കോവിഡ് കെയര്‍ സെന്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ആരോഗ്യ വകുപ്പ് താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റിൽ

കോവിഡ് കെയര്‍ സെന്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ആരോഗ്യ വകുപ്പ് താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റിലായി. കോട്ടയം നഗരത്തിന് സമീപം നാട്ടകത്ത് പ്രവര്‍ത്തിക്കുന്ന സി എഫ് എല്‍ ഡി സി യില്‍ ആണ് സംഭവം നടന്നത്.
നാട്ടകം പോളിടെക്നിക്കില്‍ പ്രവര്‍ത്തിക്കുന്ന സി എഫ് എല്‍ ടി സി യില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളിയായ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് 16 കാരിയുടെ പരാതിയിൽ പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടും ചെയ്തു.
കഴിഞ്ഞ പതിനാറാം തീയതി ആണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്താണ് പൊലീസ് തുടര്‍ നടപടി സ്വീകരിച്ചത്. ചിങ്ങവനം സ്വദേശിയാണ് ശുചീകരണ തൊഴിലാളിയായ സച്ചിന്‍.
കഴിഞ്ഞ പതിനേഴാം തീയതി ആണ് പീഡനശ്രമം അരങ്ങേറിയത്. കോവിഡ് പോസിറ്റീവായി ആണ് ചികിത്സയിലിരിക്കെ വരാന്തയിലേക്ക് ഫോണ്‍ ചെയ്യാന്‍ ഇറങ്ങിയപ്പോഴാണ് രാത്രി വൈകി പെണ്‍കുട്ടിയെ കടന്ന് പിടിക്കുന്നതും പീഡന ശ്രമം നടത്തിയതും. പെണ്‍കുട്ടി ബഹളം വെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം ഇയാളെ അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ പരാതി നല്‍കിയ പെണ്‍കുട്ടി നിര്‍ണായക വിവരങ്ങളാണ് പൊലീസിനോട് പറഞ്ഞത്. നേരത്തെ പീഡനത്തിന് ഇരയായിരുന്നതായി പൊലീസിന് നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി പറയുന്നു. ഇതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടായത്. 2017 ല്‍ ബന്ധുവില്‍ നിന്നും ലൈംഗികപീഡനത്തിന് ഇരയായിരുന്ന തായി പെണ്‍കുട്ടി വെളിപ്പെടുത്തി.. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബന്ധുവിനെ പോലീസ് പിടികൂടി.ചിങ്ങവനം പൊലീസ് ആണ് കേസില്‍ അന്വേഷണം നടത്തിയത്. രണ്ട് പ്രതികളെയും പിടികൂടിയ പോലീസ് തെളിവെടുപ്പ് നടത്തി കോടതിയില്‍ ഹാജരാക്കി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
സംഭവത്തില്‍ മാനസിക സംഘര്‍ഷത്തില്‍ ആയ പെണ്‍കുട്ടിയെ പൊലീസ് കൗണ്‍സിലിംഗ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ ആറന്മുളയില്‍ സമാനമായ സംഭവം അരങ്ങേറിയിരുന്നു. കോവിഡ് പോസിറ്റീവ് ആയ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ കൊണ്ടു പോകുന്ന വഴി ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു അന്നത്തെ കേസ്.
സംസ്ഥാനത്തെ കോവിഡ് ട്രീറ്റ്മെന്റ് സെന്‍സറുകളില്‍ പലയിടത്തും ഉണ്ടാകുന്ന ദുരനുഭവങ്ങള്‍ നേരത്തെയും പുറത്ത് വന്നിരുന്നു. ലൈംഗിക പീഡന പരാതികളും ഉയര്‍ന്നിരുന്നു. എന്നാല്‍ നാട്ടകം സംഭവം പൊലീസ് പുറത്തു പറഞ്ഞിരുന്നില്ല. പ്രതികള്‍ അറസ്റ്റിലായത് വരെ പോക്സോ കേസ് എന്ന നിലയില്‍ ഇത് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























