ഇനി വെറും 6 മാസം കൂടി! കൊവിഡ് ഒക്കെ പമ്പ കടക്കും... കേരളത്തിന് ഇത് നിർണായക നേട്ടം
ലോകരാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഇപ്പോഴത്തെ കൊവിഡ് പ്രതിസന്ധി. അതൽ നിന്നും കരകയറാൻ ഇതുവരേയും നമ്മുടെ രാജ്യത്തിന് ആയിട്ടില്ല. എന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയില്‍ കോവിഡ് വ്യാപനം അടുത്ത ആറ് മാസത്തിനുള്ളില്‍ കൂടുതല്‍ നിയന്ത്രണ വിധേയമാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അങ്ങനെ സംഭവിക്കട്ടെ എന്ന് തന്നെയാണ് ജനങ്ങളുടെ പ്രാർഥന. ഇനിയും ഇതുപോലെ മുന്നോട്ട് പോവുകയാണെങ്കിൽ ജനജീവിതം ആകെ ദുസ്സഹമായി തീരും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഡെല്‍റ്റ വകഭേദം കൊണ്ടു മാത്രം മൂന്നാം തരംഗം അതിതീവ്രമാകുമെന്ന് കരുതുന്നില്ലെന്നാണ് ഇപ്പോൾ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ സുജിത് സിങ് ഒരു ദേശീയ മാദ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
ആറ് മാസത്തിനുള്ളില്‍ കോവിഡ് 19 'എന്‍ഡമിക്' ഘട്ടത്തിലേക്കെത്തും. അതായത്, രോഗവ്യാപനം കൂടുതല്‍ നിയന്ത്രണ വിധേയവും നിലവിലുള്ള ആരോഗ്യ സംവിധാനത്തിന് കൈകാര്യം ചെയ്യാനാവുന്നതുമായി മാറും. രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ വിജയം കൈവരിക്കാന്‍ കഴിഞ്ഞാല്‍ രോഗത്തെ നിയന്ത്രിക്കാനാകും.
രോഗവ്യാപനം ഉയര്‍ന്ന തോതിലായിരുന്ന കേരളത്തിലും കേസുകള്‍ കുറയുന്നത് ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷനാണ് കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ ഏറ്റവും വലിയ കവചം. 75 കോടിയില്‍ അധികം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. വാക്‌സിനുകള്‍ 70 ശതമാനം ഫലപ്രാപ്തി നല്‍കുമെങ്കില്‍ 50 കോടി ആളുകള്‍ പ്രതിരോധ ശേഷി ആര്‍ജ്ജിച്ചു കഴിഞ്ഞു. ഒറ്റ ഡോസ് 30-31 ശതമാനം പ്രതിരോധം ഉറപ്പ് നല്‍കുന്നുവെങ്കില്‍ പോലും ഗുണകരമാണെന്നും സുജിത് സിങ് പറഞ്ഞിട്ടുണ്ട്.
വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചാല്‍ പോലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടത് ഏറെ ശ്രദ്ധിക്കണം. പുതിയ വകഭേദങ്ങളാണ് കൂടുതല്‍ രോഗ വ്യാപനത്തിന് കാരണം. വാക്‌സിനെടുത്താല്‍ പോലും 70 മുതല്‍ നൂറ് ദിവസം വരെ പിന്നിടുമ്പോള്‍ പ്രതിരോധ ശേഷി കുറയുന്നത് കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഒരു വകഭേദം കൊണ്ടുമാത്രം മറ്റൊരു തരംഗമുണ്ടാകില്ലെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതും പ്രതിരോധശേഷി ആർജിക്കുന്നതും ഇക്കാര്യത്തില്‍ പരമ പ്രധാനമാണെന്നും സുജിത് സിങ് പറഞ്ഞു.
അതേസമയം, 80.17 ശതമാനം പേർ കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ ഡോസിൽ ഈ മാസം തന്നെ സമ്പൂർണത കൈവരിക്കും. 32.17 ശതമാനം പേർ രണ്ടു ഡോസ് വാക്സീനും സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും (ടിപിആർ) രോഗതീവ്രതയും ഗണ്യമായി കുറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിലെ നിപ്പ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി. എന്നാൽ ചാത്തമംഗലത്തെ ഒരു വാർഡിൽ നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന വ്യാപകമായി സീറോ സർവേ പുരോഗമിക്കുകയാണ്. കോവിഡ് പ്രതിസന്ധിയിലും നൂറുദിന കർമ പരിപാടി പൂർത്തികരിച്ചു. ഗ്രാമീണ റോഡുകൾ, സ്കൂൾ കെട്ടിട നവീകരണം, പട്ടയവിതരണം എന്നിവ പൂർത്തിയാക്കി. നിശ്ചയിച്ചതിലും അധികം പട്ടയങ്ങൾ ഇതിനകം വിതരണം ചെയ്തു.
മലയോര മേഖലയിൽ ഇന്റർനെറ്റ് ഉറപ്പാക്കുന്ന പദ്ധതിക്കു മന്ത്രിസഭ അനുമതി നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടവർ സ്ഥാപിക്കാൻ സർക്കാർ ഭൂമി പാട്ടത്തിന് നൽകും. ആദിവാസി കോളനികളിലേക്ക് കേബിൾ വലിക്കാൻ പോസ്റ്റുകൾക്കു വാടക ഈടാക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha