കമ്ബ്യൂട്ടർ സെന്ററിൽ വെച്ച് പ്രണയം നടിച്ച് പാട്ടിലാക്കി! തുടർന്ന് വിവിധ ഇടങ്ങളിൽ കൊണ്ട് പോയി കൊക്കൈൻ, കഞ്ചാവ് മുതലായ മാരക ലഹരിമരുന്നുകൾ നൽകി ശേഷം പീഡനവും... നഗ്‌ന ചിത്രങ്ങൾ എടുത്ത് ഭീഷണി; പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിന്റെ ചുരുളഴിയുമ്പോൾ, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. പരാതി നല്‍കിയ പെണ്‍കുട്ടിയാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. പാലക്കാട് കറുകപുത്തൂര്‍ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
പെണ്‍ കുട്ടികളെ കൊണ്ട് ബിയര്‍ കുപ്പിക്കകത്ത് കഞ്ചാവ് നിറച്ച് വലിപ്പിക്കുകയും തുടര്‍ന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നതാണ് സംഘത്തിന്‍റെ രീതി. ലോഡ്ജുകളില്‍ റൂമെടുത്ത് അവിടെ വെച്ചാണ് പെണ്‍കുട്ടികള്‍ക്ക് ലഹരി ഉപയോഗത്തില്‍ പരിശീലനം നടത്തുന്നത്.
വലിയ സംഘം തന്നെയാണ് ഇതിന് പിന്നിലുള്ളത്. ഇവര്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി വലയിലാക്കുകയാണ് ആദ്യം ചെയ്യുന്നത്. വീട്ടിനുള്ളില്‍ കാമറ വെച്ചിട്ടുണ്ടെന്നും.നഗ്‌ന ദൃശ്യങ്ങള്‍ തങ്ങളുടെ കയ്യിലുണ്ടെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തുക. തുടര്‍ന്ന് ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കും. അതിന് വഴങ്ങിയില്ലെങ്കില്‍ മാനസികമായി സമ്മര്‍ദ്ദം ഉണ്ടാക്കും. തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്ക് ലഹരി മരുന്നുകള്‍ കൈമാറും.
കൈയില്‍ ബ്ലയിഡ് കൊണ്ട് വരഞ്ഞ് മുറിവുണ്ടാക്കുകയും അതുവഴിയാണ് ലഹരി ശരീരത്തിലേക്ക് കയറ്റുന്നത്. തന്‍റെ കൂട്ടുകാരായ 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ ഈ സംഘത്തിന് ഇരായണെന്നും പരാതി നല്‍കിയ പെണ്‍കുട്ടി വെളിപ്പെടുത്തുന്നു. ലഹരി ഉപയോഗത്തിന് അടിമയായ പെണ്‍കുട്ടികളെ പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയുമാണ് ചെയ്യുന്നത്. കൂടുതല്‍ പെണ്‍കുട്ടികള്‍ ഈ സംഘത്തിന്‍റെ വലയിലുണ്ടെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഒരു പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്. 15 വയസ് മുതല്‍ കുട്ടിയെ ഇവര്‍ മയക്കുമരുന്നിന് അടിയമയാക്കുകയായിരുന്നു.
പ്രദേശത്തെ 25കാരന്‍ സ്വകാര്യകമ്ബ്യൂട്ടർ സെന്‍ററില്‍ വെച്ച് പെണ്‍കുട്ടിയോട് പ്രണയം നടിക്കുകയും പ്രായപൂര്‍ത്തിയാകുമ്ബോള്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയുമായിരുന്നു. കഞ്ചാവ്, കൊക്കൈന്‍ തുടങ്ങിയ മാരക ലഹരികള്‍ പെണ്‍കുട്ടിക്ക് നല്‍കിയ ഇയാള്‍ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
ജൂണ്‍ 10ന് പെണ്‍കുട്ടി മാനസിക വിഭ്രാന്തി കാണിച്ചതോടെ വീട്ടുകാര്‍ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. ഇതോടെയാണ് പെണ്‍കുട്ടിയുടെ മയക്കുമരുന്ന് ഉപയോഗം അടക്കം വീട്ടുകാര്‍ അറിയുന്നത്.
പല ദിവസങ്ങളിലും യുവാവ് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വീട്ടില്‍നിന്നും വിളിച്ചുകൊണ്ടുപോയിരുന്നെന്നും യുവാവിന്‍റെ കൂടെ വേറെയും ആളുകള്‍ ഉണ്ടായിരുന്നതായും പരാതിയില്‍ പറയുന്നു. ജൂണ്‍ എട്ടിന് യുവാവിനൊപ്പം പെണ്‍കുട്ടിയെ പൊലീസ് പിടികൂടിയിരുന്നു. പ്രണയത്തിലാണന്നറിയിച്ചതോടെ ഇവരെ വിട്ടയച്ചു.
യുവാവ് നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ട്. പ്രദേശത്തെ മറ്റു രണ്ടുപേരും ഇത്തരത്തില്‍ മയക്കുമരുന്ന് നല്‍കി കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. ഇതോടെയാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നേരിട്ട് പരാതി നല്‍കിയതെന്ന് മാതാവ് പറയുന്നു. സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ പരാതി മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറി. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.
https://www.facebook.com/Malayalivartha






















