Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഒന്നൊന്നായി പുറത്താകുമ്പോള്‍... വിസ്മയ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും ആവര്‍ത്തിച്ച് ബന്ധുക്കള്‍; താന്‍ കൊല്ലപ്പെട്ടേക്കാമെന്ന് വിസ്മയ പലപ്പോഴും പറഞ്ഞു; മൊബൈല്‍ പൊട്ടിച്ചത് തെളിവ് നശിപ്പിക്കാന്‍; വിസ്മയുടെ ആ മോഹമാണ് കിരണിനെ പ്രകോപിതനാക്കിയത്

23 JUNE 2021 08:24 AM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

നാടിളകിയതോടെ വിസ്മയയുടെ മരണ കാരണം ശക്തമായി അന്വേഷിക്കുകയാണ് പോലീസ്. അതേസമയം തന്നെ വിസ്മയയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമെന്നും ആവര്‍ത്തിച്ചു പറയുകയാണ് സഹോദരനും പിതാവും. തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ബന്ധുക്കള്‍ അത് അംഗീകരിക്കുന്നില്ല.

വിസ്മയ ഭര്‍ത്താവിന്റെ കണ്ണുവെട്ടിച്ച് വീട്ടിലേക്ക് വരാനുള്ള ശ്രമത്തിലായിരുന്നെന്ന് ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഈ ശ്രമമായിരിക്കാം കിരണിനെ പ്രകോപിപ്പിച്ചതെന്നും അവര്‍ വിശ്വസിക്കുന്നു.

 



താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും വിസ്മയ പറഞ്ഞെന്നും ഈ സുഹൃത്ത് ബന്ധുക്കളെ അറിയിച്ചു. വീട്ടിലേക്ക് രക്ഷപ്പെടാന്‍ അവസരം കാത്തിരുന്ന മകള്‍ ആത്മഹത്യ ചെയ്‌തെന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാനാകില്ലെന്ന് പിതാവ് ത്രിവിക്രമന്‍ നായര്‍ പറയുന്നു.

തൂങ്ങിമരണത്തിന്റെ ലക്ഷണങ്ങള്‍ ശരീരത്തിലില്ല. കഴുത്തിലെ പാട് കണ്ടാല്‍ തൂങ്ങി മരിച്ചതാണെന്നു തോന്നില്ല.

 



വിസ്മയയുടെ മൊബൈല്‍ ഫോണ്‍ പൊട്ടിച്ചത് തെളിവ് നശിപ്പിക്കാനാണെന്നും അവര്‍ ആരോപിക്കുന്നു. മരണത്തിന്റെ തലേ രാത്രിയും പരീക്ഷ എഴുതാന്‍ ഭര്‍ത്താവ് അനുവദിക്കാത്തതിന്റെ വിഷമമാണ് വിസ്മയ അമ്മയോടു പറഞ്ഞത്. പരീക്ഷാ ഫീസ് അടയ്ക്കാന്‍ പണം അയച്ചുതരണമെന്നും അമ്മയോടു പറഞ്ഞിരുന്നു.

സഹോദരി സ്ത്രീധനത്തിന്റെ പേരില്‍ പീഡനം അനുഭവിക്കുന്ന സമയത്താണ് താന്‍ വിവാഹം കഴിക്കുന്നതെന്നും അതുകൊണ്ട് തന്നെ സ്ത്രീധനം വേണ്ടെന്ന് നിബന്ധന വച്ചിരുന്നെന്നും വിസ്മയയുടെ സഹോദരന്‍ വിജിത് വി.നായര്‍ വ്യക്തമാക്കി. വിസ്മയയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിജിത് പറഞ്ഞു.

 



സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടിട്ടും മകളെ വീണ്ടും ഭര്‍തൃവീട്ടിലേക്കു പറഞ്ഞുവിട്ട രക്ഷിതാക്കളാണ് മരണത്തിന് ഉത്തരവാദി എന്ന്് ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വിമര്‍ശിക്കുന്നുണ്ട്. അതു പൂര്‍ണമായും തെറ്റാണ്. കുടുംബാംഗങ്ങള്‍ക്കു ദുഃഖമുണ്ടാക്കുന്നതാണ്. വിസ്മയയ്ക്ക് വിവാഹമോചനം നേടാനാണ് ഞങ്ങള്‍ ശ്രമിച്ചത്. സ്വന്തം വീട്ടില്‍നിന്നു പരീക്ഷ എഴുതാന്‍ കോളജില്‍ പോയ വിസ്മയയെ കിരണ്‍ എത്തി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

ഇനി ഉപദ്രവിക്കില്ലെന്ന് വാക്കുപറഞ്ഞാണ് അയാള്‍ കൊണ്ടുപോയത്. അവിടേക്കു പോകുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പായിരുന്നു. അച്ഛനും സഹോദരനുമായി സംസാരിക്കാതിരിക്കാന്‍ വേണ്ടി വിസ്മയയുടെ ഫോണില്‍ ആ നമ്പരുകള്‍ കിരണ്‍ ബ്ലോക്ക് ചെയ്‌തെന്നും വിജിത് ആരോപിച്ചു.

 



മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ തലേ രാത്രിയില്‍ വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടതായി കിരണ്‍കുമാറിന്റെ അമ്മ തന്നെ വെളിപ്പെടുത്തി. നേരം വെളുത്തിട്ട് കൊണ്ടുവിടാമെന്ന് കിരണിന്റെ അച്ഛന്‍ പറഞ്ഞു. പുലര്‍ച്ചെ കിരണിന്റെ നിലവിളി കേട്ട് മുറിയിലെത്തിയപ്പോഴാണ് വിസ്മയയെ തൂങ്ങിയ നിലയില്‍ കണ്ടെതെന്നും കിരണിന്റെ അമ്മ കൂട്ടിച്ചേര്‍ത്തു.

അന്ന് രാത്രി ഉപ്പുമാവും പാലുമാണ് വിസ്മയയും കിരണും കഴിച്ചത്. പിന്നീട് രണ്ടു പേരും മുറിയിലേക്കു പോയി. അല്‍പനേരം കഴിഞ്ഞപ്പോള്‍ വിസ്മയ വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടു ബഹളം വച്ചു. തങ്ങള്‍ ചെല്ലുമ്പോള്‍ വിസ്മയ വസ്ത്രം മാറി പോകാന്‍ തയാറായി നില്‍ക്കുകയായിരുന്നു. കിരണും വസ്ത്രം മാറിയിരുന്നു. നേരം വെളുക്കട്ടെ, ഈ രാത്രിയില്‍ എങ്ങനെയാ ഇത്രയും ദൂരം പോകുന്നതെന്ന് കിരണിന്റെ അച്ഛന്‍ ചോദിച്ചു. രാവിലെ പോകാമെന്നു പറഞ്ഞ് സമാധാനിപ്പിച്ച് ഉറങ്ങാന്‍ പറഞ്ഞു.

 



നേരത്തേയും ഇതുപോലെ വിസ്മയ നിര്‍ബന്ധം പിടിച്ചിട്ടുണ്ട്. അന്ന് വീട്ടില്‍ കൊണ്ടു വിട്ടിട്ടുമുണ്ട്. കിരണ്‍ വസ്ത്രം മാറി കിടന്നു. ഞങ്ങള്‍ മുറി വിടുകയും ചെയ്തു. അല്‍പസമയം കഴിഞ്ഞപ്പോഴായിരുന്നു മകന്റെ കരച്ചില്‍ കേട്ടത്. അമ്മേ, അച്ഛാ, ഓടി വാ... എന്ന നിലവിളിയായിരുന്നു കിരണിന്റേത്. ചെന്നു നോക്കുമ്പോള്‍ കിരണ്‍ വിസ്മയയുടെ നെഞ്ചില്‍ ശ്വാസം കിട്ടാനായി അമര്‍ത്തുകയായിരുന്നു.

വേഗം കാറെടുത്ത് ആശുപത്രിയിലേക്കു കൊണ്ടു പോയി. വീട്ടില്‍ നിന്നും കൊണ്ടു പോകുമ്പോള്‍ വിസ്മയയ്ക്കു ജീവനുണ്ടായിരുന്നു. കണ്ണുകള്‍ ചെറുതായി ഒന്നു തുറക്കുകയും ചെയ്തതായും ചന്ദ്രമതി പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (6 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (6 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (6 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (7 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (7 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (7 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (7 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (7 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (7 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (7 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (7 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (8 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (8 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (8 hours ago)

Malayali Vartha Recommends