അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ട് ബീവറേജസില്‍ നിന്നും മദ്യം വാങ്ങി അമിത വിലയ്ക്ക് വിറ്റ് വന്‍ തുക സമ്പാദിച്ച്! ബാർ സ്ഥാപിച്ചത് ഓട്ടോയില്‍, ഒറ്റദിവസം വില്‍പ്പന ഒരുലക്ഷം രൂപയ്ക്ക്; തട്ടുകടക്കാരനെ തൂക്കിയതിങ്ങനെ....

കൊച്ചി കളമശേരിയില്‍ വന്‍ മദ്യവേട്ട. അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ട് ബീവറേജസില്‍ നിന്നും മദ്യം വാങ്ങി അമിത വിലയ്ക്ക് വിറ്റ് വന്‍ തുക സമ്പാദിച്ച ആളെയാണ് പിടികൂടിയിരിക്കുന്നത്. തട്ടുകടക്കാരന്‍ പ്യാരിലാല്‍ ഉള്‍പ്പെടെ നാലുപേരാണ് പോലീസ് അറസ്റ്റ്ചെയ്തിരിക്കുന്നത്.
ഇത്തരത്തില്‍ ഇയാള്‍ കഴിഞ്ഞ ഒന്നാം തീയതി മാത്രം ഒരു ലക്ഷം രൂപയുടെ മദ്യം വിറ്റതായും, ലോക്ക്ഡൗണ്‍ കാലത്ത് മാത്രം ലക്ഷങ്ങള്‍ സമ്ബാദിച്ചു കൂട്ടിയതായും പോലീസ് അറിയിച്ചു.
അറസ്റ്റിലായവരില്‍ നിന്നും വിവിധയിടങ്ങളിലായി സൂക്ഷിച്ചിരുന്ന അന്‍പതില്‍ അധികം കുപ്പി മദ്യവും പോലീസ് കണ്ടെടുത്തു. ലോക്ക്ഡൗണ്‍ കാലത്തും ബീവറേജ് അടഞ്ഞു കിടക്കുന്ന ദിവസങ്ങളിലും മാണ് ഇവർ മദ്യവിൽപ്പന നടത്തിയിരുന്നത്.
മദ്യം വാങ്ങാന്‍ പോകാനും മറ്റും ഉപയോഗിച്ചിരുന്ന ഓട്ടോയില്‍ മദ്യപന്മാര്‍ക്ക് സഞ്ചരിച്ച് മദ്യപിക്കാനുള്ള അവസരം ഇവര്‍ നല്‍കിയിരുന്നു. മദ്യവും ടച്ചിംഗ്‌സും ഓട്ടോയില്‍ കരുതിയിരിക്കുമെന്നും പിടിയിലായത് സഞ്ചരിക്കുന്ന 'ഓട്ടോ ബാര്‍' ആയിരുന്നുവെന്നും നാട്ടുകാര്‍ വ്യക്തമാക്കി.
ലോക്ക്ഡൗണ്‍ കാലത്ത് പൈന്റിന് 900 രൂപയും ഫുള്ളിന് 2000 രൂപയുമാണ് ഇയാള്‍ ഈടാക്കിയിരുന്നത്. രണ്ടു വര്‍ഷമായി കച്ചവടം നടത്തിയിരുന്ന ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ച് പോലീസില്‍ പിടിച്ച് നൽകി.
https://www.facebook.com/Malayalivartha