ഗവർണറുടെ ക്ഷണപ്രകാരം രാജ്ഭവനിലെത്തിയപ്പോൾ കാത്തിരുന്നത് വമ്പൻ സർപ്രൈസ്: ആ സമ്മാനത്തിൽ സന്തോഷവതിയായി സെൽവമാരി

പ്രതിസന്ധികളോട് പടവെട്ടി ജീവിതത്തിൽ ഉന്നമനങ്ങൾ കൈവരിച്ച സെൽവ മാരിയുടെ ജീവിതം മാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധയാകർഷിച്ചിരുന്നു. സെൽവ മാരിയുടെ പോരാട്ടത്തിന്റെ കഥയറിഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവരെ രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നു.ഗവർണറുടെ ക്ഷണപ്രകാരം രാജ്ഭവനിലെത്തിയ സെൽവമാരിയെ കാത്തിരുന്നത് വമ്പൻ സർപ്രൈസുകളായിരുന്നു.
രാജ്ഭവനിൽ ഗവർണറുടെ അതിഥിയായി പങ്കിട്ട കുറച്ചുനേരം അവരുടെ ജീവിതത്തിൽ മറക്കാനാകാത്തതായിരുന്നു. മടങ്ങാൻ നേരം ഗവർണർ ഒരു സ്നേഹസമ്മാനവും സെൽവമാരിക്ക് കൊടുത്തു. മനോഹരമായ ഒരു കസവുസാരിയായിരുന്നു അത്. സെൽവമാരിയെ സംബന്ധിച്ച് വളരെ ആഹ്ലാദകരമായ നിമിഷമായിരുന്നു അത്. സർക്കാർ ഹൈസ്കൂളിലെ അധ്യാപികയായ സെൽവ മാരി ചൊവ്വാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടത്.
പ്രതിസന്ധികളിൽ പതറാതെ പഠനത്തിന് മുൻഗണന നൽകി സെൽവമാരി നടത്തിയ പോരാട്ടം കഷ്ടപ്പെടുന്ന ഒരോ കുട്ടിക്കും പ്രചോദനമാണെന്ന് അദ്ദേഹം തുറന്നടിച്ചു. പഠനം തുടരണമെന്നും ഗവർണർ സെൽവ മാരിക്ക് ഉപദേശം നൽകി . സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടട്ടേയെന്ന് ആശംസിക്കുകയും ചെയ്തു.
അവധി ദിവസങ്ങളിൽ ഏലത്തോട്ടത്തിൽ പണിയെടുത്ത് ഹൈസ്‌കൂൾ അധ്യാപികയായ കുമളി ചോറ്റുപാറ സ്വദേശിനി സെൽവമാരിയെ ഗവർണർ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു . എന്നിട്ട് ആയിരുന്നു അദ്ദേഹം രാജ്ഭവനിലേക്ക് ക്ഷണിച്ചത്.
അവധി ദിവസങ്ങളിൽ ഏലത്തോട്ടത്തിൽ പണിയെടുത്തും രാത്രി ഉറക്കമിളച്ചിരുന്ന് പഠിച്ചും പ്രതിസന്ധികളോട് പോരാടിയും ഇരുപത്തിയെട്ടുകാരിയെ വഞ്ചിവയൽ സ്കൂളിലെ ഹൈസ്കൂൾ അധ്യാപികയാകുകയായിരുന്നു സെൽവ മാരി. ഇവരുടെ അതിജീവനത്തിന്റെ കഥ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു .
ചെറുപ്രായത്തിൽ അച്ഛൻ ഉപേക്ഷിച്ച് പോയി. മൂന്ന് പെൺമക്കളെ വളർത്താൻ അമ്മ സെൽവം ഏറെ കഷ്ടപ്പെട്ടു. ഏലമലക്കാടുകളിൽ പണിയെടുത്തായിരുന്നു അവർ കുടുംബം പുലർത്തിപ്പോന്നത്. അമ്മയ്ക്കൊപ്പം അവധിദിവസങ്ങളിൽ സെൽവമാരിയും പണി ചെയ്യാൻ ഇറങ്ങി.
ചോറ്റുപാറ ജി.എൽ.പി. സ്കൂൾ, മുരിക്കടി സ്കൂൾ എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം തമിഴ്നാട്ടിൽ പ്ലസ്ടു പഠിച്ചു ഉയർന്ന വിജയം നേടി. തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ ബിരുദ പഠനത്തിന് ഗണിതം തിരഞ്ഞെടുത്തു.
ചില ഒറ്റപ്പെടലുകൾ ജീവിതത്തിൽ നേരിട്ടിരുന്നു അപ്പോഴൊക്കെ അമ്മയുടെ മുഖം ഓർമ്മ വന്നതിനാൽ വീണ്ടും പോരാടി പഠിച്ചു.
നന്നായി കഷ്ടപ്പെട്ടപ്പോൾ ഇംഗ്ലീഷ് അറിഞ്ഞുകൂടാ എന്ന പരിമിതി ഒഴിവായി. ഡിഗ്രി നല്ല മാർക്കോടെ തന്നെ നേടി. യൂണിവേഴ്സിറ്റി കോളജിൽനിന്ന് എം.എസ്.സി.യും
കുമളിയിലെ എം.ജി. യൂണിവേഴ്സിറ്റി സെന്ററിൽനിന്നു ബി.എഡും തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽനിന്നു എം.എഡും , ഒന്നാം റാങ്കോടെ എം.ഫിലും സെൽവ മാരി നേടിയെടുത്തു. . ഇപ്പോൾ ഇവിടെ പി.എച്ച്.ഡി. വിദ്യാർഥിയാണ് ഇവർ . കോളജ് അധ്യാപക യോഗ്യതാ പരീക്ഷയായ നെറ്റും കഷ്ടപ്പെട്ട് നേടിയെടുത്തിട്ടുണ്ട്.
പി.എസ്.സിയുടെ വനിതാ സിവിൽ പോലീസ് റാങ്ക് ലിസ്റ്റിൽ സെൽവമാരിയുടെ പേര് വന്നിരുന്നു. എന്നാൽ അതിനോട് വലിയ താത്പര്യം ഇല്ല. 2017-ലാണ് ഹൈസ്കൂൾ അധ്യാപക തസ്തികയിലേക്ക് പി.എസ്.സി. പരീക്ഷ എഴുതിയത്. നിയമന ഉത്തരവ് 2020-ൽ കിട്ടിയിരുന്നു. എന്നാൽ ഈ വർഷമായിരുന്നു ജോലിയിൽ പ്രവേശിച്ചത്. അധ്യാപനം ഇഷ്ടമാണ്. പക്ഷേ സിവിൽ സർവീസ് നേടി എടുക്കുക എന്ന വലിയ ലക്ഷ്യമാണ് സെൽവമാരിക്കുള്ളത്. ഏതായാലും ഗവർണറുടെ കിട്ടിയതോടെ ഇരട്ടി സന്തോഷം ആണ് സെൽവമാരിക്ക് കിട്ടിയിരിക്കുന്നത്
https://www.facebook.com/Malayalivartha





















