സിങ്കം ഇറങ്ങി സൈബര്‍കോണ്‍ഗ്രസിന് 100ല്‍ 100 മാര്‍ക്ക് ഇനി ജയ്ഹിന്ദും വീക്ഷണവും; കോണ്‍ഗ്രസ് ചാനലിന് പറയാനുള്ളത് വർഷങ്ങളൾ നീണ്ട കടബാധ്യതയുടെ കഥ; കണക്കില്ലാതെ ഇനി പണം കൊടുക്കില്ല;അടിമുടി അഴിച്ചു പണിയാനൊരുങ്ങി സുധാകരൻ

എങ്ങനെയൊക്കെ കോൺഗ്രസ്സിനെ അഴിച്ചുപണിയാമെന്ന ചിന്തയിലാണ് നേതാക്കൾ... സംസ്ഥാനത്തെ കോൺഗ്രസ്സിന്റെ മാധ്യമ സ്ഥാപനങ്ങളെ സമമൂല മാറ്റത്തിനൊരുക്കുകയാണ് പുതിയ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ അടുത്ത തീരുമാനം. പാര്‍ട്ടി ജിഹ്വകളായ ജയ്ഹിന്ദും വീക്ഷണവും പരിതാപകരമായ അവസ്ഥയിലാണ് ഇപ്പോൾ തുടർന്ന് കൊണ്ടിരിക്കുന്നത്.
ജയ്‌ഹിന്ദിലും വീക്ഷണത്തിലുമുള്ള വലിയ കടബാധ്യതകളാണ് പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുത്ത കെ.സുധാകരന് വെല്ലുവിളിയായി തുടരുന്നത്. അടിമുടി അഴിച്ചു പണിയുണ്ടാകുമെന്നാണ് ലഭിച്ചിരിക്കുന്ന സൂചന. നേരത്തെ കെവി തോമസിനെ ജയ്ഹിന്ദിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം അത് ഏറ്റെടുത്തിരുന്നില്ല.
നേരെത്തെ ഉണ്ടായിരുന്ന മനേജ്മെന്റിന്റെ കോടികളുടെ സാമ്പത്തിക വെട്ടിപ്പും ആസൂത്രണമില്ലായ്മയും കണ്ടു പിടിക്കപ്പെട്ടതോടെയാണ് തോമസ് പിന്മാറിയത്. 2017 മെയ്യിലാണ് ചാനലില്‍ ഡയറക്ടര്‍ പ്ലാനിങ് എന്ന തസ്തികയില്‍ ബി.എസ് ഷിജു അവരോധിതനായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ ഐ ഗ്രൂപ്പിന്റെ നോമിനിയായാണ് ഇദ്ദേഹം ചാനലില്‍ എത്തിയത്.
പിന്നീട് ജൂണ്‍ മാസത്തിലാണ് നിലവിലുള്ള മാനേജ്മെന്റിനെ പിരിച്ചുവിട്ട് ജോയിന്റ് മാനേജിങ് ഡയറക്ടറായി ഷിജു ചുമതലയേറ്റു. എന്നാല്‍ ചാനലിനെ മുന്നോട്ട്ട കൊണ്ടു പോകാന്‍ ഈ മാനേജ്മെന്റിനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള സുധാകരന്റെപുതിയ ശ്രമം. എം എം ഹസനാണ് നിലവില്‍ ചാനലില്‍ കൂടുതല്‍ നിയന്ത്രണമുള്ള കോണ്‍ഗ്രസ് നേതാവ്. ഇതിനും മാറ്റം വന്നേക്കുമെന്നാണ് ലഭിച്ചിരിക്കുന്ന സൂചന.
കിഴക്കേക്കോട്ടയില്‍ പ്രവര്‍ത്തിച്ചിരുന്ന ചാനലിന്റെ ഹെഡ് ഓഫീസ് കെ.മുരളീധരന്‍ എം പി യുടെ പി.എം.ജി യിലുള്ള ബഹുനില മന്ദിരത്തിലേക്ക് മാറ്റി സ്ഥാപിച്ചിട്ടും സ്ഥാപനത്തിന് ഒരുതരത്തില് ഗുണവും ഉണ്ടായിട്ടില്ല. പലവിധ ആരോപണങ്ങളും അക്ഷേങ്ങളും നിലനില്‍ക്കുകയും ചെയ്യുന്നു. ചാനലിന്റെ കണക്കുകള്‍ കൃത്യമായി ഓഡിറ്റ് നടത്തുന്നുണ്ടോയെന്നും വ്യക്തമല്ല. ഈ സാഹചര്യത്തില്‍ സമഗ്ര ഇപെടലിനാണ് ജയ്ഹിന്ദില്‍ ശ്രമം നടക്കുന്നത്.
കോവിഡ് മഹാമാരി മൂലം ജീവനക്കാരുടെ ശമ്ബളം വെട്ടിക്കുറച്ചപ്പോള്‍ മുന്‍ കെ പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കിയ പത്ത് ലക്ഷം രൂപയും ചാനലില്‍ എത്തിയിട്ടില്ലെന്ന പരാതി സജീവമാണ്. മല്ലപ്പള്ളിയുടെ കാലത്ത് ഏതാണ്ട് രണ്ട് കോടി രൂപയോളം വിവിധ അവസരങ്ങളിലായി ജയ് ഹിന്ദിന് നല്‍കിയിരുന്നു. എന്നിട്ടും ഗുണമുണ്ടായില്ല. ഈ സാഹചര്യത്തില്‍ ജയ്ഹിന്ദിനെ നേരേയാക്കാനുള്ള ദൗത്യം ദുഷ്‌കരമാണെന്ന് സുധാകരനും അറിയാം.
ചാനലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായ അവബോധമില്ലാത്ത പുതിയ കെപിസിസി അധ്യക്ഷനായ കെ.സുധാകരന്‍ ചാനല്‍ നടത്തിപ്പിലും പ്രൊഫഷണിലിസമാണ് ലക്ഷ്യമിടുന്നത്. പ്രൊഫഷണല്‍ യോഗ്യത ഇല്ലാത്തവരെ എല്ലാം പ്രധാന പദവികളില്‍ നിന്നും മാറ്റും. ജീവനക്കാരുടെ അഭിപ്രായം കൂടി പരിഗണിച്ചാകും ജയ്ഹിന്ദില്‍ അഴിച്ചു പണി. കെപിസിസി പുനഃസംഘടനയ്ക്ക് ഒപ്പം ജയ്ഹിന്ദ് പുനഃസംഘടനയിലും തീരുമാനം എടുക്കാനാണ് നീക്കം. സോഷ്യല്‍ മീഡിയാ ഇടെപലും കോണ്‍ഗ്രസ് അതിശക്തമാകും.
2007 ഓഗസ്ത് 17നാണ് ജയ്ഹിന്ദ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ജിഹ്വയായി പ്രവര്‍ത്തനം തുടങ്ങിയത്. ഇതിന് ശേഷം തുടങ്ങിയ പാര്‍ട്ടി ചാനലുകളടക്കമുള്ളവ മുന്നോട്ടു കുതിച്ചിട്ടും ജയ് ഹിന്ദിന്റെ കിതപ്പിന് കാരണം വ്യക്തമല്ല. എല്ലാ കെ പി.സി.സി അധ്യക്ഷന്മാരുടെ കാലത്തും കോടികളാണ് ജയ്ഹിന്ദിന് വേണ്ടി ചിലവഴിച്ചിട്ടുള്ളത്. പല കാലങ്ങളില്‍ നല്‍കിയ തുകയ്ക്ക് കൃത്യമായ കണക്കുണ്ടോ എന്ന് ഇതിനെല്ലാം കൃത്യമായുള്ള ഓഡിറ്റിങ് നടത്തിയിട്ടുണ്ടോ എന്നതും വ്യക്തമല്ല.
ഇവയടക്കം നടത്തി ചാനലിന്റെ ഇപ്പോഴത്തെ അവസ്ഥ കൃത്യമായി മനസിലാക്കിയ ശേഷമാവും കെ.സുധാകരന്‍ തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയെന്നും പറയപ്പെടുന്നു.
https://www.facebook.com/Malayalivartha























