കയ്യാങ്കളി രാഷ്ട്രീയത്തിന് തിരിച്ചടി ; പ്രതിഷേധങ്ങളെ അക്രമമാക്കരുത്; ശിവൻകുട്ടി രാജി വെയ്ക്കണമെന്ന ആവശ്യവുമായി സി പി ജോൺ രംഗത്ത്
2015 മാർച്ച് പതിമൂന്നിന് കെ.എം മാണി ബജറ്റ് അവതരിപ്പിക്കാൻ വന്നപ്പോൾ അന്നത്തെ പ്രതിപക്ഷം കാട്ടിക്കൂട്ടിയത് ഇന്നും മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്നതാണ്. മാണിയുടെ അഴിമതിയാണ് ഇതിന് കാരണമെന്നാണ് പറയുന്നത്. ബാർ കോഴ കേസിൽ അഴിമതി കാണിച്ചു അതിനാൽ ബജറ്റ് അവതരിപ്പിക്കരുതെന്ന് പറഞ്ഞായിരുന്നു അന്ന് ചാടികയറിയത്.
അഴിമതിക്കാരാനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നതെന്നായിരുന്നു നിയമസഭാ കൈയാങ്കളി കേസില്‍ ആദ്യം വാദം നടന്നപ്പോള്‍ സംസ്ഥന സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്.
എന്നാൽ കഴിഞ്ഞ ആഴ്‌ച കെ.എം.മാണി അഴിമതിക്കാരനെന്ന പരാമര്‍ശം സുപ്രീംകോടതിയില്‍ തിരുത്തി സംസ്ഥാന സര്‍ക്കാര്‍. അന്നത്തെ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ സുപ്രീംകോടതിയില്‍ ഇപ്പോൾ അറിയിച്ചത്. ഇപ്പോഴിതാ, സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സി എം പി ജനറൽ സെക്രെട്ടറി സി പി ജോൺ.
നിരുക്തപരമായ അക്രമ സംഭവങ്ങൾക്ക് സഭ സാക്ഷ്യം അന്ന് സാക്ഷ്യം വഹിച്ചിരുന്നു. അന്നത് കോടതിയിൽ യുഡിഎഫ് സർക്കാർ എത്തിച്ചു. ഇപ്പോളിതാ വിഷയത്തിൽ സുപ്രീംകോടതി ചരിത്രപരമായ വിധിയാണ് പുറപ്പെടുവിച്ചിരിക്കുന്നത്., നിയമ സഭക്കകത്ത് എന്തും ചെയ്യാമെന്ന്കരുതരുത് അക്രമ സ്വഭാവത്തോടെ നിന്നാൽ കോടതിയിൽ പോയി നിൽക്കണമെനന്നായിരുന്നു കോടതിയുടെ നടപടി. ഫെയ്‌സ് ടു ഫെയ്‌സ് എന്ന ചാനലിലൂടെ ഈ നടപടിയെ സ്വാഗതം ചെയ്യുന്നു എന്ന് സി പി ജോൺ വ്യക്തമാക്കി.
നിരവധി സംഭവങ്ങൾ ഇതിന് മുൻപും ഇതുപോലെ ഇന്ത്യയിൽ നടന്നിട്ടുണ്ട്. പ്രതിഷേധങ്ങളെ അക്രമമാക്കരുതെന്ന് സുപ്രീംകോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നു വിദ്യാഭ്യാസ മന്ത്രി കോടതിയിൽ പോകുന്നതിന് മുൻപ് രാജിവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha