അപ്രതീക്ഷിതമായി കൊച്ചിയിലെത്തി കവരത്തി പോലീസ്: ഐഷാ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യുന്നു

രാജ്യദ്രോഹ കേസിൽ ഇരിക്കപ്പൊറുതി ഇല്ലാതെ ആയിഷ സുൽത്താന. ഇപ്പോൾ ഇതാ വീണ്ടും ആയിഷ സുൽത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്യുകയാണ് . കാക്കനാട്ടെ ആയിഷയുടെ ഫ്ളാറ്റിൽ വച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
ഇന്ന് രാവിലെയാണ് കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കൊച്ചിയിലെത്തിയത്. മുൻകൂട്ടി അറിയിക്കാതെയാണ് പോലീസ് ചോദ്യം ചെയ്യലിന് എത്തിയതെന്ന് ആയിഷ സുൽത്താന പറയുകയുണ്ടായി.
സ്വകാര്യ ചാനൽ ചർച്ചയിൽ നടത്തിയ പരാമർശങ്ങളാണ് ആയിഷ സുൽത്താനയ്ക്കെതിരെയുള്ള രാജ്യദ്രോഹ കേസിന് ആധാരമായത്. ലക്ഷദ്വീപിലെ ബിജെപി ഘടകമാണ് ആയിഷയ്ക്കെതിരെ പരാതി നൽകിയത്. നേരത്തെ കേസിൽ ആയിഷയെ ലക്ഷദ്വീപിൽ വെച്ച് രണ്ട് തവണ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു .
ആയിഷയുടെ സാമ്പത്തിക ഇടപാടുകൾ, ആയിഷയ്ക്ക് പിന്നിൽ ഏതെങ്കിലും സംഘടനയുടെ പിന്തുണയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പോലീസ് ഇപ്പോൾ പ്രധാനമായും പരിശോധിക്കുന്നത്.
നേരത്തെ രാജ്യ ദ്രോഹ കേസിൽ കനത്ത തിരിച്ചടിയേറ്റ് ഐഷാ സുല്ത്താനയ്ക്ക് കനത്ത തിരിച്ചടിയേറ്റു . രാജ്യദ്രോഹ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു .
കേസ് പ്രാരംഭ ഘട്ടത്തിലാണെന്നും അന്വേഷണം പുരോഗമിച്ചാൽ മാത്രമേ തീരുമാനം എടുക്കാൻ കഴിയുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന ഐഷ സുൽത്താനയുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതി ഇക്കാര്യംവ്യക്തമാക്കിയത്.
കേസിന്റെ തുടരന്വേഷണത്തിന് തടസമില്ലെന്നും അന്വേഷണത്തിന് സമയം കൊടുക്കണമെന്നും ഹൈക്കോടതി തുറന്നടിച്ചു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഐഷയുടെ ആവശ്യം കോടതി നിരാകരിക്കുകയും ചെയ്തു.
കവരത്തി പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കി കേസിലെ തുടർനടപടികൾ അവസാനിപ്പിക്കണം എന്നായിരുന്നു ഐഷ ഹർജിയിലൂടെ ആവശ്യപ്പെട്ടത് . നിയമം ദുരുപയോഗം ചെയ്യുകയാണെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















