ആശുപത്രികളെന്ന പേരിൽ നടക്കുന്ന കശാപ്പ് ശാലകളുടെ ഇരയാണ് അനന്യ: ചോദിക്കാനും പറയാനും ആരുമില്ലാത്തവരായതുകൊണ്ടാണോ ട്രാൻസ്ജെൻഡറുകളെ ഇങ്ങനെ വെട്ടിക്കീറി പരീക്ഷണം നടത്താനും കാശ് പിടുങ്ങാനും ഈ നാട്ടിൽ കഴിയുന്നത് ? ആഞ്ഞടിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ
ട്രാൻസ്ജെൻഡർ അനന്യയുടെ മരണം കേരളത്തെ ഏറെ വിഷമിപ്പിച്ചിരുന്നു. അതിലേറെ വിഷമകരമായ ഒന്നായിരുന്നു അവരുടെ സ്വകാര്യ ഭാഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ ആരോഗ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാരിയർ.ആശുപത്രികൾ എന്ന പേരിലുള്ളത് കശാപ്പുശാലകൾ ആണോ എന്ന് നിർണായകമായ ചോദ്യം അദ്ദേഹം ഉന്നയിക്കുന്നുണ്ട്. ഇതിനെല്ലാം ആരോഗ്യ മന്ത്രി ഉത്തരം പറയണമെന്നും അദ്ദേഹം ആഞ്ഞടിക്കുന്നു, ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്നെ വിമർശനം അദ്ദേഹം ഉന്നയിച്ചത്. ഫേസ്ബുക്ക്
പോസ്റ്റിന് പൂർണ്ണരൂപം ഇങ്ങനെ:
ആശുപത്രികളെന്ന പേരിൽ നടക്കുന്ന കശാപ്പ് ശാലകളുടെ ഇരയാണ് അനന്യ . ചോദിക്കാനും പറയാനും ആരുമില്ലാത്തവരായതുകൊണ്ടാണോ ട്രാൻസ്ജെൻഡറുകളെ ഇങ്ങനെ വെട്ടിക്കീറി പരീക്ഷണം നടത്താനും കാശ് പിടുങ്ങാനും ഈ നാട്ടിൽ കഴിയുന്നത് ?
"ഒരു ദിവസം എട്ടുമുതൽ പന്ത്രണ്ടോളം പാഡുകൾ മാറ്റണം, നാലും അഞ്ചും തവണ ടോയ്ലറ്റിൽ പോകണം, വയറാകെ കീറിമുറിച്ച പാടുകളാണ്, വജൈന വെട്ടിക്കീറിയതുപോലെയുണ്ട് " ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം ഉണ്ടായ ദുരിതങ്ങളെക്കുറിച്ച് അനന്യ കുമാരി അലക്സ് പറഞ്ഞ കാര്യങ്ങൾ ഭയാനകമായിരുന്നു .
ആരോഗ്യ മന്ത്രി ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ബാധ്യസ്ഥയാണ് . അനന്യക്ക് ആദരാഞ്ജലികൾ എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha




















