പിടിച്ചെടുത്ത 40 ലക്ഷം രൂപയുടെ ഹാന്‍സ് മറിച്ചുവിറ്റ് പോലീസുകാർ! പാരതിക്കാരെ കണ്ട് ഞെട്ടി പോലീസും....
ലഹരി വസ്തുക്കളും അതുപോലെ തൊണ്ടി മുതലായി പിടിച്ചെടുക്കുന്ന വസ്തുക്കൾ പോലീസിന് തങ്ങളുടെ ഇഷ്ടപ്രകാരം ക്രയവിക്രയം ചെയ്തുകൂടെ എന്ന് നമ്മളിൽ ആരുടെയെങ്കിലും മനസ്സിൽ ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടാകും. എന്നാൽ അങ്ങനെ ചെയ്യാൻ പാടുള്ളതല്ല, അത് അങ്ങേയറ്റം കുറ്റകരമാണ് എന്നത് ആരും പറഞ്ഞ് മനസ്ലിലാക്കേണ്ടതല്ല. എന്നാൽ പോലീസുകാർക്ക് ഇത് അറിയില്ലെങ്കിൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കണേ.
അങ്ങെനെ ഒരു സംഭവമാണ് മലപ്പുറത്ത് നിന്നും കേൾക്കാൻ കഴിയുന്നത്. പോലീസ് പിടിച്ചെടുത്ത ഹാന്‍സ് അടക്കമുള്ള ലഹരി ഉൽപന്നങ്ങൾ മറിച്ചുവിറ്റ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായിരിക്കുകയാണ്. ഇരുവരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ രജീന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജി അലക്സാണ്ടർ എന്നിവരാണ് അറസ്റ്റിലായത്.
കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി ജില്ല പൊലീസ് മേധാവി സുജിത് ദാസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഹാൻസ് വിൽപനക്ക് ഇടനിലക്കാരാനായി നിന്ന ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് ലഭിക്കുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട ടെലിഫോണ്‍ സംഭാഷണവും പ്രതികള്‍ ഡിവൈഎസ്പി മോഹന ചന്ദ്രന് നല്‍കിയിരുന്നു.
ഏജന്റു മുഖാന്തരം നാല്‍പത് ലക്ഷത്തോളം വിലമതിക്കുന്ന പുകയില ഉത്പന്നങ്ങള്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയ്ക്ക് മറിച്ചു വില്‍ക്കുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ദിവസം വരെയും സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥരായി ജോലി ചെയ്തവര്‍ അതേ സ്റ്റേഷനില്‍ തന്നെ പ്രതിയായി നില്‍ക്കുകയാണിപ്പോള്‍.
കഴിഞ്ഞ മാർച്ചിലാണ് കേസിനാപ്ദമായ സംഭവം നടന്നത്. ജൂണ്‍ 21നായിരുന്നു 40 ലക്ഷത്തിലധികം വില മതിക്കുന്ന രണ്ട് ചാക്ക് പുകയില ഉത്പന്നങ്ങള്‍ കോട്ടക്കലില്‍ പിടികൂടുന്നത്. നാസര്‍, അഷറഫ് എന്നിവരെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയും ചെയ്തു. 1600 പാക്കറ്റ് ഹാന്‍സായിരുന്നു പിടികൂടിയത്. വാഹനവും പിടിച്ചെടുത്തിരുന്നു. തുടർന്ന് കോടതി നടപടിക്രമങ്ങൾ പൂർത്തിയാക്കി വാഹനം വിട്ടു നല്‍കുകയും ചെയ്തു. ഇത്കൂടാതെ പിടിച്ചെടുത്ത ഹാന്‍സ് നശിപ്പിക്കാനും തീരുമാനിച്ചു.
ഇതിന് പിന്നാലെ ഹാൻസ് കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പുകയില ഉൽപന്നം ഒന്നര ലക്ഷം രൂപക്ക് പൊലീസുകാര്‍ മറിച്ചു വിറ്റതായി കണ്ടെത്തിയത്. മറിച്ചു വില്‍ക്കാനായി പൊലീസുകാര്‍ ഇടനിലക്കാരനുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇടപാട് നടന്നതിന്‍റെ തെളിവ് ലഭിച്ചതോടെയാണ് പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. ഇവരുടെ ഈ പ്രവർത്തിയിലൂടെ പോലീസുകാർക്ക് തന്നെ ആകെ നാണക്കേട് ഉണ്ടായിരിക്കുകയാണ്.
https://www.facebook.com/Malayalivartha