11:51 AM IST
മലയാളി വാര്‍ത്ത

യാത്ര പോകാന്‍ തന്റെ ഓട്ടോ വിളിച്ച യാത്രക്കാരന്‍ കൊലപാതകി ആണെന്ന് അറിഞ്ഞതോടെ ഓട്ടോക്കാരന്റെ സമയോചിതമായ ഇടപെടല്‍... അങ്ങനെ കുടുങ്ങിയത് ഒരു വമ്പന്‍ കൊലയാളി... ദര്‍ശനയുടെ കൊലപാതകിയെ കുടുക്കാന്‍ സഹായകമായ ഓട്ടോക്കാരന്റെ ഇടപെടല്‍ ഇങ്ങനെ. '' ദേ ഇേങ്ങാട്ട് മറുപടിയൊന്നും പറയേണ്ട. അന്റെ ഓട്ടോയില്‍ കയറിയിരിക്കുന്നത് ഒരു കൊലപാതകിയാണ്.

ഒരു പെണ്‍കുട്ടിയെ കുത്തിക്കൊന്നവന്‍. സൂക്ഷിക്കണം. ഇയ്യ് വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്ക് വിേട്ടാ''-നാട്ടില്‍നിന്ന് സുഹൃത്ത് സമീര്‍ േഫാണിലൂെട വിളിച്ചറിയിച്ചപ്പോള്‍ ഓട്ടോ ൈഡ്രവര്‍ നാലുകണ്ടത്തില്‍ ജൗഹര്‍ ആകെ വിളറി.പകച്ചു പോകേണ്ട നിമിഷങ്ങള്‍. എങ്കിലും ധൈര്യം കൈവിട്ടില്ല.നേരെ സ്റ്റേഷനിലേക്ക്.



പെരിന്തല്‍മണ്ണ ഏലംകുളത്ത് ദൃശ്യയെന്ന പെണ്‍കുട്ടിയെ കുത്തി മലത്തിയ വ്യക്തിയാണ് പിന്നിലിരിക്കുന്നത് എന്ന ചിന്ത അദ്ദേഹത്തെ അല്‍പ്പമൊന്ന് ഭയപ്പെടുത്തി . കൈയില്‍ ആയുധമെന്തെങ്കിലുമുണ്ടോ? തന്നെയും ആക്രമിക്കുമോ? എന്നൊക്കെയുള്ള ചിന്തകള്‍ അദ്ദേഹത്തിന്റെ മനസ്സിലൂടെ പാഞ്ഞു.

എങ്കിലും ഭാവവ്യത്യാസമില്ലാതെ ജൗഹറിന്റെ ഗഘ10 എ.എഫ്. 2533 ഓട്ടോറിക്ഷ പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. സ്റ്റേഷനിലെത്തി പ്രതി വിനീഷിനെ കൈയോടെ പോലീസിനു കൈമാറാനായത് ജൗഹറിന്റെ പതറാത്ത മനസ്സ് കൃത്യസമയത്ത് പ്രവര്‍ത്തിച്ചുകൊണ്ട് മാത്രമാണ് .

 



വ്യാഴാഴ്ച രാവിലെ എട്ടേകാലോടെയായിരുന്നു വിനീഷ് പാലത്തോള്‍ തെക്കുംപുറത്തുള്ള ജൗഹറിന്റെ വീടിനു മുന്നിലെത്തുന്നത്. മഴക്കാലമായതിനാല്‍ രാവിലെ ഓട്ടോ സ്റ്റാര്‍ട്ടു ചെയ്തുനോക്കുകയായിരുന്നു ജൗഹര്‍. ഏലംകുളത്തുവെച്ച് ബൈക്ക് ആക്‌സിഡന്റായെന്നും പെട്ടെന്ന് പെരിന്തല്‍മണ്ണയിലെത്തിക്കാമോയെന്നും ചോദിച്ചാണ് ജൗഹറിന്റെ അടുത്ത് വിനീഷ് എത്തുന്നത് . 'താന്‍ അമിതവേഗതയിലായിരുന്നു. അപകടത്തില്‍ കൂടെയുണ്ടായിരുന്നയാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഒപ്പമുണ്ടായിരുന്നയാള്‍ ആ പ്രദേശത്തുകാരനായതിനാല്‍ നാട്ടുകാര്‍ തനിക്കെതിരേ തിരിഞ്ഞു.

അതുകൊണ്ട് ഓടിരക്ഷപ്പെട്ട് വരുന്നവഴിയാണ്. പാടത്തും പറന്പിലുമൊക്കെ വീണതിനാലാണ് ദേഹത്ത് ചെളി പറ്റിയത്' - ഇങ്ങനെയൊക്കെയായിരുന്നു വിനീഷ് ഓട്ടോക്കാരനോട് പറഞ്ഞത്. പോലീസ് സ്റ്റേഷന് മുന്നില്‍വിട്ടാല്‍ മതിയെന്നും അവിടെയെത്തിയാല്‍പ്പിന്നെ നാട്ടുകാര്‍ക്ക് തന്നെ ഉപദ്രവിക്കാനാകില്ലെന്നും വിനീഷ് ജൗഹറിനോടു പറഞ്ഞു. ഈ വാക്കുകള്‍ വിശ്വസിച്ച ജൗഹര്‍ വിനീഷിനെയും കൊണ്ട് യാത്ര തുടങ്ങി.

 

 


വൈകാതെതന്നെ വിനീഷിനെത്തേടി നാട്ടുകാര്‍ ജൗഹറിന്റെ വീട്ടുപരിസരത്തെത്തി. അപ്പോഴാണ് ജൗഹറിന്റെ ഓട്ടോയിലാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലായത്. വൈകാെത കൊലപാതകിയാണ് വണ്ടിയിലുള്ളതെന്ന വിവരം അവര്‍ ജൗഹറിനെ വിളിച്ചറിയിച്ചു. പറയുന്നത് മൂളിക്കേട്ടാല്‍ മതിയെന്നും തിരിച്ചൊന്നും പറയേണ്ടെന്നും ആദ്യമേ പറഞ്ഞാണ് സുഹൃത്തായ സമീര്‍ കാര്യംപറഞ്ഞത്. അപ്പോഴേക്കും കുന്നപ്പള്ളിയെന്ന സ്ഥലത്ത് എത്തിയിരുന്നു. പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലേക്ക് പിന്നെയും രണ്ടരക്കിലോമീറ്റര്‍ ദൂരം. ഫോണ്‍വെച്ചശേഷം ഒന്നും അറിയാത്ത മട്ടിലായിരുന്നു വിനീഷിനോട് പിന്നെ ജൗഹറിന്റെ സംസാരം. സ്റ്റേഷനിലെത്തിയപ്പോള്‍ ഇവിടെ ഇറക്കിയാല്‍ മതിയെന്നും പോയ്‌ക്കൊള്ളാനും വിനീഷ് പറഞ്ഞു.

എന്നാല്‍ എങ്ങനെ പോലീസിന് കൈമാറുമെന്നതിനെക്കുറിച്ചായി ജൗഹറിന്റെ ചിന്ത. സ്റ്റേഷനുമുന്നില്‍ സുഹൃത്തും നാട്ടുകാരുമായ സുബിനെക്കണ്ടത് രക്ഷയായി. ഓട്ടോ നേരെ സുബിന്റെ അടുക്കലെത്തിച്ചു നിര്‍ത്തി. 'ഇവനെ വിടരുത്, പിടിക്കൂ' എന്ന് സുബിനോട് വിളിച്ചുപറഞ്ഞു. ഇരുവരും ചേര്‍ന്ന് വിനീഷിനെ പോലീസിലേല്‍പ്പിക്കുകയായിരുന്നു. സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് അരങ്ങേറിയത്.

 




വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ അതിക്രമിച്ചുകയറിയാണ് വിനീഷ് ദൃശ്യയെ കുത്തിക്കൊന്നത്. ദൃശ്യയ്‌ക്കൊപ്പം മുറിയിലുണ്ടായിരുന്ന ദേവശ്രീയെയും ഇയാള്‍ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. ദൃശ്യ പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് വിനീഷിനെ ആക്രമണത്തിലേക്ക് നീങ്ങിയതെന്ന സൂചന പോലീസ് നല്‍കുന്നു കസ്റ്റഡിയിലുള്ള ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്.


കഴിഞ്ഞദിവസം ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ പെരിന്തല്‍മണ്ണയിലെ സി.കെ. സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തില്‍ തീപ്പിടിത്തമുണ്ടായിരുന്നു. ദൃശ്യയെ കൊലപ്പെടുത്തിയ വിനീഷ് തന്നെയാണ് സ്ഥാപനത്തിന് തീയിട്ടതെന്നാണ് പോലീസിന്റെ സംശയം. പ്രണയം നിരസിച്ചതിന്റെ പ്രതികാരത്തില്‍ ആദ്യം സ്ഥാപനം തീവെച്ച് നശിപ്പിച്ച പ്രതി, വ്യാഴാഴ്ച രാവിലെ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends