കല്യാണത്തിന് വെറും 10 പേര്‍; മരണത്തിനാണേൽ 20 പേര്‍! മദ്യശാലകള്‍ക്കു മുന്നില്‍ 500? രാജ്യത്ത് ഏറ്റവും അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേരളത്തില്‍ ഇത്തരത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കു മുന്നിലെ ക്യൂ അംഗീകരിക്കാന്‍ സാധിക്കുന്നില്ല, ആരോഗ്യമാണ് പ്രധാനം; മുന്നറിയിപ്പുമായി ഹൈക്കോടതി
മദ്യശാലകള്‍ക്കു മുന്നിലെ നീണ്ട ക്യൂ വിഷയത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനുമായി ഹൈക്കോടതി രംഗത്ത് എത്തിയിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേരളത്തില്‍ മാത്രം ഇത്തരത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കു മുന്നിലെ ക്യൂ അംഗീകരിക്കാന്‍ സാധിക്കുന്നില്ല എന്നാണ് കോടതി വിശദീകരിച്ചത്. കല്യാണത്തിന് പത്തും മരണത്തിനു ഇരുപതും ആളുകളെ മാത്രം അനുവദിക്കുന്നിടത്ത് മദ്യവില്‍പനശാലകളില്‍ അഞ്ഞുറോ അതിലധികമോ ആകമെന്നണോ?.
വിഷയത്തില്‍ ജനങ്ങളെ കുറ്റം പറയാന്‍ സാധിക്കില്ല. മദ്യവില്‍പനയുടെ കുത്തക അവകാശം സര്‍ക്കാരിനാണ്. നിരോധിത വസ്തുവൊന്നുമല്ല പണം നല്‍കി ജനങ്ങള്‍ വാങ്ങുന്നത്. മദ്യപിക്കുന്നവരുടെ വ്യക്തിത്വം മാനിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ജനങ്ങളുടെ ആരോഗ്യമാണ് കോടതിക്കു പ്രധാനം. സാമൂഹിക അകലം ഉള്‍പ്പെടെ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എന്തുചെയ്തു എന്നു ചൊവ്വാഴ്ചയ്ക്കകം കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
അതേസമയം കേരളത്തിന് കേന്ദ്രം മുന്നറിയിപ്പ് നൽകി. കൊറോണ വ്യാപനം കുറയ്ക്കാനാകാതെ കേരളം. പിന്നാലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട് രോഗതീവ്രത കുറയ്ക്കണമെന്ന് കേരളത്തിന് കേന്ദ്രസര്‍ക്കാറിന്‍റെ മുന്നറിയിപ്പ്. കേസുകള്‍ കുറയ്ക്കാന്‍ കൃത്യമായ മാനദണ്ഡം പാലിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം എന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയയ്ക്കുകയുണ്ടായി.
അതോടൊപ്പമാ തന്നെ കണ്ടെയ്ന്‍മെന്‍റ് സോണ്‍ വേര്‍തിരിച്ച് ക്രമീകരണം ഏര്‍പ്പെടുത്തണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ളയിടങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കണമെന്നും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റാണ് നടത്തേണ്ടതെന്നും ആരോഗ്യ സെക്രട്ടറിയുടെ കത്തില്‍ വ്യക്തമാക്കുന്നു. ആശുപത്രികളിലെ സൗകര്യം വര്‍ധിപ്പിക്കണം. ഐ.സി.യു ഓക്സിജന്‍ ബെഡുകള്‍ കൂടുതലായി ക്രമീകരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha























