Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ ... പ്രതിരോധരംഗത്തു കൂടുതൽ സഹകരണത്തിനുള്ള തീരുമാനമുണ്ടാകുമെന്നാണു വിദേശകാര്യ മന്ത്രാലയം വൃത്തങ്ങൾ നൽകുന്ന സൂചന


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..

'ഓരോ ഫയലിനും പിന്നില്‍ ഒരു ജീവിതമുണ്ട്; അതു വെച്ചു നീട്ടി, കാലതാമസം വരുത്തി, പൊതുജനങ്ങളെ ഉപദ്രവിക്കരുത് എന്ന മുഖ്യമന്ത്രിയുടെ വിഖ്യാതമായ നിര്‍ദ്ദേശത്തോട് അനുബന്ധമായി പറയെട്ടെ, പരാതിയുമായെത്തുന്ന ഓരോ പൗരന്മാര്‍ക്കും തങ്ങളുടെതായ വ്യക്തിത്വവും അന്തസ്സും ആത്മാഭിമാനവുമുണ്ട്‌. ഈ സാധു മനുഷ്യരുടെ വിയര്‍പ്പിനും കണ്ണീരിനും മീതെയാണു നമ്മുടെ എല്ലാ വ്യാജഗര്‍വങ്ങളും അഹങ്കാര സൗധങ്ങളും കെട്ടിയുയര്‍ത്തപ്പെടുന്നത്‌...' വൈറലായി കുറിപ്പ്

20 JUNE 2021 05:09 PM IST
മലയാളി വാര്‍ത്ത

ഓരോ ഫയലിനും പിന്നില്‍ ഒരു ജീവിതമുണ്ടെന്നും അത് വെച്ചുനീട്ടി പൊതുജനത്തെ ഉപദ്രവിക്കരുതെന്നും മുൻപ് മുഖ്യമന്ത്രി തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഇത്തരത്തിൽ നിര്‍ദേശമുള്ളപ്പോഴും, സാധാരണക്കാരുമായ മനുഷ്യരോട് ഒരുവിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വെച്ചുപുലര്‍ത്തുന്ന അടിമ ഉടമ മനോഭാവം വിവരിച്ച്‌ ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ ജുനൈദ് കൈപ്പാണിയുടെ ഫേസ്ബുക്ക് കുറിപ്പ്.


ജുനൈദ് കൈപ്പാണിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

#ദുരധികാരത്തിന്റെ_ദുര്‍മേദസ്സുകള്‍

ഈ നാട്ടിലെ ഏറ്റവും പാവപ്പെട്ടവരും സാധാരണക്കാരുമായ മനുഷ്യരോട്‌ നമ്മുടെ ഒരുവിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വച്ചുപുലര്‍ത്തുന്ന അടിമ ഉടമ മനോഭാവത്തിന്റെ അറപ്പുളവാക്കുന്ന ദൃശ്യങ്ങളിലൊന്നിനു സാക്ഷ്യം വഹിക്കേണ്ടി വന്ന വേദനയിലാണു ഈ കുറിപ്പെഴുതുന്നത്‌. (ഒരു വിഭാഗം എന്ന് അടിവരയിട്ട്‌ പറയുകയാണു; അങ്ങേയറ്റം ത്യാഗപൂര്‍ണ്ണമായി നാടിനെ സേവിക്കുന്ന നിരവധി സര്‍ക്കാര്‍ ജീവനക്കാരെ എനിക്ക്‌ നേരിട്ടുതന്നെ അറിയാം).

മധ്യവയസ്സ്‌ പിന്നിട്ട ഒരു പാവം മനുഷ്യന്‍ കനത്ത മഴ വകവെക്കാതെ ഇന്ന് രാവിലെ എന്നെ തേടി വീട്ടിലെത്തിയിരുന്നു. രണ്ടുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന ഒരു ഫയലിന്റെ കാര്യം വിവരിച്ചുകൊണ്ട്‌, പ്രസ്തുത വിഷയത്തില്‍ എന്തെങ്കിലും സഹായം ചെയ്തു തരണമെന്ന അപേക്ഷയുമായാണു അദ്ദേഹം വന്നത്‌.

അദ്ദേഹം അനുഭവിച്ച പ്രയാസങ്ങളുടെ കഥകള്‍ കേട്ട്‌ പ്രശ്നപരിഹാരത്തിനായി എന്നെക്കൊണ്ട്‌ ചെയ്യാവുന്ന സഹായങ്ങള്‍ ചെയ്യാമെന്നു കരുതി ഞങ്ങളിരുവരും അപ്പോള്‍ തന്നെ മാനന്തവാടി താലൂക്ക് റീസര്‍വ്വേ ഓഫീസിലേക്ക്‌ തിരിച്ചു.

വയനാട്‌ ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ എന്ന, പൊതുജനം ദാനമായി നല്‍കിയ പദവിയിലിരിക്കുന്ന വ്യക്തി എന്നതുകൊണ്ടാവാം എന്നോട്‌ തികച്ചും മാന്യമായി പെരുമാറിയ അവിടുത്തെ 'മുതിര്‍ന്ന' ഉദ്യോഗസ്ഥരിലൊരാള്‍, എന്റെ പിതാവിനെക്കാളും പ്രായം വരുന്ന ആ നിസ്വനായ മനുഷ്യനു നല്‍കിയ സ്വീകരണം തീര്‍ത്തും അസ്വസ്ഥജനകമായിരുന്നു. പതിറ്റാണ്ടുകള്‍ക്ക്‌ മുന്‍പേ നിരവധി ജനകീയ മുന്നേറ്റങ്ങളും ത്യാഗോജ്വല സമരപരമ്ബരകളും വഴി നാം നാടുകടത്തിയ ഫ്യൂഡല്‍ മാടമ്ബിത്തരത്തിന്റെ അഭിനവ പ്രതിനിധാനമാണു എനിക്കവിടെ കാണാനായത്.

സര്‍ക്കാര്‍ കാര്യാലയത്തിനുള്ളില്‍ പരാതിയുമായെത്തുന്ന പാവപ്പെട്ട പൗരന്മാരെ, ജന്മിമാരെപ്പോലും നാണിപ്പിക്കുന്ന അധികാരഗര്‍വ്വിന്റെ ശരീരഭാഷയോടെ ഓച്ഛാനിപ്പിച്ചു നിര്‍ത്തുകയും പരാതികള്‍ കളിപ്പന്ത്‌ പോലെ അങ്ങോട്ടുമിങ്ങോട്ടും തട്ടുകയും ചെയ്യുന്ന അധികാര ജീര്‍ണ്ണതയുടെ പ്രതീകങ്ങളിലൊന്ന് എന്ന നിലയ്ക്ക്‌ ആ കാഴ്ചയുടെ ഒരു ചിത്രം ഇവിടെ പോസ്റ്റ്‌ ചെയ്യുകയാണു.

ഓരോ ഫയലിനും പിന്നില്‍ ഒരു ജീവിതമുണ്ട്; അതു വെച്ചു നീട്ടി, കാലതാമസം വരുത്തി, പൊതുജനങ്ങളെ ഉപദ്രവിക്കരുത് എന്ന മുഖ്യമന്ത്രിയുടെ വിഖ്യാതമായ നിര്‍ദ്ദേശത്തോട് അനുബന്ധമായി പറയെട്ടെ, പരാതിയുമായെത്തുന്ന ഓരോ പൗരന്മാര്‍ക്കും തങ്ങളുടെതായ വ്യക്തിത്വവും അന്തസ്സും ആത്മാഭിമാനവുമുണ്ട്‌. ഈ സാധു മനുഷ്യരുടെ വിയര്‍പ്പിനും കണ്ണീരിനും മീതെയാണു നമ്മുടെ എല്ലാ വ്യാജഗര്‍വങ്ങളും അഹങ്കാര സൗധങ്ങളും കെട്ടിയുയര്‍ത്തപ്പെടുന്നത്‌.

അവരോട്‌ കരുണ കാണിക്കുക; അവരുടെ പ്രായത്തെയെങ്കിലും മാനിക്കുക; അവരുടെ നിസ്സഹയാതകള്‍ക്ക്‌ മേല്‍ കുതിര കയറാതിരിക്കുക. ഇത്‌ ഒരു ജനപ്രതിനിധിയുടെ ആത്മാര്‍ത്ഥമായ അപേക്ഷ മാത്രമാണു. ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്തുകയല്ല. ആ സാധു മനുഷ്യന്റെ ദയനീയമായ നില്‍പും യാചനാ സ്വരത്തിലുള്ള സംസാരവും ഒരു വശത്തും, തന്റെ മഴക്കോട്ടു പോലും അഴിച്ചു വെക്കാന്‍ മെനക്കെടാതെ ബിഹാറിലൊക്കെ പറഞ്ഞു കേട്ടിട്ടുള്ള മട്ടില്‍ ജന്മിത്വ ധാര്‍ഷ്ട്യത്തിന്റെ ആള്‍ രൂപമായി അവതരിച്ച ആ ഉദ്യോഗസ്ഥദുഷ്പ്രഭുവിന്റെ അവജ്ഞാപൂര്‍ണ്ണമായ ഇടപെടലും മനസ്സില്‍ തികട്ടി വരുന്നതുകൊണ്ട്‌ മാത്രമാണു; പരാതികളുമായെത്തുന്ന പാവം മനുഷ്യരെ ആത്മാഭിമാനമുള്ള സഹജീവികളായി നീതിപുര്‍വം തിരിച്ചറിയണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ മാത്രമാണു, ഈ കുറിപ്പ്.

ജുനൈദ് കൈപ്പാണി
ചെയര്‍മാന്‍
വയനാട് ജില്ലാ പഞ്ചായത്ത്‌

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രോത്സവം ... ദർശന നിയന്ത്രണം  (5 minutes ago)

ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍  (31 minutes ago)

തർക്കങ്ങളിൽ വിജയം, സാമ്പത്തിക നേട്ടം! കർക്കിടകം രാശിക്കാർക്ക് ഇന്ന് സർവ്വത്ര ജയം!  (54 minutes ago)

സിമെറ്റിന് പുതിയ ആസ്ഥാന മന്ദിരം: നിര്‍മ്മാണ ഉദ്ഘാടനം  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ .....  (1 hour ago)

കേരളത്തിൽ ആരംഭിച്ചിട്ടുള്ള വിഴിഞ്ഞം തുറമുഖം വിജയിപ്പിക്കാൻ സംസ്ഥാനം കൂടുതൽ പഠിക്കണമെന്ന്...  (1 hour ago)

കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി  (5 hours ago)

മദ്ധ്യപ്രദേശില്‍ സെക്‌സ് റാക്കറ്റ് നടത്തിയ സഹോദരിമാര്‍ അറസ്റ്റില്‍  (5 hours ago)

ഉദയനാപുരത്ത് അമ്മയെയും മകനെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

മലപ്പുറത്ത് കഞ്ചാവും എംഡിഎംഎയും കടത്തിയ യുവാവ് പിടിയില്‍  (6 hours ago)

അജിത് പവാറിന്റെ മരണത്തില്‍ വി എസ് ആര്‍ വെഞ്ച്വേഴ്‌സിനെതിരെ DGCA നടപടി  (6 hours ago)

വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ മേയറുടെ വസതിയിലേക്ക് യുഡിഎഫ് നൈറ്റ് മാര്‍ച്ച്  (6 hours ago)

മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി മോഹന്‍ലാല്‍; 'ഇരുവര്‍' അഭിമുഖത്തിന്റെ ടീസര്‍ പുറത്ത്  (6 hours ago)

വൈറ്റിലയില്‍ വീട്ടമ്മയുടെ കൊലപാതകം: റെയില്‍വേ ട്രാക്കില്‍ എത്തിച്ചത് ബന്ധം വീട്ടില്‍പ്പറയുമെന്ന ഭീഷണിയില്‍, സുധയുടെ മൃതശരീരം റെയില്‍വേ ട്രാക്കിലേക്ക് വലിച്ചിട്ടെങ്കിലും ഉപയോഗിക്കാതെ കിടന്ന ട്രാക്കാണ്  (7 hours ago)

വാട്‌സാപ്പ് വഴി മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്  (7 hours ago)

Malayali Vartha Recommends