സ്വർണമോ? അതെന്താ...? അർജുൻ ആയങ്കി സ്വര്‍ണം കടത്തിയിട്ടുമില്ല, പങ്കാളിയുമല്ല...അർജുൻ ആയങ്കിക്ക് സ്വർണക്കടത്തുമായി യാതൊരു പങ്കുമില്ലെന്ന് അഭിഭാഷകൻ

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ അര്‍ജുന്‍ ആയങ്കി നിരപരാധിയെന്ന് ആയങ്കിയുടെ അഭിഭാഷകന്‍ റെമീസ്. കേസിൽ പ്രതിയായ ഷഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് അർജുൻ ആയങ്കിയെ കുറ്റപ്പെടുത്തുന്നത് . എന്നാൽ പ്രതിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ അർജുൻ ആയങ്കിയെ കസ്റ്റംസിന് അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്ന് അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്ന കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചത് പ്രകാരമാണ് കൊച്ചിയിലെത്തിയത് . എന്നാൽ കേസില്‍ പങ്കുണ്ടെന്നോ സ്വര്‍ണം കടത്തിയെന്നോ കസ്റ്റംസ് അയച്ച നോട്ടീസിൽ പറഞ്ഞിട്ടില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി . അന്വേഷണവുമായി സഹകരിക്കുമെന്ന് റമീസ് വ്യക്തമാക്കി
അർജുൻ അറസ്റ്റ് ചെയ്യപ്പെടണമെങ്കിൽ വ്യക്തമായ തെളിവ് വേണം. അത്തരം തെളിവുകൾ ഇല്ലാത്തതിനാൽ അറസ്റ്റിന് കസ്റ്റംസ് ശ്രമിച്ചിട്ടില്ല. അര്‍ജുന് ഒളിവില്‍ പോകേണ്ട ആവശ്യവുമില്ല. ഇന്ന് ഹാജരാകാന്‍ പറഞ്ഞു. ഹാജരായി.
അര്‍ജുന്‍ 22 തവണ സ്വര്‍ണ കടത്തിയിട്ടുണ്ടെങ്കില്‍ നേരത്തെ തന്നെ പിടിയിലാകേണ്ടതല്ലേ. അങ്ങനെയൊരു സംഭവമില്ല. സ്വര്‍ണം കടത്തിയിട്ടുമില്ല എന്നും റമീസ് പറഞ്ഞു
തനിക്ക് പ്രതിഫലമായി നാല്‍പതിനായിരം രൂപയും വിമാന ടിക്കറ്റും ലഭിച്ചെന്നും എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു ബോക്‌സിലാക്കി സലീം എന്നയാളാണ് സ്വര്‍ണം കൈമാറിയതെന്നും ആണ് ഷെഫീഖിന്റെ മൊഴി... ഷെഫീഖാണ് പണവുമായി കരിപ്പൂരില്‍ എത്തിയത്. ഷെഫീഖിന് ആയങ്കി അയച്ച സന്ദേശങ്ങള്‍ കസ്റ്റംസിന് കിട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















