അരുവിക്കര ഡാമിന്റെ നാലാമത്തെ ഷട്ടർ ഉയർത്തി; നിലവിൽ 15 സെന്റിമീറ്ററാണ് ഉയർത്തിയിട്ടുള്ളത്
വൃഷ്ടിപ്രദേശങ്ങളിൽ മഴ പെയ്യുന്നതിനാൽ അരുവിക്കര ഡാമിന്റെ നാലാമത്തെ ഷട്ടർ ഉയർത്തി. നിലവിൽ 15 സെന്റിമീറ്ററാണ് ഉയർത്തിയിട്ടുള്ളത്. ഇന്ന് (സെപ്റ്റംബർ-16) രാവിലെ 10 ന് അത് 25 സെന്റിമീറ്റർ കൂടി ( മൊത്തം - 40 cm) ഉയർത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് കാലവര്‍ഷം പിന്‍വാങ്ങുമ്പോള്‍ വയനാട് ജില്ലയില്‍ 30.5 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ ശരാശരി 1649.11 മില്ലിമീറ്റര്‍ മഴയാണ് ആകെ ലഭിച്ചത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലകളിലൊന്നാണ് വയനാട്. ശരാശരി 2371.6 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ പ്രതീക്ഷിച്ചിരുന്നത്. ബാണാസുര അണക്കെട്ടിെന്റ വൃഷ്ടിപ്രദേശത്താണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് -4237.7 മില്ലിമീറ്റര്‍.
അതോടൊപ്പം തന്നെ ഏറ്റവും കുറവ് അമ്മാനിയിലാണ് -502 മില്ലിമീറ്റര്‍. ബാണാസുര മല, ചെമ്ബ്ര, എളമ്പി ലേരി എന്നീ മലത്തലപ്പുകളില്‍ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി 3500 മില്ലിമീറ്റര്‍ മഴ ലഭിച്ചപ്പോള്‍, തെക്കുപടിഞ്ഞാറന്‍ കുന്നിന്‍പ്രദേശങ്ങളായ മാനന്തവാടി, എടവക, പടിഞ്ഞാറത്തറ, അച്ചൂര്, പുത്തുമല, വെള്ളമുണ്ട എന്നിവിടങ്ങളില്‍ ശരാശരി 1981.27 മില്ലിമീറ്ററും കല്പറ്റ, മുട്ടില്‍, കൈനാട്ടി, പനമരം, മടക്കിമല ഉള്‍പ്പെടുന്ന മധ്യവയനാട്ടില് 1244.36 മില്ലിമീറ്ററും മഴ ലഭിക്കുകയുണ്ടായി.
കല്ലൂര്‍, കാട്ടിക്കുളം, നെന്മേനി, അമ്മാനി (കിഴക്കന്‍ വയനാട്) എന്നിവിടങ്ങളില്‍ 733.63 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചതെന്ന് ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജിയുടെ പഠനം വ്യക്തമാക്കുന്നു.
കൂടാതെ, മണ്‍സൂണ്‍ മഴയില്‍ ഇത്തവണ കാര്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും മഴ ശക്തമായത് ജൂലൈ പകുതിക്ക് ശേഷമാണ്. കണക്കനുസരിച്ച് ഇത്തവണ ജൂലൈയിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 867.7 മില്ലി മീറ്ററും 2018-19 വര്‍ഷം ആഗസ്റ്റില്‍ 1100 മില്ലിമീറ്റര്‍ മഴയും ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha