രണ്ട് പ്രതിഷ്ഠയാണവിടെ: ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയൻ: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വി ടി ബൽറാം എംഎൽഎ

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് എംഎൽഎ വി ടി ബൽറാം രംഗത്ത്. പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്ളക്സായിരുന്നു പരിഹാസത്തിലേക്ക് നയിച്ചത്. കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. മുഖ്യമന്ത്രിയെ 'പച്ചരി വിജയൻ' എന്നാണ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്.
കുറുപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
"രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയൻ.", ഫ്ളക്സ് ബോർഡിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. കുറുപ്പ് ഇതിനോടകംതന്നെ സമ്മിശ്ര പ്രതികരണങ്ങൾ ഉയർത്തി കഴിഞ്ഞു
പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലാണ് പിണറായി വിജയന്റെ ഫ്‌ളക്‌സ് സ്ഥാപിച്ചത്. ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞുവെന്ന് ഫ്‌ളകസില്‍ എഴുതിയിട്ടുണ്ട്.
ക്ഷേത്ര മതിലിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിന് മേല്‍ സ്ഥാപിച്ച ഫ്‌ള്ക്‌സ് ആരാണ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല. സംഭവം ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായി. ഭൗതിക വാദം എന്ന പ്രത്യയശാസ്ത്രത്തിന്റെ അന്തഃസത്തയില്‍ പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യയുടെ മഹാഭൂരിപക്ഷം ജനങ്ങളിലേക്ക് കടന്നു ചെല്ലാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം നിരീശ്വരവാദികള്‍ എന്ന പ്രചാരണമായിരുന്നുവെന്നും പരിശോധിച്ചാല്‍ മതിയാവും എന്ന് മുമ്പ് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞതിന്റെ പത്രക്കട്ടിംഗിനൊപ്പം വെച്ചാണ് ഫ്‌ളക്‌സിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫുൾസൈസ് ചിത്രവും ഫ്ലെക്സിൽ നൽകിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ ആർച്ചിന് സമീപമായുള്ള കാണിക്ക വഞ്ചിക്ക് പിന്നിലായാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. ‘പുതിയൊരു ദൈവം കൂടി ജനിച്ചിരിക്കുന്നു, ഇനി കമ്മികൾക്ക് മാത്രം ദൈവം ഇല്ലെന്ന് പറഞ്ഞു ആരും കളിയാക്കരുത്’ , തുടങ്ങി നിരവധി കമ്മെന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.
വ്യക്തി ആരാധന പാർട്ടിയിൽ പാടില്ലെന്ന സെക്രട്ടറിയേറ്റിന്റെ കർശന നിലപാടിനിടെയാണ് പിണറായിയുടെ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ പാർട്ടി എന്ത് നിലപാടെടുക്കുമെന്നത് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha




















