Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യസഭാ തിരഞ്ഞെടുപ്പ്... ബീഹാറിൽ നടന്ന തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിലും അപ്രതീക്ഷിത വിജയം നേടി എൻഡിഎ സ്ഥാനാർത്ഥികൾ.... ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, മുൻ മുഖ്യമന്ത്രിയും ജെ ഡി യു അധ്യക്ഷനുമായ നിതീഷ് കുമാർ എന്നിവരടക്കമുള്ളവർ ജയം നേടി


ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്


സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...


ചായ ചോദിച്ചിട്ട് നൽകാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു..കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം കണ്ടത്..


ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസ്.. പുതിയ വഴിത്തിരിവ്... എരുമേലി ഗെസ്റ്റ് ഹൗസില്‍ സിബിഐ പ്രത്യേക ഓഫീസ് തുറന്നു... ആറു മാസത്തേക്ക് ഇവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം..

മകളെ കൈ പിടിച്ച്‌ കൊടുത്തപ്പോള്‍ ഒരു ക്രൂരനാണെന്ന് അറിഞ്ഞില്ല! നഴ്‌സായതിനാല്‍ വിദേശത്ത് ജോലി വാങ്ങി നൽകാമെന്ന് വ്യാജ വാഗ്ദാനം: മകൾ ഊരാക്കുടുക്കിൽ പെട്ടതറിഞ്ഞത് ഇങ്ങനെ... സഹോദരിയെയും ഭർത്താവിനെയും ആദ്യമായി കൈയ്യോടെ പൊക്കിയത് രതീഷിന്റെ ഭാര്യ രണ്ടാമത് ഗർഭിണിയായപ്പോൾ: ചേർത്തലയിൽ കൊല്ലപ്പെട്ട യുവതിയുടെ പിതാവ് വേദനയോടെ പറയുന്നു...

28 JULY 2021 01:12 PM IST
മലയാളി വാര്‍ത്ത

ഏഴുവർഷം മുൻപാണ് ചേർത്തലയിൽ കൊല്ലപെട്ട യുവതിയുടെ സഹോദരിയുമായുള്ള രതീഷിന്റെ വിവാഹം കഴിഞ്ഞത്. ഇപ്പോഴിതാ, മകളുടെ ഭർത്താവിന്റെ ക്രൂരമായ പ്രവൃത്തിയെ കുറിച്ച് പറയുകയാണ് കൊല്ലപ്പെട്ട യുവതിയുടെ പിതാവ്. മകളെ കൈ പിടിച്ച്‌ കൊടുത്തപ്പോള്‍ ഒരു ക്രൂരനാണെന്ന് അറിഞ്ഞില്ലെന്നാണ് വേദനയോടെ പറയുന്നത്.

വിദേശത്തെ ജോലി മുന്നില്‍കണ്ടായിരുന്നു കുടുംബം രതീഷുമായുള്ള വിവാഹം നടത്തിയത്. നഴ്സായ മകളെ വിവാഹ ശേഷം വിദേശത്തേക്ക് കൊണ്ടു പോകുമെന്നും അവിടെ ബന്ധുക്കല്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ജോലി വാങ്ങി നല്‍കാമെന്നുമുള്ള മോഹന വാഗ്ദാനം നൽകുകയായിരുന്നു.

എന്നാല്‍ വിവാഹം കഴിഞ്ഞ് ഇയാള്‍ തിരികെ ഗള്‍ഫിലേക്ക് പോയില്ല. നാട്ടില്‍ പെയിന്റിങ് ജോലിക്ക് പോയി തുടങ്ങിയതോടെയാണ് രതീഷ് ചതിക്കുകയായിരുന്നു എന്ന് മനസ്സിലായത്. എങ്കിലും വീട്ടുകാര്‍ ഒന്നും പറഞ്ഞില്ല.

വിവാഹ ശേഷം രതീഷിന്റെ സ്വഭാവ വൈകൃതത്തെപറ്റി നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് ഊരാക്കുടുക്കിലാണ് മകള്‍ പെട്ടിരിക്കുന്നതെന്ന് മാതാപിതാക്കൾ ഞെട്ടലോടെ അറിയുന്നത്. എന്നാല്‍ വിവാഹ ശേഷം കുറ്റപ്പെടുത്തക്ക കാര്യങ്ങളൊന്നും തന്നെയില്ലായിരുന്നു. ആണ്‍മക്കളില്ലാത്ത വീട്ടില്‍ പിന്നെ എല്ലാ കാര്യങ്ങള്‍ക്കും രതീഷ് തന്നെയായിരുന്നു മുന്നിട്ട് നിന്നിരുന്നത്.

ഇളയമകളുടെ എല്ലാകാര്യങ്ങള്‍ക്കും മുന്നിട്ട് നിന്നിരുന്നതിനാല്‍ രതീഷ് സ്വന്തം സഹോദരിയായി തന്നെയാണ് കണ്ടിരുന്നതെന്നാണ് അവര്‍ കരുതിയത്. പിന്നീട് കാര്യങ്ങള്‍ നേരെ തിരിച്ചാണെന്ന് അറിയുന്നത് മൂത്ത മകള്‍ രണ്ടാമത് ഗര്‍ഭിണിയായപ്പോഴായിരുന്നു.

ആ സമയത്താണ് കൊല്ലപ്പെട്ട യുവതിയുടെയും രതീഷിന്റെ ബന്ധം അറിയുന്നതും കൈയ്യോടെ പിടികൂടിയതും. വലിയ പ്രശ്നങ്ങളാണ് ആ സമയം ഉണ്ടായത്. എന്നാല്‍ ഇനി ഇങ്ങനെയൊന്നും ഉണ്ടാവില്ലെന്ന് പറഞ്ഞ് പ്രശ്നം ഒത്തു തീർപ്പ് ആക്കുകയായിരുന്നു.

പക്ഷേ ഇരുവരും തമ്മിലുള്ള ബന്ധം വീണ്ടും തുടരുകയായിരുന്നു. യുവാവുമായുള്ള ബന്ധത്തിന്റെ പേരിലാണ് പുത്തന്‍കാട്ടില്‍ ഉണ്ണി എന്ന് വിളിക്കുന്ന മുപ്പത്തിയഞ്ചുകാരനായ രതീഷ് ഭാര്യാ സഹോദരിയെ കൊലപ്പെടുത്തിയത്. ഒളിവില്‍ പോയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് വിദേശത്ത് നിന്നുമുള്ള ഒരു ഫോണ്‍ സന്ദേശത്തിന് പിന്നാലെയായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ രതീഷിനെ അന്വേഷിച്ച്‌ പൊലീസ് ഒരുപാട് വലഞ്ഞിരുന്നു.

ഇയാളുമായി ബന്ധമുള്ള എല്ലാവരെയും പൊലീസ് ചോദ്യം ചെയ്യുകയും ചിലരെ നിരീക്ഷണത്തില്‍ വയ്ക്കുകയും ചെയ്തു. ഇതിനിടയിലാണ് വിദേശത്ത് നിന്നും ഒരു ഫോണ്‍ കോള്‍ പട്ടണക്കാട് എസ്‌ഐ മഹേഷിന്റെ മൊബൈലിലിലേക്ക് വരുന്നത്. രതീഷിന്റെ സഹോദരന്റെ ഭാര്യ വീട്ടില്‍ രതീഷുണ്ടെന്നും തുടർന്ന് അവിടത്തെ നമ്പറും നൽകി.

ഇതോടെ ഫോണില്‍ വിളിച്ചയാള്‍ നല്‍കിയ നമ്പറിന്റെ മേല്‍വിലാസം എടുക്കുകയും അവിടേക്ക് എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് എത്തുകയുമായിരുന്നു. വീടു വളഞ്ഞ ശേഷം പൊലീസ് വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്ന രതീഷിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ സഹോദരന്റെ ഭാര്യയുടെ അമ്മ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ.

രാത്രിയില്‍ ചെങ്ങണ്ടയിലെത്തിയ രതീഷ് ഇവരോട് കള്ളം പറഞ്ഞാണ് വീട്ടില്‍ തങ്ങിയത്. വിദേശത്ത് നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് അപ്പോള്‍ തന്നെ പൊലീസ് എത്തിയതിനാല്‍ ഇവിടെ നിന്നും രക്ഷപെടാന്‍ കഴിഞ്ഞില്ല.

തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ കുറ്റം സമ്മതിച്ചു. കൊലപാതകം കഴിഞ്ഞ് തങ്കി റെയില്‍വേ ഗേറ്റിന് സമീപമുള്ള സുഹൃത്തിന്റെ വീട്ടിലെത്തി മദ്യപിച്ച ശേഷം അവിടെ തങ്ങാനായിരുന്നു നീക്കം. എന്നാല്‍ അവിടെ നിന്നും ഇയാള്‍ വീണ്ടും മുങ്ങുകയായിരുന്നു.

സുഹൃത്തിനോട് കൊലപാതക വിവരം പറഞ്ഞതോടെ അയാള്‍ അവിടെ നിന്നും വേഗം പോകാന്‍ പറഞ്ഞതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇതിനിടയില്‍ യുവതിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. രതീഷിന്റെ കുടുംബവീട്ടില്‍ നിന്നും പിതാവെത്തി രതീഷിന്റെ വീട്ടില്‍ അന്വേഷിച്ചെങ്കിലും അവിടെ ആരും ഇല്ലാ എന്ന് മനസ്സിലായി.

വീടിനുള്ളില്‍ ഫാന്‍ കറങ്ങുന്ന ശബ്ദം കേട്ട വിവരം പൊലീസ് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞു. രാത്രി 12 മണിയോടെ പൊലീസും യുവതിയുടെ മാതാപിതാക്കളും ഒരുമിച്ചെത്തി വീടിന്റെ വാതില്‍ തട്ടിവിളിച്ചിട്ടും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിപൊളിച്ച്‌ അകത്ത് കയറിയപ്പോഴാണ് മൃതദേഹം കാണുന്നത്.

പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയത്തിലായതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് രതീഷ് പൊലീസിനോട് വ്യക്തമാക്കി. തര്‍ക്കത്തിനിടയില്‍ മര്‍ദ്ദിച്ചപ്പോള്‍ ബോധരഹിതയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

കൊല്ലപ്പെട്ട യുവതിയുമായി അടുപ്പത്തിലായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിക്ക് മറ്റൊരാളുമായും അടുപ്പം ഉണ്ടായി. അവര്‍ തമ്മിലുള്ള ബന്ധം വിവാഹത്തിലേക്ക് പോകുന്നതിനേ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ രതീഷ് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പെണ്‍കുട്ടി ബോധരഹിതയായി താഴെവീണു. പിന്നാലെ കഴുത്ത് ഞെരിച്ച്‌ കൊന്നതായി രതീഷ് പൊലീസിനോട് പറയുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബീഹാറിൽ നടന്ന തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിലും അപ്രതീക്ഷിത വിജയം നേടി എൻഡിഎ സ്ഥാനാർത്ഥികൾ.  (7 minutes ago)

എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എ കെ ശശീന്ദ്രനെ  (6 hours ago)

ഒല്ലൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി അയൽവാസി; കിണറ്റിൽ ചാടിയ പ്രതിയെ പുറത്തെടുത്തത് ഫയർഫോഴ്സ്, അറസ്റ്റിൽ  (7 hours ago)

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു....ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും മല്‍സരിക്കും  (7 hours ago)

വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണിക്ക് പുതിയ ജീവിതം  (7 hours ago)

സുപ്രീംകോടതിയില്‍ അഭിഭാഷകനെ മാറ്റി ദേവസ്വം ബോര്‍ഡ്  (7 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ കണ്ണൂരില്‍  (7 hours ago)

ഇറാന്റെ ‘കിരീട രത്നം’പിടിച്ചെടുക്കാൻ അമേരിക്ക  (7 hours ago)

19 പ്രവാസികളെ തൂക്ക് UAE ഭരണാധികാരിയുടെ ഉത്തരവ് TVM -ദുബായി വിമാനം ഇറങ്ങാതെ.. KOCHI-DUBAI 70000 രൂപ ടിക്കറ്റ്‌  (7 hours ago)

പ്രവാസികളേ... ശ്രദ്ധിക്കൂ ഈ നിയമം അറിഞ്ഞില്ലെങ്കിൽ പോക്കറ്റ് കാലിയാകും ... ജയിലിലുമാകും ...!  (7 hours ago)

ഡ്രോൺ ആക്രമണം: ദുബായ് വിമാനത്താവളം അടച്ചു ദുബായിലേക്ക് പുറപ്പെട്ട വിമാനങ്ങൾ തിരിച്ചിറക്കി  (7 hours ago)

നിയമസഭ തിരഞ്ഞെടുപ്പില്‍ അഖില്‍ മാരാര്‍ തൃക്കാക്കരയില്‍ മത്സരിക്കും  (7 hours ago)

ഞാനവനോട് ക്ഷമ ചോദിച്ചിരുന്നു: ലോകകപ്പില്‍ ഇന്ത്യയുടെ കളി മാറിയത് സഞ്ജു വന്നശേഷമെന്ന് സൂര്യകുമാര്‍ യാദവ്  (8 hours ago)

യുവാക്കളെ ആഡംബര ഹോട്ടലുകളില്‍ എത്തിച്ചു പണം തട്ടുന്ന സംഘം പിടിയില്‍  (8 hours ago)

അങ്കമാലിയില്‍ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തി  (9 hours ago)

Malayali Vartha Recommends