അട്ടഹാസവും ഭീതിയുണര്‍ത്തുന്ന ശബ്ദങ്ങളും പുറപ്പെടുവിച്ച് അർദ്ധരാത്രിയിൽ മന്ത്രവിദ്യകൾ; കോഴി, തവള, ഓന്ത് മുതൽ ആര്‍ത്തവ രക്തം വരെ പൂജയ്ക്ക്:- തലസ്ഥാനത്തുള്ള പ്രശസ്തമായ മുസ്ലിം പള്ളിയില്‍ നിന്നുള്ള അനുഗ്രഹമാണെന്ന് ആളുകളെ വിശ്വസിപ്പിച്ച് കരുനാഗപ്പള്ളിയില്‍ 43കാരി മന്ത്രവാദ തട്ടിപ്പ് നടത്തി ഇരകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുന്നതായി ആരോപണം- ഭർത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീക്കൊപ്പം താമസിക്കുന്നത് 36വയസുകാരനും ഗുണ്ടകളും
മന്ത്രവാദ തട്ടിപ്പ് നടത്തി ഇരകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുന്നതായി ആരോപണം. കരുനാഗപ്പള്ളിയില്‍ 43കാരിയുടെ നേതൃത്വത്തില്‍ വീട് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ലക്ഷങ്ങൾ പോയിട്ടും യുവതിക്കൊപ്പമുള്ള ഗുണ്ടാസംഘത്തെ ഭയന്ന് ആരും പൊലീസില്‍ പരാതി നൽകാൻ തയ്യാറാകുന്നില്ല. തലസ്ഥാനത്തുള്ള പ്രശസ്തമായ മുസ്ലിം പള്ളിയില്‍ നിന്നുള്ള അനുഗ്രഹമാണെന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് ഇവരുടെ തട്ടിപ്പ്. പുത്തന്‍തെരുവിന് സമീപത്തെ വീട് കേന്ദ്രീകരിച്ച് നടക്കുന്ന മന്ത്രവാദത്തിനും ആഭിചാര ക്രിയകൾക്കും രണ്ട് ലക്ഷത്തോളം രൂപയാണ് ഫീസിനത്തില്‍ വാങ്ങുന്നത്. പൂജാസാമഗ്രികള്‍ അടങ്ങിയ 'കിറ്റ്' ഇവര്‍ തന്നെ ലഭ്യമാക്കും.
അര്‍ദ്ധരാത്രയോടെയാണ് മന്ത്രവിദ്യകള്‍. അട്ടഹാസവും ഭീതിയുണര്‍ത്തുന്ന ശബ്ദങ്ങളും പുറപ്പെടുവിച്ച് ഇരകളുടെ കണ്ണില്‍ പൊടിയിടുന്ന കലാപരിപാടിയാണ് നടക്കുന്നതെന്ന് തട്ടിപ്പിലകപ്പെട്ട കുടുംബത്തിലെ യുവാവ് പറയുന്നു. ഭർത്താവ് ഉപേക്ഷിച്ച് പോയ ഇവർ 36 വയസുള്ള യുവാവിനൊപ്പമാണ് താമസം. കോഴി, തവള, ഓന്ത്, പല്ലി, പൂച്ച എന്നിവയുടെ അറുത്തെടുത്ത തല, എരിക്ക്, ആട്ടിന്‍രോമം, എണ്ണ, ആര്‍ത്തവ രക്തം, തിപ്പലി, ചമതകള്‍, നീല ഉമ്മം, കടലാടി തുടങ്ങിയവയാണ് പൂജ സാമഗ്രികള്‍.
സാമഗ്രികള്‍ സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് 20,000 മുതല്‍ 30,000 രൂപ വരെയുള്ള പൂജാ കിറ്റുകള്‍ നല്‍കുന്നു. വെള്ളിയാഴ്ചയും അമാവാസിയിലും മന്ത്രവാദങ്ങളുടെ എണ്ണം കൂടും. ധനലാഭം, രോഗശാന്തി, ആഗ്രഹ സാഫല്യം, മനസമാധാനം തുടങ്ങിയവയ്ക്കും പൂജകള്‍ നടത്തും. യജ്ഞം, പൂജ, ബാധയൊഴിപ്പിക്കല്‍, ജിന്നുസേവ, അറബിമാന്ത്രികം, ഇസ്മിന്റെ പണി എന്നിങ്ങനെ പല പേരുകളിലാണ് ഇവരുടെ മന്ത്രവാദം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുനിന്നും നിരവധി പേര്‍ ഇപ്പോഴും ഇവിടെയെത്തുന്നുണ്ട്. മക്കളുടെ ജാതകദോഷം മുതല്‍ കുട്ടികളുണ്ടാകാനും ശത്രുവിന്റെ നാശം കാണാനുമെല്ലാം മന്ത്രവാദത്തിനെത്തുന്നവരാണ് ഏറെ.
https://www.facebook.com/Malayalivartha