വൈക്കം ടി.വി പുരം ചെമ്മനത്ത് കരയില്‍ കരിയാറിന്റെ തീരത്തെ പൊതിമടല്കുഴിയില് മൃതദേഹാവശിഷ്ടം! നടുക്കം വിട്ടുമാറാതെ നാട്ടുകാർ...
വൈക്കം ടി.വി പുരം ചെമ്മനത്തു കരയില്‍ കരിയാറിന്റെ തീരത്തെ പൊതിമടല്കുഴിയില് മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവത്തില്‍ പുഴയുടെ തീരം വരെ നീളുന്ന റോഡ് നിര്‍മിച്ച കരാറുകാരനില്‍ നിന്നും പണിക്കാരനില്‍ നിന്നും പൊലീസ് വിവരം തേടുന്നു. വെള്ളക്കുഴിയായി കിടന്ന പ്രദേശത്തു റോഡു തീര്‍ക്കാന്‍ പൂഴിയും കല്ലും മറ്റും കൊണ്ടുവന്നു നിക്ഷേപിച്ചപ്പോള്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടിരുന്നോയെന്നാണ് അന്വേഷിക്കുന്നത്.
20 വര്‍ഷത്തിനിടയില്‍ ഉണ്ടായ തിരോധാനങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടാത്ത കേസുകളിലേക്കും അന്വേഷണം നീളുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ 20 വര്‍ഷത്തിനിടയില്‍ കാണാതായവരുടെ പട്ടിക പരിശോധിച്ചും ടി.വി പുരം, തലയാഴം പഞ്ചായത്തുകളിലെയടക്കം തിരോധാനങ്ങളെക്കുറിച്ചും അനേഷിച്ചു വരികയാണ്. വീടുകളില്‍ പണിക്കു നിന്ന മറുനാട്ടുകാരാരെങ്കിലും കൊല ചെയ്യപ്പെട്ട് മടല്‍ക്കുഴിയില്‍ ചവിട്ടി താഴ്ത്തപ്പെട്ടതാണോയെന്ന സംശയവും തള്ളിക്കളയുന്നില്ല.
വീടുകളില്‍ ജോലിക്കു വന്നവരാരെങ്കിലും അവിഹിത ബന്ധമോ മോഷണമോ ആരോപിക്കപ്പെട്ട് കൊലചെയ്യപ്പെടുകയോ ആലപ്പുഴ ജില്ലയില്‍നിന്ന് വൈക്കത്ത് പണിക്കോ മറ്റോ വന്നവര്‍ ഏതെങ്കിലും സംഘര്‍ഷത്തില്‍പ്പെട്ടു കൊല ചെയ്യപ്പെട്ടിരിക്കാമെന്ന നിഗമനവും പൊലീസിനുണ്ട്. 40നും 50നും ഇടയില്‍ പ്രായമുള്ളയാളുടേതാണ് മൃതദേഹ അവശിഷ്ടമെന്ന് പോസ്റ്റ്ുമോര്ട്ടത്തിലെ പ്രാഥമിക നിഗമനം.
ഇതിനകം പൊലീസ് ജില്ലയിലെ കാണാതായ നൂറിലധികം പേരുടെ വിവരങ്ങള്‍ ശേഖരിച്ചു. സംശയം തോന്നിയ ഒമ്ബതു പേരില്‍ മൂന്നുപേരുടെ സാമ്ബിള്‍ ഡി.എന്‍.എ പരിശോധനക്ക് നല്‍കിയിട്ടുണ്ട്. അടുത്താഴ്ച ഡി.എന്‍.എ പരിശോധന ലഭിച്ചശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ പേരുടെ സാമ്ബിളെടുത്ത് പരിശോധനക്ക് അയക്കും. വൈക്കം ഡിവൈ.എസ്.പി എ.ജെ. തോമസിെന്റ നേതൃത്വത്തിലാണ് അന്വേഷണം.
https://www.facebook.com/Malayalivartha