ഇന്ത്യയുടെ മൂക്കിനും മൂലയ്ക്കും നടക്കുന്ന ചെറുതും വലുതുമായ എല്ലാ രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ക്കും മുന്നിലും പിന്നിലുമായി നില്‍ക്കുന്നത് മലയാളികള്‍ ആണെന്നാണ് ചൂണ്ടി കാണിക്കുന്നത്! താലിബാന്‍ നിയന്ത്രണത്തില്‍ ആണെങ്കിലും കുഴപ്പമില്ല, കിറ്റ് മുടങ്ങരുത് എന്ന പ്രാര്‍ത്ഥന മാത്രം: പ്രബുദ്ധരെ പരിഹസിച്ച് കുറിപ്പ്

കേരളവും കാശ്മീരുമാണ് താലിബാന്റെ അടുത്ത ലഷ്യമെന്ന് ഒരു ദേശീയ ദിനപത്രത്തില്‍ ബ്രിട്ടണില്‍ താമസിക്കുന്ന പാകിസ്ഥാന്‍ പൗരനായ മാധ്യമ പ്രവര്‍ത്തകന്‍ എഴുതിയ ആര്‍ട്ടിക്കിള്‍ കേരളത്തിന് പുറത്ത് വലിയ ചർച്ചനയ്ക്കാൻ കാരണമായത്.
എന്നാലിപ്പോഴും കേരളം ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്... താലിബാന്‍ നിയന്ത്രണത്തില്‍ ആണെങ്കിലും കുഴപ്പമില്ല, കിറ്റ് മുടങ്ങരുത് എന്ന പ്രാര്‍ത്ഥന മാത്രമേ ഭൂരിപക്ഷം പ്രബുദ്ധര്‍ക്കുമുള്ളൂ എന്ന് പറയുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ ആയ ജിതിന്‍ കെ ജേക്കബ്.
'ഇവിടെ നടക്കുന്ന മാറ്റങ്ങള്‍ ലോകത്തിന് മനസിലാകുന്നുണ്ട്. പക്ഷെ ഇവിടെയുള്ളവര്‍ക്ക് ഇതൊന്നും മനസിലാകുന്നില്ല, അല്ലെങ്കില്‍ ഭയം മൂലം കണ്ടില്ല എന്ന് നടിക്കുന്നു. ഇനി ഒരു തിരിച്ചു പോക്ക് ഏറെക്കുറെ അസാധ്യം ആണ് എന്നത് അംഗീകരിച്ചേ മതിയാകൂ', ജിതിന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
ജിതിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം:
ഒരു ദേശീയ ദിനപത്രത്തില്‍ ബ്രിട്ടണില്‍ താമസിക്കുന്ന പാകിസ്ഥാന്‍ പൗരനായ മാധ്യമ പ്രവര്‍ത്തകന്‍ എഴുതിയ ഒരു ആര്‍ട്ടിക്കിള്‍ ആണ് കേരളത്തിന് പുറത്ത് ചര്‍ച്ചാ വിഷയം. Taliban's Next Stop: Kabul, Kashmir, and Kerala: എന്ന തലക്കെട്ടില്‍ കേരളത്തെ കുറിച്ച് പറയുന്നത് ഇപ്രകാരം ആണ് 'The Talibanisation of Kerala over the past years is not a matter of coincidence but a well-thought-out strategy of the Pakistani jihadi military'. 'Once the Taliban take over Kabul, jihadis in Kerala could conveniently be used by Pakistan as a tool to stretch Indian security beyond their capacity by launching country-wide acts of jihadi terrorism' എന്ന് ലേഖനത്തില്‍ പറയുന്നു.
അല്ലെങ്കില്‍ തന്നെ ഇപ്പോള്‍ ഇന്ത്യയുടെ മൂക്കിനും മൂലയ്ക്കും നടക്കുന്ന ചെറുതും വലുതുമായ എല്ലാ രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ക്കും മുന്നിലും പിന്നിലുമായി നില്‍ക്കുന്നത് മലയാളികള്‍ ആണ് എന്ന ആരോപണം പലരും ചൂണ്ടിക്കാണിക്കുന്ന ഒന്നാണ്.
കേരളത്തിലെ തീവ്രവാദി സാന്നിധ്യം കണ്ടെത്തി നടപടി എടുക്കുന്നത് ദേശീയ ഏജന്‍സികളും, അന്യസംസ്ഥാന ഏജന്‍സികളും ആണ് എന്നതും ഒരു വസ്തുതയാണ്. കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെ ഇന്ത്യയുടെ തന്ത്ര പ്രധാനമായ മേഖലകളില്‍ പ്രവേശിപ്പിക്കുന്നതിലുള്ള ഭയവും പല കോണുകളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഒരു ബ്രിട്ടീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ നഴ്സറി എന്നായിരുന്നു.
ഇവിടുത്തെ മാധ്യമങ്ങളുടെ നിയന്ത്രണം ആരുടെ കൈകളില്‍ ആണ് എന്നത് പകല്‍പോലെ വ്യക്തമാണ്. സ്വതന്ത്രമായി ചിന്തിക്കാന്‍ പോലും മലയാളിയെ അനുവദിക്കുന്നില്ല. അവരാണ് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്, അവരാണ് മലയാളിയുടെ ചിന്തയെ പോലും നിയന്ത്രിക്കുന്നത്.
താലിബാന്‍ നിയന്ത്രണത്തില്‍ ആണെങ്കിലും കുഴപ്പമില്ല, കിറ്റ് മുടങ്ങരുത് എന്ന പ്രാര്‍ത്ഥന മാത്രമേ ഭൂരിപക്ഷം പ്രബുദ്ധര്‍ക്കുമുള്ളൂ എന്നത്കൊണ്ട് തന്നെ കാര്യങ്ങള്‍ എളുപ്പവുമാണ്. ഇവിടെ നടക്കുന്ന മാറ്റങ്ങള്‍ ലോകത്തിന് മനസിലാകുന്നുണ്ട്. പക്ഷെ ഇവിടെയുള്ളവര്‍ക്ക് ഇതൊന്നും മനസിലാകുന്നില്ല, അല്ലെങ്കില്‍ ഭയം മൂലം കണ്ടില്ല എന്ന് നടിക്കുന്നു. ഇനി ഒരു തിരിച്ചു പോക്ക് ഏറെക്കുറെ അസാധ്യം ആണ് എന്നത് അംഗീകരിച്ചേ മതിയാകൂ.
https://www.facebook.com/Malayalivartha






















