സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് പട്ടിണിക്കിടുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസിൽ പൊലീസ് വനിത കമീഷനില്‍ വിശദീകരണം നല്‍കി; ഇത് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് കമീഷന്‍ വ്യക്തമാക്കി

സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കും അച്ഛനും മര്‍ദ്ദനമേറ്റ കേസില്‍ എറണാകുളം നോര്‍ത്ത് പൊലീസ് ഇന്‍സ്പെക്ടര്‍ സംസ്ഥാന വനിത കമീഷനില്‍ നേരിട്ടെത്തി വിശദീകരണം നല്‍കി. ഇത് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് കമീഷന്‍ വ്യക്തമാക്കി.
വ്യാഴാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്തെ കമീഷന്‍ മുഖ്യ ഓഫീസിലെത്തിയാണ് ഇന്‍സ്പെക്ടര്‍ വിശദീകരണം നല്‍കിയത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് പട്ടിണിക്കിടുകയും മര്‍ദ്ദിക്കുകയും
ചെയ്തു വെന്ന് വ്യക്തമാക്കി ചളിക്കവട്ടം സ്വദേശിനി നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് നിസാര വകുപ്പ് ചേര്‍ത്താണ് കേസെടുത്തതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. തുടര്‍ന്ന് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനിത കമീഷന്‍ സ്വമേധയാ കേസെടുത്തു.
സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമര്‍ദ്ദനത്തിനിരയായിയെന്നും ഇത് അന്വേഷിക്കാനെത്തിയ അച്ഛന്റെ കാല് തല്ലിയൊടിച്ചു വെന്നും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവ് പച്ചാളം പനച്ചിക്കല്‍ വീട്ടില്‍ ജിപ്സണ്‍(31), ഇയാളുടെ അച്ഛന്‍ പീറ്റര്‍ (58) എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.
https://www.facebook.com/Malayalivartha





















