Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരി റെയില്‍പാത.... ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം


കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം: മരണത്തിന്റെ തലേദിവസം ജയനഗറിലെ ഒരു സൈക്യാട്രിസ്റ്റിനെ റോയ് സന്ദർശിച്ചത് എന്തിന്..?


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ...രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ..ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ല..


ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്...? കുറ്റപത്രം നൽകാൻ വൈകിയതിനാൽ രണ്ടാം കേസിലും സ്വാഭാവിക ജാമ്യം..

ആദ്യമായി പാമ്പിനെ കൊണ്ട് കടിപ്പിച്ച ദിവസം ഇന്റർനെറ്റിൽ വീഡിയോ കണ്ടത് അഞ്ച് പ്രാവശ്യം! കൊലപാതകത്തിന് മുന്‍പ് ആകെ 15 തവണയാണ് പാമ്പിനെ കൊണ്ട് കടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രതി കണ്ടത്: സൂരജിനെതിരെയുള്ള എല്ലാ തെളിവുകളും നിരത്തി പ്രോസിക്യൂഷന്‍; ഉത്തരയുടെ കൊലപാതകം കൃത്യമായ ഗൂഢാലോചന...

08 JULY 2021 11:52 AM IST
മലയാളി വാര്‍ത്ത

ഉത്ര വധക്കേസിൽ സൂരജിനെതിരെ ശക്തമായ തെളിവ് നിരത്തി പ്രോസിക്യൂഷന്‍. ഉത്രയെ ആദ്യമായി അണലിയെകൊണ്ട് കടിപ്പിച്ച ദിവസം സംഭവം നടക്കുന്നതിനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഇന്റര്‍നെറ്റില്‍ അണലിയെ കൊണ്ട് കടിപ്പിക്കുന്ന വിധം തിരഞ്ഞ് കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജ്.

അണലിയെ കൊണ്ട് കടിപ്പിക്കുന്ന രീതി പത്തു തവണയും മൂര്‍ഖനെ കൊണ്ട് കിടപ്പിക്കുന്ന വിധം അഞ്ചു തവണയുമാണ് കൊലയ്ക്കു മുന്‍പ് പ്രതി ആകെ ഇന്റര്‍നെറ്റില്‍ കണ്ടിരിക്കുന്നത്. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന അന്തിമ വാദത്തില്‍ ഈ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കി.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളും അതിന്മേല്‍ ഉയര്‍ത്തിയ വാദവും അനുസരിച്ച് ഉത്രയുടെ കൊലപാതകം കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന് തെളിയിക്കുന്നതാണ്. കൊലപാതകത്തിന് മുന്‍പ് 15 തവണയാണ് പാമ്പിനെ കൊണ്ട് കടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രതി സൂരജ് ഇന്റര്‍നെറ്റില്‍ കണ്ടിരിക്കുന്നത്. മരണത്തില്‍ സംശയം തോന്നി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച്‌ മടങ്ങിയ സൂരജ് സ്വന്തം ഫോണ്‍ ഒഴിവാക്കി സുഹൃത്ത് എല്‍ദോസിന്റെ ഫോണില്‍നിന്ന് പാമ്പുപിടിത്തക്കാരൻ ചാത്തന്നൂര്‍ സ്വദേശി സുരേഷിനെ വിളിക്കുകയായിരുന്നു.

 

താന്‍ പാമ്പിനെ വില നല്‍കി വാങ്ങിയ കാര്യം ആരോടും പറയരുത് എന്നായിരുന്നു മുന്നോട്ട് വെച്ചിരുന്ന ആവശ്യം. എന്നാല്‍ പിന്നീട് മാപ്പ് സാക്ഷിയായ സുരേഷ് ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. സുരേഷിന്റെ മകളും സൂരജിനെതിരെ നല്‍കിയ മൊഴി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പാമ്പിനെ സൂക്ഷിക്കാന്‍ സുഷിരങ്ങളിട്ട് സുരേഷ് നല്‍കിയ ജാറാണ് പ്രതിയുമായുള്ള തെളിവെടുപ്പില്‍ പിന്നീട് കണ്ടെത്തിയത്.

ഭിന്നശേഷിക്കാരിയായ ഭാര്യ ഉത്രയെ കൊലപ്പെടുത്തി സ്വത്തുക്കള്‍ കൈവശപ്പെടുത്തുകയായിരുന്നു സൂരജിന്റെ ലക്ഷ്യം. സാധാരണനിലയില്‍ മുതിര്‍ന്ന സ്ത്രീയുടെ തലച്ചോറിന്റെ ഭാരം 1250 ഗ്രാം മുതല്‍ 1350 ഗ്രാം വരെയാണ്. ഉത്രയ്ക്ക് ആകട്ടെ 720 ഗ്രാം ഭാരമാണുണ്ടായിരുന്നത്. ഭിന്നശേഷിയുള്ള ഭാര്യയെ കൊലപ്പെടുത്തിയശേഷം കുഞ്ഞിനെ സംരക്ഷിക്കാന്‍ സ്വത്തുവകകള്‍ വേണമെന്നാണ് സൂരജ് ഉത്രയുടെ വീട്ടുകാരോട് പറഞ്ഞത്.

കൊലപാതകം നടക്കുന്ന സമയത്ത് ഉത്രയുടെ വീടിനുമുന്നിലെ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല. തകരാര്‍ പരിഹരിക്കാന്‍ നേരത്തെ സൂരജിനോട് പറഞ്ഞിരുന്നെങ്കിലും പ്രതി അങ്ങനെ ചെയ്തിരുന്നില്ലെന്ന് ഉത്രയുടെ അച്ഛന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. സാഹചര്യം ഇതായിരിക്കെ ഉത്രയുടെ വീട്ടില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു എന്ന് പ്രതിഭാഗം പറയുന്നത് കളവാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

സ്വന്തം വീട്ടില്‍ ഉത്രയ്ക്ക് പാമ്പു കടിയേൽക്കുമ്പോൾ തങ്ങളുടെ മകനും മുറിയില്‍ ഉറങ്ങുന്നുവെന്നാണ് സൂരജ് പറഞ്ഞിരുന്നത്. എന്നാല്‍ അതും തെറ്റാണെന്ന് ഉത്രയുടെ മാതാപിതാക്കളുടെ മൊഴി മുന്‍നിറുത്തി പ്രോസിക്യൂഷന്‍ വാദിച്ചു. കുട്ടി തങ്ങളുടെ മുറിയിലായിരുന്നുവെന്നാണ് രക്ഷിതാക്കളുടെ മൊഴി. 2020 മേയ് 7നാണ് ഉത്രപാമ്പു കടിയേറ്റ് മരിക്കുന്നത്. സർപ്പശാപത്തെത്തുടർന്ന് ഉത്രയെ തുടര്‍ച്ചയായി പാമ്പു കടിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു സൂരജിന്റെ ശ്രമം.

മയക്കുമരുന്ന് നല്‍കി പതിനെട്ടുകാരിയെ പീഡിപ്പിച്ചു: കൂടുതല്‍ ഇരകളുണ്ടെന്ന് പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍

ഉത്ര വധകേസുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഉത്രയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയെന്ന കേസിലെ റിപ്പോര്‍ട്ടാണ് പുനലൂര്‍ വനം കോടതിയില്‍ സമര്‍പ്പിച്ചത്. പഴുതുകളടച്ച വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്നും പരമാവധി ശിക്ഷ പ്രതികള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കൊലക്കേസില്‍ പാമ്ബുപിടത്തക്കാരന്‍ സുരേഷിനെ മാപ്പുസാക്ഷിയാക്കിയിരുന്നെങ്കിലും വനം വകുപ്പ് കേസില്‍ രണ്ടാം പ്രതിയാണ്. ഉത്രയുടെ ഭര്‍ത്താവ് ഒന്നാം പ്രതി സൂരജിനും സുരേഷിനും പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 3 കേസുകളായിരുന്നു വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ സുരേഷ്‌കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിഷപാമ്ബിനെ കണ്ടെത്തിയെന്ന കേസില്‍ റിപ്പോര്‍ട്ട് നേരത്തെ തന്നെ കോടതിയില്‍ സമര്‍പ്പിച്ച്‌ വിചാരണ ആരംഭിച്ചിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അടുത്തയാഴ്ച പുനലൂര്‍ കോടതിയില്‍ വിചാരണ ആരംഭിക്കും.

അതേസമയം കൊലക്കേസില്‍ ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന അന്തിമവാദത്തിന്റെ ആദ്യഘട്ടം അവസാനിച്ചു. കൊലപാതകം സംബന്ധിച്ച 12 തെളിവുകളില്‍ കഴിഞ്ഞദിവസം കോടതി മുമ്ബാകെ പ്രോസിക്യൂഷന്‍ വാദം നിരത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്ക്ക് തകർപ്പൻ ജയം....  (10 minutes ago)

ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം  (28 minutes ago)

വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: പ്രഷര്‍ വാഷര്‍ ഉപയോഗിച്ചു നിലം കഴുകുന്നതിനിടെ  (5 hours ago)

സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍  (5 hours ago)

ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; 3 ഭീകരരെ വധിച്ച് സുരക്ഷാ സൈന്യം  (5 hours ago)

റെയില്‍വേയുടെ 7 ഹൈസ്പീഡ് കോറിഡോറിന് ഒരു രൂപ പോലും നീക്കിവച്ചിട്ടില്ല  (6 hours ago)

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ഇന്ത്യയ്ക്ക് ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ  (6 hours ago)

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍  (7 hours ago)

ചികിത്സ വൈകിയാല്‍ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: തോക്കുമായി ആശുപത്രിയില്‍ എത്തിയ യുവാവ് പിടിയില്‍  (7 hours ago)

വനിത ഓഫീസറോട് മോശമായി പെരുമാറിയ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (8 hours ago)

സ്വന്തം ഫാമിൽ ഒരേസമയം ഒട്ടേറെ സ്ത്രീകൾ..ലോകം മുഴുവൻ തന്റെ കുട്ടികളെ ഉണ്ടാക്കണം ..!! ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്‌സ്റ്റീൻ ആരാണ് ജെഫ്രി എപ്സ്റ്റീൻ?  (8 hours ago)

എയർ ഇന്ത്യ എക്സ്പ്രസിൽ ഇപ്പോൾ ടിക്കറ്റെടുത്താൽ 20% ലാഭം  (8 hours ago)

തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിത്തം  (8 hours ago)

"ഒമാനില്‍ വിരല്‍ചൂണ്ടി ഇറാന്‍ പാതാളക്കോട്ടയില്‍ ഖമനേയി പൂഴ്ത്തിയ യുറേനിയം ! US പടയിറങ്ങി; യുദ്ധം തന്നെയെന്ന്  (8 hours ago)

മണിപ്പൂര്‍ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സത്യപ്രതിജ്ഞ ചെയ്തു  (8 hours ago)

Malayali Vartha Recommends