ഇതോ സി പി എമ്മിന്റെ സ്‌ത്രീപക്ഷ ക്യാമ്പയിൻ? കൊള്ളാം ..ഇനിയുമുണ്ടോ ഇതുപോലത്തെ ആചാരങ്ങൾ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.... മലർന്നു കിടന്നു തുപ്പിയാൽ സ്വന്തം മുഖത്തു തന്നെ വീഴും എന്ന് പോലും അറിയാത്ത അണികൾ ... സി പി എമ്മിന്റെ ഗതികേട് എന്നല്ലാതെ എന്ത് പറയാൻ ?

ഇതോ സി പി എമ്മിന്റെ സ്‌ത്രീപക്ഷ ക്യാമ്പയിൻ? കൊള്ളാം ..ഇനിയുമുണ്ടോ ഇതുപോലത്തെ ആചാരങ്ങൾ
എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.... മലർന്നു കിടന്നു തുപ്പിയാൽ സ്വന്തം മുഖത്തു തന്നെ വീഴും എന്ന് പോലും അറിയാത്ത അണികൾ ... സി പി എമ്മിന്റെ ഗതികേട് എന്നല്ലാതെ എന്ത് പറയാൻ ?
സ്വന്തം മുന്നണിയിലെ വനിതാ ജനപ്രതിനിധിയ്‌ക്കെതിരെയാണ് കടുത്ത സ്‌ത്രീവിരുദ്ധ പരാമർശങ്ങളുമായി സി.പി.എം എത്തിയിരിക്കുന്നത് . അതും കേരളീയ സമൂഹത്തിൽ ഉയർന്നുവരുന്ന സ്‌ത്രീവിരുദ്ധതയ്‌ക്കെതിരെ സംസ്ഥാനമൊട്ടാകെ സ്‌ത്രീപക്ഷ ക്യാമ്പയിൻ സംഘടിപ്പിക്കുന്ന ആഴ്‌ചയിൽ തന്നെ... ചിരിയ്ക്കാതെന്തു ചെയ്യും?
തിരുവനന്തപുരം കല്ലറ ഡിവിഷനിൽ നിന്നുളള ജില്ലാ പഞ്ചായത്ത് മെമ്പറായ ബിൻഷ ബി ഷറഫിനെതിരെയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ സ്‌ത്രീ വിരുദ്ധ പ്രചാരണം നടക്കുന്നത്. സി.പി.എം പാർട്ടി അംഗങ്ങളും ജനപ്രതിനിധികളുമാണ് ഇതിനു പിന്നിൽ.
മേഖലയില്‍ നിലനില്‍ക്കുന്ന സിപിഎം-സിപിഐ പ്രാദേശിക തര്‍ക്കമാണ് സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് പിന്നിലെ കാരണമെന്നറിയുന്നു. അടുത്തിടെ സിപിഎം വിട്ട് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സിപിഐയില്‍ ചേര്‍ന്നിരുന്നു. ഇതോടെയാണ് ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്.
ആറ് പേര്‍ തികച്ചില്ലാത്ത പാര്‍ട്ടിക്കാരിയെ ആറായിരം വോട്ടിന് ജയിപ്പിച്ചു, ഇപ്പോള്‍ പണി എടുത്തവര്‍ക്കിട്ട് പണിയാന്‍ നടക്കുന്നു' എന്നാണ് ബിന്‍ഷയ്ക്കെതിരെ സിപിഎം പാര്‍ട്ടി അംഗവും സിഐടിയു തൊഴിലാളിയുമായി സനു ചെല്‍സ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്
ഇതിനുതാഴെ വന്ന കമന്‍റുകൾക്കിടെ തികച്ചും മോശം പരാമർശങ്ങളാണ് ജില്ലാ പഞ്ചായത്ത് മെമ്പർക്കെതിരെ സാനു ചെത്സ നടത്തിയിരിക്കുന്നത്. ഇത് ഏറ്റുപിടിച്ച് പാർട്ടി അംഗങ്ങളും, അനുഭാവികളും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പൊടി പൊടിയ്ക്കുകയാണ്.. പക്ഷെ ആവേശത്തിനിടയിൽ ചെളിവാരി എറിയുന്നത് സ്വന്തം പാർട്ടിയിലെ ആൾക്ക് നേരെ തന്നെ ആണെന്ന് ഇവർ മറന്നു പോയി...
വനിതകളായ സി.പി.എം ജനപ്രതിനിധികളും ഏരിയാ കമ്മിറ്റി അംഗവും വരെ പോസ്റ്റിന് ലൈക്കടിച്ചും റിയാക്ഷനിട്ടും രംഗത്ത് വന്നിട്ടുണ്ട്. അതിനിടെ സംസ്ഥാനത്തു സി.പി.എം നടത്തുന്ന സ്‌ത്രീപക്ഷ ക്യാമ്പയിനെ കുറിച്ചൊക്കെ ഓർക്കാൻ ആർക്കും നേരമില്ല...
വിസ്‌മയയുടെ മരണവും അതിനുപിന്നാലെയുണ്ടായ ജോസഫൈൻ വിവാദവും മറികടക്കാനാണ് സി.പി.എം സംസ്ഥാനത്ത് സ്‌ത്രീപക്ഷ ക്യാമ്പയിന് തുടക്കം കുറിച്ചത്. എന്നാൽ അതെല്ലാം മറന്നു പോയി... എല്ലാവരും സ്വന്തം മുന്നണിയിലെ ജനപ്രതിനിധിയെ താറടിച്ചു കാണിക്കാനുള്ള തിരക്കിലാണ്
പട്ടി മേക്കപ്പിട്ടാൽ സിഹമാകും എന്നാണു വിചാരം, പുത്തൻ അച്ചി പുരപ്പുറം തൂക്കും , കാണാൻ കൊള്ളാവുന്നത് തിന്നാൻ കൊള്ളില്ല, അഴകുള്ള ചക്കയിൽ ചുളയില്ല തുടങ്ങിയ നിലവാരം കുറഞ്ഞ കമന്റുകളാണ് സ്വന്തം മുന്നണിയിലെ ജനപ്രതിനിധിയെ കുറിച്ച് ഇവർ പറയുന്നത്
ജില്ലാ പഞ്ചായത്തില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റവരില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി ശ്രദ്ധനേടിയ ആളാണ് ബിന്‍ഷ ബി ഷറഫ്.മാധ്യമ പ്രവര്‍ത്തകയായിരുന്ന ബിന്‍ഷ സിപിഐ സ്ഥാനാര്‍ഥിയായി വന്‍ ഭൂരിപക്ഷത്തോടെയായിരുന്നു വിജയിച്ചത്.. അപ്രതീക്ഷിതമായാണ് 26കാരിയായ ബിന്‍ഷയ്ക്ക് സിപിഐ സ്ഥാനാര്‍ഥിത്വം നല്‍കിയത്.
https://www.facebook.com/Malayalivartha






















