Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

സായാഹ്ന സവാരിക്കിടെ ഏജീസ് ഓഫീസ് ഉദ്യോഗസ്ഥ ദമ്പതികളെ മാനഭംഗപ്പെടുത്തി നരഹത്യക്ക് ശ്രമിച്ച കേസ്; പ്രതികളെ ആഗസ്റ്റ് 6 ന് ഹാജരാക്കാൻ കോടതി ഉത്തരവ്; പേട്ട പോലീസ് ഒത്താശയോടെ കേസ് പിൻവലിക്കാൻ പ്രതികൾ ഉദ്യോഗസ്ഥരുടെ വീട് കയറി ഭീഷണി മുഴക്കി

30 JULY 2021 06:48 PM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്ത് സായാഹ്ന സവാരിക്കിടെ ഏജീസ് ഓഫീസ് ഉദ്യോഗസ്ഥ ദമ്പതികളിലെ ഭാര്യമാരെ കടന്നു പിടിക്കുകയും ലൈംഗിക ചേഷ്ടകൾ കാട്ടി മാനഭംഗപ്പെടുത്തുകയും ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ വാൾകൊണ്ട് വെട്ടി നരഹത്യക്ക് ശ്രമിക്കുകയും ചെയ്ത കേസിൽ 4 പ്രതികളെ അഗസ്റ്റ് 6 ന് ഹാജരാക്കാൻ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. ജാമ്യം നിരസിക്കപ്പെട്ട് ജയിലിൽ പാർപ്പിച്ചിട്ടുള്ള രണ്ടു പ്രതികളെ ഹാജരാക്കാൻ ജില്ലാ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ടയക്കാനും അഡീ.സി ജെ എം വിവിജ രവീന്ദ്രൻ ഉത്തരവിട്ടു.


ഇരകളായ യുവതികളുടെ രഹസ്യമൊഴി ജൂലൈ 15 ന് ജുഡീഷ്യൽ മജിസ്ട്രേട്ട് അശ്വതി നായർ രേഖപ്പെടുത്തിയിട്ടുണ്ട്. വിചാരണയിൽ ഗുണ്ടകളായ പ്രതികളുടെ ഭീഷണിയിലോ സ്വാധീനത്താലോ മൊഴി തിരുത്തി കൂറുമാറി പ്രതിഭാഗം ചേരാതിരിക്കാനാണ് രഹസ്യ മൊഴിയെടുത്തത്. മാനഭംഗവും നരഹത്യാശ്രമവും ചാർജ് ചെയ്യപ്പെട്ട കേസ് സെഷൻസ് കോടതി വിചാരണ ചെയ്യേണ്ടതാകയാൽ കേസ് സെഷൻസ് കോടതി വിചാരണക്കായി കമ്മിറ്റ് ചെയ്യുന്നതിൻ്റെ ഭാഗമായാണ് പ്രതികളെ കോടതി വിളിച്ചു വരുത്തുന്നത്.

 

 

 

 

 

 

 

 

പ്രതികൾക്ക് കുറ്റപത്രത്തിൻ്റെയും വിചാരണക്ക് പ്രോസിക്യൂഷൻ ആശ്രയിക്കുന്ന അനുബന്ധ രേഖകളുടെയും പകർപ്പുകൾ മജിസ്ട്രേട്ട് കോടതി നൽകിയ ശേഷം കേസ് സെഷൻസ് കോടതിക്ക് കമ്മിറ്റ് ചെയ്തയക്കും. ക്രിമിനൽ നടപടി ക്രമത്തിലെ 193 , 209 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് സെഷൻസ് കോടതി വിചാരണക്കായി കമ്മിറ്റ് ചെയ്യുന്നത്.

വഞ്ചിയൂർ പാറ്റൂർ റ്റി.സി. 27/577 ൽ കൊച്ചു രാജേഷ് എന്ന രാകേഷ് ഏലിയാസ് (28) , കണ്ണമ്മൂല കുളവരമ്പിപിൽ വീട്ടിൽ പ്രവീൺ (25) , പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവരും കുറ്റക്കാർക്ക് അഭയം കൊടുത്തവരുമായ പട്ടം റ്റി. പി. എസ് നഗറിൽ ഷിജു (25) , നെടുമങ്ങാട് കരിപ്പൂര് പുലിപ്പാറ സുനിത ഭവനിൽ അഭിജിത്ത് (25) എന്നിവരാണ് കേസിലെ ഒന്നു മുതൽ 4 വരെയുള്ള പ്രതികൾ. ഒന്നും രണ്ടും പ്രതികൾ ജാമ്യം നിരസിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്.

 

 

 

 

 

 

 


തലസ്ഥാനത്തെ സ്റ്റാച്ച്യു അക്കൗണ്ടൻ്റ് ജനറൽ ഓഫീസിലെ ജീവനക്കാരായ ഹരിയാന സ്വദേശി രവി യാദവ് , ഉത്തർപ്രദേശ് സ്വദേശി ജഗത് സിംഗ് എന്നിവരും ഭാര്യമാരും ആണ് ആക്രമണത്തിനിരയായത്. ജൂൺ 27 ന് രാത്രി 8.30 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പേട്ട അമ്പലത്തുമുക്ക്‌ ടി വി റോഡിലെ റെയ്ൻ ബോ ഫ്ലാറ്റിന് സമീപത്തു കൂടി സായാഹ്ന സവാരി നടത്തത്തിനിടെയാണ് അനിഷ്ട സംഭവം അരങ്ങേറിയത്.

ആക്റ്റീവ സ്ക്കൂട്ടറിൽ വന്ന രണ്ടു പ്രതികൾ യുവതികളെ കൈയ്ക്ക് കടന്നുപിടിക്കുകയും ലൈംഗിക ചേഷ്ടകൾ കാട്ടി മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കുറ്റകരമായ കൈയ്യേറ്റവും ബലപ്രയോഗവും നടത്തി. പുറകേ നടന്നു വന്ന ഭർത്താക്കൻമാർ ഇത് കണ്ട് ചോദ്യം ചെയ്തപ്പോൾ പ്രതികൾ കയ്യിൽ കരുതിയിരുന്ന വാൾ കൊണ്ട് ഭർത്താക്കൻമാരെ വെട്ടുകയായിരുന്നു.

 

 

 

 

 

 

 


ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടികളെ കൊല്ലുമെന്ന ഭീഷണിയും മുഴക്കി. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടുന്നതിനിടയിൽ പ്രതികൾ രക്ഷപ്പെട്ടു. പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചത് പോലീസായിരുന്നു. ആശുപത്രിയിൽ നിന്ന് തിരിച്ച് വീട്ടിലെത്തിയ കുടുംബത്തെ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ വീട് കയറി ഭീഷണിപ്പെടുത്തിയിരുന്നു. സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് വിവാദമായതോടെയാണ് കാലവിളംബം വരുത്തിയ പോലീസ് പ്രതികളെ പിടികൂടാൻ തയ്യാറായത്.

 

പേട്ട പോലീസും ഗുണ്ടാസംഘങ്ങളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കാരണമാണ് പോലീസ് ഒത്താശയോടെ പ്രതികൾ അന്യസംസ്ഥാനക്കാരായ ഉദ്യോഗസ്ഥരുടെ വീട് തേടിച്ചെന്ന് കേസ് പിൻവലിക്കാൻ ഭീഷണി മുഴക്കിയതെന്ന ആരോപണമുയർന്നിട്ടുണ്ട്.

 

 

 

 

 

 

 

 


പേട്ട , വഞ്ചിയൂർ പോലീസ് സ്റ്റേഷനുകളിലായി അടി പിടി , കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഒന്നാം പ്രതിയായ രാകേഷ്. ഇയാൾ 3 കേസുകളിൽ വിചാരണ നേരിടുകയാണ്. 2015 ൽ മോഷണക്കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ഈ കേസിൽ 2019 ൽ ജാമ്യത്തിലിറങ്ങി. രണ്ടാം പ്രതിയായ പ്രവീൺ 2015 ൽ മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്ത സുനിൽ ബാബു കൊലക്കേസിലെ മുഖ്യ പ്രതി കൊപ്ര സുരേഷിൻ്റെ സഹോദരനാണ്. ജൂലൈ 21നാണ് പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജൂലൈ 28 ന് കുറ്റപത്രം സമർപ്പിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (2 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (2 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (2 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (2 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (2 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (3 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (3 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (3 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (3 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (3 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (4 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (4 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (4 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (4 hours ago)

Malayali Vartha Recommends