മകളെ കൈ പിടിച്ച് കൊടുത്തപ്പോള്‍ ഒരു ക്രൂരനാണെന്ന് അറിഞ്ഞില്ല! നഴ്‌സായതിനാല്‍ വിദേശത്ത് ജോലി വാങ്ങി നൽകാമെന്ന് വ്യാജ വാഗ്ദാനം: മകൾ ഊരാക്കുടുക്കിൽ പെട്ടതറിഞ്ഞത് ഇങ്ങനെ... സഹോദരിയെയും ഭർത്താവിനെയും ആദ്യമായി കൈയ്യോടെ പൊക്കിയത് രതീഷിന്റെ ഭാര്യ രണ്ടാമത് ഗർഭിണിയായപ്പോൾ: ചേർത്തലയിൽ കൊല്ലപ്പെട്ട യുവതിയുടെ പിതാവ് വേദനയോടെ പറയുന്നു...

ഏഴുവർഷം മുൻപാണ് ചേർത്തലയിൽ കൊല്ലപെട്ട യുവതിയുടെ സഹോദരിയുമായുള്ള രതീഷിന്റെ വിവാഹം കഴിഞ്ഞത്. ഇപ്പോഴിതാ, മകളുടെ ഭർത്താവിന്റെ ക്രൂരമായ പ്രവൃത്തിയെ കുറിച്ച് പറയുകയാണ് കൊല്ലപ്പെട്ട യുവതിയുടെ പിതാവ്. മകളെ കൈ പിടിച്ച് കൊടുത്തപ്പോള്‍ ഒരു ക്രൂരനാണെന്ന് അറിഞ്ഞില്ലെന്നാണ് വേദനയോടെ പറയുന്നത്.
വിദേശത്തെ ജോലി മുന്നില്‍കണ്ടായിരുന്നു കുടുംബം രതീഷുമായുള്ള വിവാഹം നടത്തിയത്. നഴ്സായ മകളെ വിവാഹ ശേഷം വിദേശത്തേക്ക് കൊണ്ടു പോകുമെന്നും അവിടെ ബന്ധുക്കല്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ജോലി വാങ്ങി നല്‍കാമെന്നുമുള്ള മോഹന വാഗ്ദാനം നൽകുകയായിരുന്നു.
എന്നാല്‍ വിവാഹം കഴിഞ്ഞ് ഇയാള്‍ തിരികെ ഗള്‍ഫിലേക്ക് പോയില്ല. നാട്ടില്‍ പെയിന്റിങ് ജോലിക്ക് പോയി തുടങ്ങിയതോടെയാണ് രതീഷ് ചതിക്കുകയായിരുന്നു എന്ന് മനസ്സിലായത്. എങ്കിലും വീട്ടുകാര്‍ ഒന്നും പറഞ്ഞില്ല.
വിവാഹ ശേഷം രതീഷിന്റെ സ്വഭാവ വൈകൃതത്തെപറ്റി നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് ഊരാക്കുടുക്കിലാണ് മകള്‍ പെട്ടിരിക്കുന്നതെന്ന് മാതാപിതാക്കൾ ഞെട്ടലോടെ അറിയുന്നത്. എന്നാല്‍ വിവാഹ ശേഷം കുറ്റപ്പെടുത്തക്ക കാര്യങ്ങളൊന്നും തന്നെയില്ലായിരുന്നു. ആണ്‍മക്കളില്ലാത്ത വീട്ടില്‍ പിന്നെ എല്ലാ കാര്യങ്ങള്‍ക്കും രതീഷ് തന്നെയായിരുന്നു മുന്നിട്ട് നിന്നിരുന്നത്.
ഇളയമകളുടെ എല്ലാകാര്യങ്ങള്‍ക്കും മുന്നിട്ട് നിന്നിരുന്നതിനാല്‍ രതീഷ് സ്വന്തം സഹോദരിയായി തന്നെയാണ് കണ്ടിരുന്നതെന്നാണ് അവര്‍ കരുതിയത്. പിന്നീട് കാര്യങ്ങള്‍ നേരെ തിരിച്ചാണെന്ന് അറിയുന്നത് മൂത്ത മകള്‍ രണ്ടാമത് ഗര്‍ഭിണിയായപ്പോഴായിരുന്നു.
ആ സമയത്താണ് കൊല്ലപ്പെട്ട യുവതിയുടെയും രതീഷിന്റെ ബന്ധം അറിയുന്നതും കൈയ്യോടെ പിടികൂടിയതും. വലിയ പ്രശ്നങ്ങളാണ് ആ സമയം ഉണ്ടായത്. എന്നാല്‍ ഇനി ഇങ്ങനെയൊന്നും ഉണ്ടാവില്ലെന്ന് പറഞ്ഞ് പ്രശ്നം ഒത്തു തീർപ്പ് ആക്കുകയായിരുന്നു.
പക്ഷേ ഇരുവരും തമ്മിലുള്ള ബന്ധം വീണ്ടും തുടരുകയായിരുന്നു. യുവാവുമായുള്ള ബന്ധത്തിന്റെ പേരിലാണ് പുത്തന്‍കാട്ടില്‍ ഉണ്ണി എന്ന് വിളിക്കുന്ന മുപ്പത്തിയഞ്ചുകാരനായ രതീഷ് ഭാര്യാ സഹോദരിയെ കൊലപ്പെടുത്തിയത്. ഒളിവില്‍ പോയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് വിദേശത്ത് നിന്നുമുള്ള ഒരു ഫോണ്‍ സന്ദേശത്തിന് പിന്നാലെയായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ രതീഷിനെ അന്വേഷിച്ച് പൊലീസ് ഒരുപാട് വലഞ്ഞിരുന്നു.
ഇയാളുമായി ബന്ധമുള്ള എല്ലാവരെയും പൊലീസ് ചോദ്യം ചെയ്യുകയും ചിലരെ നിരീക്ഷണത്തില്‍ വയ്ക്കുകയും ചെയ്തു. ഇതിനിടയിലാണ് വിദേശത്ത് നിന്നും ഒരു ഫോണ്‍ കോള്‍ പട്ടണക്കാട് എസ്‌ഐ മഹേഷിന്റെ മൊബൈലിലിലേക്ക് വരുന്നത്. രതീഷിന്റെ സഹോദരന്റെ ഭാര്യ വീട്ടില്‍ രതീഷുണ്ടെന്നും തുടർന്ന് അവിടത്തെ നമ്പറും നൽകി.
ഇതോടെ ഫോണില്‍ വിളിച്ചയാള്‍ നല്‍കിയ നമ്പറിന്റെ മേല്‍വിലാസം എടുക്കുകയും അവിടേക്ക് എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് എത്തുകയുമായിരുന്നു. വീടു വളഞ്ഞ ശേഷം പൊലീസ് വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്ന രതീഷിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ സഹോദരന്റെ ഭാര്യയുടെ അമ്മ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ.
രാത്രിയില്‍ ചെങ്ങണ്ടയിലെത്തിയ രതീഷ് ഇവരോട് കള്ളം പറഞ്ഞാണ് വീട്ടില്‍ തങ്ങിയത്. വിദേശത്ത് നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് അപ്പോള്‍ തന്നെ പൊലീസ് എത്തിയതിനാല്‍ ഇവിടെ നിന്നും രക്ഷപെടാന്‍ കഴിഞ്ഞില്ല.
തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ കുറ്റം സമ്മതിച്ചു. കൊലപാതകം കഴിഞ്ഞ് തങ്കി റെയില്‍വേ ഗേറ്റിന് സമീപമുള്ള സുഹൃത്തിന്റെ വീട്ടിലെത്തി മദ്യപിച്ച ശേഷം അവിടെ തങ്ങാനായിരുന്നു നീക്കം. എന്നാല്‍ അവിടെ നിന്നും ഇയാള്‍ വീണ്ടും മുങ്ങുകയായിരുന്നു.
സുഹൃത്തിനോട് കൊലപാതക വിവരം പറഞ്ഞതോടെ അയാള്‍ അവിടെ നിന്നും വേഗം പോകാന്‍ പറഞ്ഞതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇതിനിടയില്‍ യുവതിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. രതീഷിന്റെ കുടുംബവീട്ടില്‍ നിന്നും പിതാവെത്തി രതീഷിന്റെ വീട്ടില്‍ അന്വേഷിച്ചെങ്കിലും അവിടെ ആരും ഇല്ലാ എന്ന് മനസ്സിലായി.
വീടിനുള്ളില്‍ ഫാന്‍ കറങ്ങുന്ന ശബ്ദം കേട്ട വിവരം പൊലീസ് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞു. രാത്രി 12 മണിയോടെ പൊലീസും യുവതിയുടെ മാതാപിതാക്കളും ഒരുമിച്ചെത്തി വീടിന്റെ വാതില്‍ തട്ടിവിളിച്ചിട്ടും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിപൊളിച്ച് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കാണുന്നത്.
പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയത്തിലായതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് രതീഷ് പൊലീസിനോട് വ്യക്തമാക്കി. തര്‍ക്കത്തിനിടയില്‍ മര്‍ദ്ദിച്ചപ്പോള്‍ ബോധരഹിതയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.
കൊല്ലപ്പെട്ട യുവതിയുമായി അടുപ്പത്തിലായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിക്ക് മറ്റൊരാളുമായും അടുപ്പം ഉണ്ടായി. അവര്‍ തമ്മിലുള്ള ബന്ധം വിവാഹത്തിലേക്ക് പോകുന്നതിനേ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ രതീഷ് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പെണ്‍കുട്ടി ബോധരഹിതയായി താഴെവീണു. പിന്നാലെ കഴുത്ത് ഞെരിച്ച് കൊന്നതായി രതീഷ് പൊലീസിനോട് പറയുകയും ചെയ്തു.
https://www.facebook.com/Malayalivartha





















