എനിക്ക് സല്യൂട്ട് തരണം! ഞാൻ സല്യൂട്ട് ഇങ്ങെടുക്കുവാ; ചോദിക്കുന്നവർക്കൊക്കെ സല്യൂട്ട് വാരിക്കോരി കൊടുക്കുക്കാമോ? സുരേഷ് ഗോപി എം പി എസ്‌ഐയെ പൊലീസ് ജീപ്പില്‍ നിന്ന് വിളിച്ചിറക്കി സല്യൂട്ട് അടിപ്പിച്ചത് വലിയ വിവാദമായി മാറി, എന്നാൽ അറിഞ്ഞിരിക്കേണ്ടത് ഇതാണ്....
ഒല്ലൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിച്ച സംഭവം വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. താന്‍ എം പിയാണെന്നും തനിക്ക് സല്യൂട്ട് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും പറഞ്ഞാണ് സുരേഷ് ഗോപി എം പി ഒല്ലൂര്‍ എസ്‌ഐയെ പൊലീസ് ജീപ്പില്‍ നിന്ന് വിളിച്ചിറക്കി സല്യൂട്ട് അടിപ്പിച്ചത്. ഇതിനുപിന്നാലെ പ്രോട്ടോകോള്‍ പ്രകാരം ഒരു എംപിക്ക് പൊലീസ് സല്യൂട്ട് അടിക്കേണ്ടതുണ്ടോ എന്ന ചോദ്യം പലഭാഗങ്ങളില്‍ നിന്നും ഉയർന്നിരിക്കുകയാണ്.
പുത്തൂരില്‍ കാറ്റു മൂലം നാശനഷ്ടമുണ്ടായ സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. താന്‍ എം.പിയാണെന്നും തനിക്ക് സല്യൂട്ട് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും സുരേഷ് ഗോപി ഒല്ലൂര്‍ എസ്.ഐയോട് പറയുകയായിരുന്നു.
എന്നാൽ പൊലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ പ്രകാരം എംപിക്കും എംഎല്‍എക്കും പൊലീസ് സല്യൂട്ടടിക്കേണ്ടതില്ല. 'ആന്തരികമായ ബഹുമാനത്തിന്റെ ബാഹ്യമായ പ്രകടനം' എന്നാണ് സല്യൂട്ട് എന്ന വാക്കിന്റെ പൊതുവെയുള്ള അര്‍ഥം.
പണ്ട് ബ്രിട്ടീഷ് സൈന്യത്തില്‍ തലയിലെ തൊപ്പി അല്‍പ്പമൊന്ന് ഉയര്‍ത്തിയാണ് ആദരവ് പ്രകടിപ്പിച്ചിരുന്നത്. പിന്നാലെ ഇത് പരിഷ്കരിച്ചാണ് ഇന്നത്തെ സല്യൂട്ടില്‍ എത്തിനിൽക്കുന്നത്. പൊലീസ് സ്റ്റാന്‍റിങ് ഓര്‍ഡര്‍ പ്രകാരം എം.എല്‍.എ, എംപി, മേയര്‍, ചീഫ് സെക്രട്ടറി എന്നിവരൊന്നും പൊലീസിന്‍റെ സല്യൂട്ടിന് അര്‍ഹരല്ല എന്നതാണ്.
കൂടാതെ സല്യൂട്ട് ചെയ്യേണ്ടവരെക്കുറിച്ച് പൊലീസ് മാന്വലില്‍ പറയുന്നതിങ്ങനെ:
∙ ദേശീയപതാക, വിവിധ സേനകളുടെ പതാക
∙ മൃതശരീരം
∙ രാഷ്ട്രപതി, പ്രധാനമന്ത്രി, വൈസ്പ്രസിഡന്റ്, ഗവര്‍ണര്‍
∙ മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍
∙ യൂണിഫോമിലുള്ള ജനറല്‍ ഓഫിസര്‍മാര്‍ (ഡിജിപി, എഡിജിപി, ഐജി, ഡിഐജി)
∙ മേലുദ്യോഗസ്ഥര്‍
∙ സുപ്രീംകോടതി ജഡ്ജി, ഹൈക്കോടതി ജഡ്ജി, ജില്ലാ പൊലീസ് മേധാവികള്‍, എസ്പിമാര്‍
∙ യൂണിറ്റുകളുടെ കമന്‍ഡന്‍റുമാര്‍
∙ ജില്ലാ കലക്ടര്‍
∙ സെഷന്‍സ് ജഡ്ജ്, ഡിസ്ട്രിക് മജിസ്ട്രേറ്റ്
∙ സേനകളിലെ കമ്മിഷന്‍ഡ് ഉദ്യോഗസ്ഥര്‍, സൈന്യത്തിലെ ഫീല്‍ഡ് റാങ്ക് ഉദ്യോഗസ്ഥര്‍
(ആയുധധാരിയായി ഗാര്‍ഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഇതിനായി പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളുമുണ്ട്).
https://www.facebook.com/Malayalivartha