കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി നാവ് വായിലേയ്ക്കിട്ടതേയുള്ളു...അതിനുമുൻപ് നിക്ഷേപകനോട് സിഐടിയു തൊഴിലാളികളുടെ ഭീഷണി ഇങ്ങനെ... ‘തൂക്കി ചുവരിലിടിക്കും’...;... ഗൾഫിൽ നിന്ന് കഷ്ടപ്പെട്ട് ജോലി ചെയ്തുണ്ടാക്കിയ പണം ഉപയോഗിച്ച് കഴക്കൂട്ടത്ത് ഷോപ്പിങ് മാൾ നിർമിക്കാമെന്നു കരുതിയ നസീറിന് സിഐടിയു യൂണിയൻ തൊഴിലാളികളുടെ ഭീഷണിയും തെറി അഭിഷേകവും

കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി നാവ് വായിലേയ്ക്കിട്ടതേയുള്ളു...അതിനുമുൻപ് നിക്ഷേപകനോട് സിഐടിയു തൊഴിലാളികളുടെ ഭീഷണി ഇങ്ങനെ... ‘തൂക്കി ചുവരിലിടിക്കും’.... ഗൾഫിൽ നിന്ന് കഷ്ടപ്പെട്ട് ജോലി ചെയ്തുണ്ടാക്കിയ പണം ഉപയോഗിച്ച് കഴക്കൂട്ടത്ത് ഷോപ്പിങ് മാൾ നിർമിക്കാമെന്നു കരുതിയ നസീറിനാണ് സിഐടിയു യൂണിയൻ തൊഴിലാളികളുടെ ഭീഷണിയും തെറി അഭിഷേകവും അനുഭവിയ്ക്കേണ്ടി വന്നത് .
കെട്ടിട നിർമാണത്തിനുള്ള സാധനങ്ങൾ ലോറിയിൽ നിന്നും ഇറക്കാന്‍ അമിത കൂലി ആവശ്യപ്പെടുന്ന യൂണിയൻ തൊഴിലാളികൾ നസീറിനെതിരെ വധഭീഷണിയും മുഴക്കി. തൊഴിലാളികളിൽ ചിലർ നസീറിനെ തൂക്കി ചുവരിലടിക്കും എന്ന് ഭീഷണിപ്പെടുത്തി.. .
രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് സിഐടിയു യൂണിയൻ തൊഴിലാളികൾ നസീറിനെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്
കെട്ടിട നിർമാണത്തിനായി കഴിഞ്ഞ ദിവസം മിനി ലോറിയിൽ 600 ഷീറ്റുകൾ കൊണ്ടുവന്ന് ഷോപ്പിങ് മാളിനുള്ളിൽ ഇറക്കുവാൻ ശ്രമിക്കുമ്പോഴാണ് തൊഴിലാളികൾ എത്തി ഷീറ്റ് ഒന്നിന് 21 രൂപ വച്ച് വേണുമെന്ന് ആവശ്യപ്പെട്ട് ഭീഷണി മുഴക്കുകയും ലോറി തടഞ്ഞിടുകയും ചെയ്തത് .
29 വർഷം ഗൾഫിൽ ജോലി ചെയ്ത നസീർ നാട്ടിലുള്ള ഏതാനും പേർക്ക് ജോലി ലഭിക്കട്ടെ എന്ന ഉദ്ദേശത്തിൽ കൂടിയാണ് കഴക്കൂട്ടത്ത് എട്ട് കോടി ചെലവിൽ ഷോപ്പിങ് മാൾ നിർമിക്കാൻ തുടങ്ങിയത്... ഇതുവരെ മൂന്നര കോടിയോളം രൂപ മുതൽ മുടക്കുകയും ചെയ്തു. മുതൽ മുടക്കിയ പണത്തിന്റെ നല്ലൊരു ഭാഗവും ലോൺ എടുത്തതാണെന്നും നസീർ പറയുന്നു.
തനിക്കു നേരിട്ട ദുരനുഭവം ചൂണ്ടിക്കാട്ടി കഴക്കൂട്ടം പൊലീസിനും തൊഴിലാളി ക്ഷേമനിധി ബോർഡിനും ലേബർ ഓഫിസർക്കും പരാതി നൽകിയെങ്കിലും കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും നസീർ പറയുന്നു.
താൻ മുതൽ മുടക്കിയ പണവും ഭൂമിയുടെ പണവും തരാൻ സർക്കാർ മുന്നോട്ട് വന്നാൽ പദ്ധതി ഉപേക്ഷിക്കാൻ പോലും തയാറാണെന്ന് നസീർ പറയുന്നു. ഇതിനോട് സമാനമാണ് വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ മിഥുനം സിനിമയിലെ നായകൻ സേതുവിന്റേതും... ഗൾഫിൽ കിടന്നു ചോര നീരാക്കി ഉണ്ടാക്കിയ പണം ഉപയോഗിച്ച് നാട്ടിൽ ഒരു ബിസ്ക്കറ്റ് ഫാക്ടറി തുറക്കാൻ ശ്രമിച്ചെങ്കിലും മുട്ടാപ്പോക്ക് ന്യായങ്ങളുടെ പേരിൽ അയാൾക്ക് അനുമതി നിഷേധിക്കുന്ന ഉദ്യോഗസ്ഥരെയാണ് സിനിമയിൽ കാണുന്നത്
ഇവിടെ യഥാർത്ഥ ജീവിതത്തിലും നാട്ടിൽ ഒരു സംരംഭം കെട്ടിപ്പടുക്കാൻ ശ്രമിയ്ക്കുന്ന പ്രവാസിയോട് തൊഴിലാളിനേതാക്കളുടെയും അവരെ ഭരിയ്ക്കുന്ന സർക്കാരിന്റെയും മനോഭാവം ഇങ്ങനെയാണ് .. പിന്നെങ്ങനെ കേരളത്തിൽ നിക്ഷേപം നടത്താൻ പ്രവാസികൾ ധൈര്യപ്പെടും ?
തൊഴിലാളികൾ നസീറിനോട് അപമര്യാദയായി പെരുമാറി എന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു തൊഴിലാളിയുടെ പേരിൽ അച്ചടക്ക നടപടി എടുത്തു എന്നും മറ്റു തൊഴിലാളികളെ വിളിച്ചു വരുത്തി താക്കീത് നൽകി വിട്ടെന്നുമാണ് കഴക്കൂട്ടം ലേബർ ഓഫിസർ പറയുന്നത് . പക്ഷെ ഇനിയും സമാന സംഭവങ്ങൾ അരങ്ങേറില്ല എന്ന് ഉറപ്പ് നൽകാൻ ആരും തയ്യാറല്ല .
പൊലീസിനു ലഭിച്ച പരാതി അന്വേഷിക്കുന്നതായി കഴക്കൂട്ടം പൊലീസും അറിയിച്ചു. പ്രവാസിയുടെ സംരംഭത്തെ തടസ്സപ്പെടുത്താൻ തൊഴിലാളികൾ ശ്രമിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ 13-തിയതി ലേബർ കമ്മിഷണറുടെയും ജില്ലാ ലേബർ ഓഫിസറുടെയും സാന്നിധ്യത്തിൽ നസീറിനെയും തൊഴിലാളികളെയും ചർച്ചക്കു വിളിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത് .
കോവിഡ് സാഹചര്യത്തിൽ നാട്ടിലെത്തിയ പ്രവാസികൾക്ക് അവരുടെ സമ്പാദ്യം അനുയോജ്യമായ മേഖലകളിൽ നിക്ഷേപിക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ് ഉത്തരവാദിത്തമാണ്
https://www.facebook.com/Malayalivartha






















