ഇത് മോശമാണ് : വലിയ പൊട്ടിലൂടെയല്ല സ്ത്രീശാക്തീകരണമെന്ന ഉണ്ണി മുകുന്ദന്റെ പോസ്റ്റിനെതിരെ ജിയോ ബേബി...

ജീവിതത്തിന്റെ തിരിച്ചടികളോടും കഷ്ടപാടുകളോടും പൊരുതി മുന്നേറിയ വര്‍ക്കല എസ്ഐ എസ്.പി. ആനിയുടെ വാക്കുകൾ കേരളം ഏറ്റെടുത്തു. ഇതിനു പിന്നാലെ ആനിയെ പ്രശംസിച്ച് നടൻ ഉണ്ണി മുകുന്ദൻ പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റും വൈറലായി.നിരവധി പേരാണ് നടനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. ഇപ്പോഴിതാ ഉണ്ണിക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജിയോ ബേബി.
വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത് എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ കുറിച്ചത്. ദ് റിയൽ ഫൈറ്റർ...Inspiration For All..’. ഉണ്ണി കുറിച്ചു. ഇതിൽ ‘വലിയ പൊട്ട്’ എന്ന പ്രയോഗം വലിയ ചർച്ചകൾക്ക് ഇടയാക്കി.
പ്രിയപ്പെട്ട ഉണ്ണി, മോശം പോസ്റ്റാണ്" , എന്നാണ് ജിയോ ബേബി കുറിച്ചത്. സംവിധാകന്റെ കമന്റിനും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. . ഫെമിനിസ്റ്റുകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണ് ഉണ്ണിയുടെ പോസ്റ്റ് എന്നാണ് ആക്ഷേപം. ഇതേ തുടര്‍ന്നാണ് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ജിയോ ബേബി മോശം പോസ്റ്റാണെന്ന് കമന്റ് ചെയ്തത്.
കമന്റിന് പിന്നാലെ ജിയോ ബേബിയെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി കമന്റുകള്‍ വന്നിരുന്നു. എന്താണ് ഈ പോസ്റ്റില്‍ മോശമെന്നാണ് ചിലരുടെ ചോദ്യം. എന്നാൽ ജിയോ ബേബി കമന്റുകള്‍ക്ക് മറുപടി കൊടുത്തിട്ടില്ല.
ഉണ്ണി മുകുന്ദന്റെ പോസ്റ്റിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങളാണ് കമന്റുകളിലൂടെ വന്നുകൊണ്ടിരിക്കുന്നത്. പൊട്ടു തൊടുന്നതും തൊടാത്തതും ഒരാളുടെ സ്വാതന്ത്ര്യമാണെന്നും അതിന് സ്ത്രീ ശാക്തീകരണവുമായി യാതൊരു ബന്ധവുമില്ലെന്നും കമന്റുകളിൽ പറയുന്നു. സ്ത്രീ വിരുദ്ധത പറഞ്ഞ് കൊണ്ടാണോ സ്ത്രീകളെ പുകഴ്ത്തേണ്ടതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
പത്ത് വർഷങ്ങൾക്ക് മുമ്പ് വർക്കല ശിവഗിരി തീർഥാടനത്തിന് ഐസ്ക്രീമും നാരങ്ങാ വെള്ളവും വിറ്റ് ജീവിച്ച ആനി ശിവ അതേ സ്ഥലം ഉൾക്കൊള്ളുന്ന വർക്കല പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായതിന് പിന്നിലെ കഠിനാദ്ധ്വാനത്തിന്റെ കഥ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ആനി തന്നേയായിരുന്നു തന്റെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
അതേസമയം ആനിക്ക് ആശംസകളുമായി നിരവധി അഭിനേതാക്കൾ രംഗത്തേറ്റിട്ടുണ്ട് , മോഹൻലാൽ അടക്കമുള്ള താരങ്ങൾ എത്തി.‘ നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനങ്ങള്‍. ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങള്‍ക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെ.’മോഹന്‍ലാല്‍ കുറിച്ചു..
ശ്വേത മേനോന്റെ വാക്കുകൾ: ‘ഭര്‍ത്താവും കുടുംബവും ഉപേക്ഷിച്ചതിന് ശേഷം 6 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം തെരുവില്‍ ഉപേക്ഷിക്കുമ്പോള്‍ ആനി ശിവയ്ക്ക് പതിനെട്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂ. 14 വര്‍ഷത്തെ പോരാട്ടത്തിനും കഷ്ടപ്പാടുകള്‍ക്കും ശേഷം അവള്‍ ഇപ്പോള്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയി.
2014-ല്‍ ഒരു സുഹൃത്ത് ഉപദേശിച്ചപ്രകാരം വനിതാ സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയ്ക്ക് ഹാജരാകാന്‍ ആനി തിരുവനന്തപുരം ഒരു കോച്ചിങ് സെന്ററില്‍ ചേര്‍ന്നു. വനിതാ പൊലീസിനായി അവര്‍ ടെസ്റ്റിനും ഹാജരായി.അവര്‍ 2016 ല്‍ ഒരു വനിതാ പോലീസ് നിയമിതയായി 2019 ല്‍ സബ് ഇന്‍സ്‌പെക്ടര്‍ ടെസ്റ്റ് ക്ലിയര്‍ ചെയ്തു.
ഒരു ദശാബ്ദം മുമ്പ് ഐസ്‌ക്രീമുകളും നാരങ്ങാവെള്ളവും മറ്റ് വീട്ടുപകരണങ്ങളും വിറ്റിരുന്നവള്‍ വര്‍ക്കല പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായി നിയോഗിക്കപ്പെട്ടിരിക്കുന്നു.’ .പ്രൊബേഷന്‍ പൂർത്തിയായി കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനി എസ്.പി.ആനി വര്‍ക്കല എസ്ഐ ആയി ചുമതലയേറ്റത്.
സ്ത്രിക്ക് പുരുഷൻ്റെ തണൽ കൂടിയേ തീരൂ എന്ന ചിന്തയിൽ കുടുംബവും, വിദ്യാഭ്യാസവും ഉപേക്ഷിച്ചു വീടു വിട്ടിറങ്ങുന്ന പെൺകുട്ടികൾ കണ്ണു തുറന്നു കാണു,, ഇതാണ് പോരാളി,,, ഇതാണ് മാതൃക,, ജീവിക്കണം, തല ഉയർത്തി,പതിനെട്ടാം വയസ്സില്‍ കൈക്കുഞ്ഞുമായി തെരുവിലേക്ക്, 14 വര്‍ഷങ്ങള്‍ക്കിപ്പുറം വര്‍ക്കലയിലെ എസ്.ഐ എന്ന് പറഞ്ഞുകൊണ്ട് പത്രവും കുറിപ്പിന്റെ പൂർണ്ണരൂപവും രഞ്ജു പങ്കിട്ടിട്ടുണ്ട്.
സ്വന്തം ജീവിതത്തെക്കുറിച്ച് ആനി ശിവ ഫെയ്‌സ്ബുക്കിൽ കുറിച്ച വാക്കുകളും രഞ്ജു പറയുന്നുണ്ട്:
‘‘എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവൾ. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താൽ അവൾ ജീവിതം ഒരു കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകൾ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടിൽ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു’’.....
https://www.facebook.com/Malayalivartha
























