എട്ട് വർഷത്തെ പ്രണയത്തിന് ഒടുവിൽ മൂന്ന് മാസം മുമ്പ് വിവാഹിതയായ നവവധു വീടിന്റെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ; കൊല്ലം ശാസ്‌താംകോട്ടയിലെ യുവതിയുടെ മരണത്തിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

കൊല്ലം ശാസ്‌താംകോട്ടയിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടിയവിള രാജൻ ഭവനിൽ ധന്യാദാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുമ്പാണ് കുണ്ടറ പേരയം സ്വദേശിയായ ധന്യാദാസും നെടിയവിള സ്വദേശി രാജേഷും തമ്മിലുള്ള വിവാഹം നടന്നത്. ജൂവലറി ജീവനക്കാരിയാണ് മരിച്ച ധന്യാദാസ്. രാജേഷ് ടിപ്പർ ലോറി ജീവനക്കാരനും. ഇവർ തമ്മിൽ കഴിഞ്ഞ ദിവസം രാത്രി തർക്കം നടന്നതായാണ് പോലീസ് നൽകുന്ന വിവരം. യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ രാജേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ മരണത്തിലേയ്ക്ക് നയിച്ചത് എന്താണെന്നെന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്.
പുലർച്ചെ വീടിന്റെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിലാണ് ധന്യാദാസിനെ കണ്ടെത്തിയത്. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. എന്നാൽ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ പറയാനാവുകയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി. ജ്വല്ലറിയിലെ സെയിൽസ് റപ്രസന്ററ്റീവായിരുന്നു മരിച്ച യുവതി. എട്ട് വർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടേയും വിവാഹം.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഭർതൃവീട്ടിലെ പീഡനം എന്ന നിലയിൽ ഇതിനോടകം തന്നെ യുവതിയുടെ വീട്ടുകാർ ശാസ്‌താംകോട്ട പോലീസിന് പരാതി നൽകിയിട്ടുണ്ട്. രാജേഷിനെ ശാസ്താം കോട്ട പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
https://www.facebook.com/Malayalivartha




















